കൊറോണ രോഗികൾക്ക് ആത്മീയ സേവനം അനുഷ്ഠിച്ച മുപ്പതു വൈദികർ രോഗം ബാധിച്ചു മരിച്ചു. വടക്കൻ ഇറ്റലിയിൽ മിലാനു സമീപമുള്ള പ്രദേശങ്ങളിലെ വൈദികരാണു മരിച്ചതെന്ന് ഇറ്റാലിയൻ പത്രമായ അവനിർ റിപ്പോർട്ട് ചെയ്തു.
ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പത്രം. മരിച്ചവരിൽ മൂന്നുപേർ ഒഴിച്ചുള്ളവരെല്ലാം എഴുപതു വയസിനു മേൽ പ്രായമുള്ളവരാണ്. പാർമാ രൂപതാ വൈദികനായ ഫാ. ആൻഡ്രിയാ അവാൻസിനിയാണ്(54) ഇവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. ബേർഗാമോ രുപതയിൽ മാത്രം 11 വൈദികർ കൊറോണബാധിച്ചു മരിച്ചു. ഇവിടെ പതിനഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ റോമിലും കാസ്റ്റലി റോമനിയിലുമായി രണ്ടു മഠങ്ങളിലെ 59 കന്യാസ്ത്രീകൾക്ക് കൊറോണ ബാധിച്ചെന്ന് അൻസാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പത്രം. മരിച്ചവരിൽ മൂന്നുപേർ ഒഴിച്ചുള്ളവരെല്ലാം എഴുപതു വയസിനു മേൽ പ്രായമുള്ളവരാണ്. പാർമാ രൂപതാ വൈദികനായ ഫാ. ആൻഡ്രിയാ അവാൻസിനിയാണ്(54) ഇവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. ബേർഗാമോ രുപതയിൽ മാത്രം 11 വൈദികർ കൊറോണബാധിച്ചു മരിച്ചു. ഇവിടെ പതിനഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ റോമിലും കാസ്റ്റലി റോമനിയിലുമായി രണ്ടു മഠങ്ങളിലെ 59 കന്യാസ്ത്രീകൾക്ക് കൊറോണ ബാധിച്ചെന്ന് അൻസാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.