രണ്ടു മലയാളി നഴ്സുമാർ ഉൾപ്പെടെ 3,269 പേർക്കു കോവിഡ് ബാധ സ്ഥിരീകരിച്ചു. 184 പേർ മരിക്കുകകൂടി ചെയ്തതോടെ ബ്രിട്ടനിൽ അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി ബ്രിട്ടീഷ് സർക്കാർ.
സ്കോട്ലൻഡിനടുത്ത ന്യൂകാസിലിലും ലണ്ടന് അടുത്ത ന്യൂഹാമിലും താമസിക്കുന്ന രണ്ടു മലയാളി നഴ്സുമാർക്കാണ് കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചത്. രോഗബാധ റിപ്പോർട്ട് ചെയ്ത ആദ്യ രണ്ടാഴ്ചകളിൽ മന്ദഗതിയിലായിരുന്ന പ്രതിരോധം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണു ശക്തമാക്കിയത്.
വെള്ളിയാഴ്ച മുതൽ രാജ്യത്തെ നഴ്സറി മുതൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു . സുപ്രധാന പരീക്ഷകൾ ആയ ജിസിഎസ് ഇ, എ ലെവൽ പരീക്ഷകൾ റദ്ദാക്കി.
ഇന്നലെ മുതൽ ദിവസേന 25,000 പേരെ പരിശോധനയ്ക്കു വിധേയരാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് . രോഗം നിയന്ത്രിക്കാൻ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ വിരമിച്ച 50,000 നഴ്സുമാരോടും 15,000 ഡോക്ടർമാരോടും തിരികെ ജോലിയിൽ പ്രവേശിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട് .
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 0.1 ലേക്കു കുറച്ചു. മോർട്ട്ഗേജ് ഉൾപ്പെ ടെയുള്ള ലോണുകൾ തിരിച്ചടയ്ക്കാൻ ബാങ്കുകൾ പേയ്മെന്റ് ഹോളിഡേയും പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കു മതിയായ സുരക്ഷാ സംവിധാനങ്ങൾ ലഭിക്കുന്നില്ല എന്നൊരു പരാതി ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. എന്നാൽ, ഇപ്പോൾ ശക്തമാക്കിയ നടപടികളിലൂടെ പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബോറീസ് സർക്കാർ.
ഷൈമോൻ തോട്ടുങ്കൽ
സ്കോട്ലൻഡിനടുത്ത ന്യൂകാസിലിലും ലണ്ടന് അടുത്ത ന്യൂഹാമിലും താമസിക്കുന്ന രണ്ടു മലയാളി നഴ്സുമാർക്കാണ് കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചത്. രോഗബാധ റിപ്പോർട്ട് ചെയ്ത ആദ്യ രണ്ടാഴ്ചകളിൽ മന്ദഗതിയിലായിരുന്ന പ്രതിരോധം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണു ശക്തമാക്കിയത്.
വെള്ളിയാഴ്ച മുതൽ രാജ്യത്തെ നഴ്സറി മുതൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു . സുപ്രധാന പരീക്ഷകൾ ആയ ജിസിഎസ് ഇ, എ ലെവൽ പരീക്ഷകൾ റദ്ദാക്കി.
ഇന്നലെ മുതൽ ദിവസേന 25,000 പേരെ പരിശോധനയ്ക്കു വിധേയരാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് . രോഗം നിയന്ത്രിക്കാൻ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ വിരമിച്ച 50,000 നഴ്സുമാരോടും 15,000 ഡോക്ടർമാരോടും തിരികെ ജോലിയിൽ പ്രവേശിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട് .
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 0.1 ലേക്കു കുറച്ചു. മോർട്ട്ഗേജ് ഉൾപ്പെ ടെയുള്ള ലോണുകൾ തിരിച്ചടയ്ക്കാൻ ബാങ്കുകൾ പേയ്മെന്റ് ഹോളിഡേയും പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കു മതിയായ സുരക്ഷാ സംവിധാനങ്ങൾ ലഭിക്കുന്നില്ല എന്നൊരു പരാതി ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. എന്നാൽ, ഇപ്പോൾ ശക്തമാക്കിയ നടപടികളിലൂടെ പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബോറീസ് സർക്കാർ.
ഷൈമോൻ തോട്ടുങ്കൽ