മലയാളികൾ ഏറെയുള്ള അയർലൻഡിലും കൊറോണബാധിതരുടെ തോത് അതിവേഗം വർധിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നു. സമീപദിവസങ്ങളിൽ രോഗബാധിതർ കൂടാൻ സാധ്യതയുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
ഈസ്റ്റർ ആഘോഷത്തിനു കേരളത്തിലേക്കു പുറപ്പെടാനിരുന്ന ആയിരത്തിലേറെ മലയാളികൾക്ക് അപ്രതീക്ഷിതമായി യാത്ര ഒഴിവാക്കേണ്ടിവന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ 150 പേർക്കുകൂടി രോഗം ബാധിച്ചതോടെ കൊറോണ ബാധിതരുടെ എണ്ണം 560 ലെത്തി. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. ഇതോടകം മൂന്നു പേർ കൊറോണ ബാധിച്ച് ഇവിടെ മരിച്ചിട്ടുണ്ട്.
45 ലക്ഷം വരുന്ന അയർലൻഡ് ജനത കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണു കഴിയുന്നത്. ഡബ്ലിനിൽ 172, കോർക്കിൽ 62, ലിമറിക് 14 എന്ന ക്രമത്തിലാണ് കൊറോണ ബാധിതർ. അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണമായി നിരോധിച്ചതിനൊപ്പം ആഭ്യന്തര സർവീസുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു.
സൂപ്പർ മാർക്കറ്റുകൾ തുറന്നു പ്രവർത്തിക്കുന്നതിനാൽ നിലവിൽ അവശ്യസാധനങ്ങൾക്കു ക്ഷാമമില്ല. ബാറുകളും റസ്റ്ററന്റുകളും രാജ്യത്ത് അടച്ചു. റോഡ് ഗതാഗതം പരിമിതമാണ്. ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ നേരിടുന്ന ഭീകരമായ കെടുതിയുടെ പ്രത്യാഘാതം ഇതര യൂറോപ്യൻ രാജ്യങ്ങളെ സാരമായി ബാധിക്കുമെന്ന സാധ്യതയാണുള്ളത്. വിവിധ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ അറുപതിനായിരം പേർക്കു വരുമാനം നിലച്ചു. സർക്കാർ ഇവർക്കു തൊഴിൽരഹിത വേതനം നൽകും. വിശുദ്ധ വാരാചരണം അടുത്തിരിക്കെ ഏപ്രിലിലും ദേവാലയ തിരുക്കർമങ്ങൾക്കു നിയന്ത്രണം വന്നേക്കാം.
രാജു കുന്നക്കാട്ട്
ഈസ്റ്റർ ആഘോഷത്തിനു കേരളത്തിലേക്കു പുറപ്പെടാനിരുന്ന ആയിരത്തിലേറെ മലയാളികൾക്ക് അപ്രതീക്ഷിതമായി യാത്ര ഒഴിവാക്കേണ്ടിവന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ 150 പേർക്കുകൂടി രോഗം ബാധിച്ചതോടെ കൊറോണ ബാധിതരുടെ എണ്ണം 560 ലെത്തി. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. ഇതോടകം മൂന്നു പേർ കൊറോണ ബാധിച്ച് ഇവിടെ മരിച്ചിട്ടുണ്ട്.
45 ലക്ഷം വരുന്ന അയർലൻഡ് ജനത കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണു കഴിയുന്നത്. ഡബ്ലിനിൽ 172, കോർക്കിൽ 62, ലിമറിക് 14 എന്ന ക്രമത്തിലാണ് കൊറോണ ബാധിതർ. അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണമായി നിരോധിച്ചതിനൊപ്പം ആഭ്യന്തര സർവീസുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു.
സൂപ്പർ മാർക്കറ്റുകൾ തുറന്നു പ്രവർത്തിക്കുന്നതിനാൽ നിലവിൽ അവശ്യസാധനങ്ങൾക്കു ക്ഷാമമില്ല. ബാറുകളും റസ്റ്ററന്റുകളും രാജ്യത്ത് അടച്ചു. റോഡ് ഗതാഗതം പരിമിതമാണ്. ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ നേരിടുന്ന ഭീകരമായ കെടുതിയുടെ പ്രത്യാഘാതം ഇതര യൂറോപ്യൻ രാജ്യങ്ങളെ സാരമായി ബാധിക്കുമെന്ന സാധ്യതയാണുള്ളത്. വിവിധ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ അറുപതിനായിരം പേർക്കു വരുമാനം നിലച്ചു. സർക്കാർ ഇവർക്കു തൊഴിൽരഹിത വേതനം നൽകും. വിശുദ്ധ വാരാചരണം അടുത്തിരിക്കെ ഏപ്രിലിലും ദേവാലയ തിരുക്കർമങ്ങൾക്കു നിയന്ത്രണം വന്നേക്കാം.
രാജു കുന്നക്കാട്ട്