+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാധിയും ഭീതിയും പടരുന്നു

കോവിഡ്19ന്‍റെ അതിവേഗ വ്യാപനത്തിനിടെ രോഗികളുടെ കർശന ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. രോഗികളുടെ വർധനവു നേരിടാൻ കരുതിയിരിക്കണമെന്ന് ആശുപത്
വ്യാധിയും ഭീതിയും പടരുന്നു
കോവിഡ്-19ന്‍റെ അതിവേഗ വ്യാപനത്തിനിടെ രോഗികളുടെ കർശന ജാഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. രോഗികളുടെ വർധനവു നേരിടാൻ കരുതിയിരിക്കണമെന്ന് ആശുപത്രികൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കണം. ആശുപത്രികളിൽ വെന്‍റിലേറ്റർ, ഓക്സിജൻ, ഐസൊലേഷൻ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.

ഡൽഹിയിൽ ഷോപ്പിംഗ് മാളുകൾ അടച്ചിടാൻ സർക്കാർ നിർദേശം നൽകി. പലചരക്ക്, പച്ചക്കറി, മരുന്നുകടകൾ തുറന്നു പ്രവർത്തിക്കും. ജനതാ കർഫ്യുവിനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം കണക്കിലെടുത്ത് ഡൽഹി മെട്രോ ഞായറാഴ്ച സർവീസ് നടത്തില്ല. മറ്റു ദിവസങ്ങളിലും മെട്രോ യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളുണ്ട്.

യാത്രക്കാർ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. ആളുകൾ നിന്നു യാത്ര ചെയ്യാനും അനുവദിക്കില്ല. തിരക്കുള്ള സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തില്ലെന്നും യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ഡൽഹി മെട്രോ അറിയിച്ചു.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ മാർച്ച് 23 മുതൽ ഏപ്രിൽ മൂന്നു വരെ നടത്താനിരുന്ന സിവിൽ സർവീസ് ഇന്‍റർവ്യു മാറ്റിവച്ചതായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. ജനത കർഫ്യുവിനോടു സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയവും നിർദേശിച്ചു. ഇന്നലെ മാത്രം രാജ്യത്ത് മുപ്പതോളം പേർക്ക് വൈറസ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 245 ആണ്.

രാജസ്ഥാനിലെ ജയ്പുരിൽ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി മരിച്ചു. ഓസ്ട്രേലിയയിൽ നിന്നു മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാലു പേർ ഇന്നലെ മഹാരാഷ്‌ട്രയിലെ ഐസൊലേഷൻ വാർഡിൽനിന്നു ചാടിപ്പോയി.

സെബി മാത്യു