കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രവർത്തനങ്ങളുടെ സുപ്രധാന ചുമതലകൾ തദ്ദേശസ്ഥാപനങ്ങൾക്കു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം വീഡിയോ കോണ്‍ഫറൻസിംഗിലൂടെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളോടു സംസാരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ചുമതലകൾ നൽകിയത്.
സംസ്ഥാനത്ത് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണം. ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള പ്രാഥമികമായ കാര്യങ്ങൾക്കു തടസം വന്നു കൂടാ. നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ ചാടിപ്പോകുന്ന സ്ഥിതി ഉണ്ടാകരുത്. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതും തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്.
വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവച്ചവർക്ക് ഓഡിറ്റോറിയത്തിന്റെയും മറ്റും അഡ്വാൻസ് മടക്കി നൽകണം. സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തണം. ഉപയോഗിച്ച മാസ്കുകൾ നശിപ്പിക്കുന്നതിനു പ്രാദേശിക തലത്തിൽ സൗകര്യമൊരുക്കണം.
തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് കമ്മിറ്റികൾ, ആരോഗ്യ ജാഗ്രതാ സമിതികൾ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച എമർജൻസി റെസ്പോണ്‍സ് ടീമുകൾ, അതുപോലുള്ള മറ്റു സമിതികൾ തുടങ്ങിയവ കൊറോണ വൈറസ് വ്യാപന നിയന്ത്രണത്തിനായി പ്രവർത്തിക്കണം. ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് അവശ്യ സാധന ലഭ്യത എല്ലാ വീടുകളിലും ഉറപ്പാക്കണം. മെഡിക്കൽ സ്റ്റോറുകൾ ജനറിക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും കൃത്രിമക്ഷാമം ഉണ്ടാകുന്നത് നിരീക്ഷിച്ച് ജില്ലാ കളക്ടർ അടക്കമുള്ള അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.
തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് തലത്തിൽ കമ്യൂണിറ്റി ഗ്രൂപ്പ് രൂപീകരിച്ച് കിടപ്പു രോഗികളുടെയും മറ്റു രോഗങ്ങളുള്ള വയോജനങ്ങളുടെയും വിവരശേഖരണം നടത്തണം. പെട്ടെന്ന് വൈദ്യസഹായം ആവശ്യമായി വന്നാൽ ആശുപത്രിയിൽ കിടക്ക ഉറപ്പാക്കൽ, ആംബുലൻസ് ലഭ്യമാക്കൽ എന്നിവ കമ്യൂണിറ്റി ഗ്രൂപ്പിന്റെ ഉത്തരവാദിത്തമായിരിക്കണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വൈകുന്നേരം വരെ ഒ.പി. ഉറപ്പാക്കാൻ ഒരു ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കണം. കോണ്‍ട്രാക്ട് വ്യവസ്ഥയിൽ നിയമിക്കുന്നതടക്കം അതിനാവശ്യമായ കാര്യങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം.
വീടുകളിലെത്തി കൗണ്‍സലിംഗ് ചെയ്യുന്നതിന് കമ്യൂണിറ്റി വോളന്റിയർമാരെ നിയോഗിക്കുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നതിനും അവശ്യ മരുന്നുകൾ നൽകുന്നതിനുമുള്ള ചുമതല അവർക്കു നൽകണം. ആശുപത്രികൾ പൊതു ഉടമസ്ഥതയിലുള്ളതായാലും സ്വകാര്യ ഉടമസ്ഥതയിലുള്ളതായാലും കൃത്യമായ ലിസ്റ്റ് ഉണ്ടാകണം. ഐസിയുവിന്റെ വിശദാംശം, കിടക്കകളുടെ എണ്ണം, വെൻറിലേറ്റർ സൗകര്യം എന്നിവ സംബന്ധിച്ച പൂർണ വിവരം ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കൈയിൽ ഉണ്ടാകണം.
നിരീക്ഷണത്തിനുള്ള ആളുകളെ താമസിപ്പിക്കാനുള്ള സൗകര്യങ്ങൾ കണ്ടെത്തണം. സമീപത്തുള്ള ഹോസ്റ്റൽ, സർക്കാർ - സ്വകാര്യ ഉടമസ്ഥതയിലുള്ള കോളജുകളും സ്കൂളുകളും തുടങ്ങിയ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കണം. ആവശ്യഘട്ടത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി ലോഡ്ജുകൾ, പ്രവർത്തിക്കാത്ത ആശുപത്രികൾ, താമസമില്ലാത്ത വീടുകൾ, കെട്ടിടങ്ങൾ ഇവയുടെ വിവരശേഖരണം നടത്തണം.
ഈ സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവർത്തിക്കുന്നു എന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണം.
സംസ്ഥാനത്ത് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണം. ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള പ്രാഥമികമായ കാര്യങ്ങൾക്കു തടസം വന്നു കൂടാ. നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ ചാടിപ്പോകുന്ന സ്ഥിതി ഉണ്ടാകരുത്. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതും തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്.
വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവച്ചവർക്ക് ഓഡിറ്റോറിയത്തിന്റെയും മറ്റും അഡ്വാൻസ് മടക്കി നൽകണം. സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തണം. ഉപയോഗിച്ച മാസ്കുകൾ നശിപ്പിക്കുന്നതിനു പ്രാദേശിക തലത്തിൽ സൗകര്യമൊരുക്കണം.
തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് കമ്മിറ്റികൾ, ആരോഗ്യ ജാഗ്രതാ സമിതികൾ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച എമർജൻസി റെസ്പോണ്‍സ് ടീമുകൾ, അതുപോലുള്ള മറ്റു സമിതികൾ തുടങ്ങിയവ കൊറോണ വൈറസ് വ്യാപന നിയന്ത്രണത്തിനായി പ്രവർത്തിക്കണം. ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് അവശ്യ സാധന ലഭ്യത എല്ലാ വീടുകളിലും ഉറപ്പാക്കണം. മെഡിക്കൽ സ്റ്റോറുകൾ ജനറിക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും കൃത്രിമക്ഷാമം ഉണ്ടാകുന്നത് നിരീക്ഷിച്ച് ജില്ലാ കളക്ടർ അടക്കമുള്ള അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.
തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് തലത്തിൽ കമ്യൂണിറ്റി ഗ്രൂപ്പ് രൂപീകരിച്ച് കിടപ്പു രോഗികളുടെയും മറ്റു രോഗങ്ങളുള്ള വയോജനങ്ങളുടെയും വിവരശേഖരണം നടത്തണം. പെട്ടെന്ന് വൈദ്യസഹായം ആവശ്യമായി വന്നാൽ ആശുപത്രിയിൽ കിടക്ക ഉറപ്പാക്കൽ, ആംബുലൻസ് ലഭ്യമാക്കൽ എന്നിവ കമ്യൂണിറ്റി ഗ്രൂപ്പിന്റെ ഉത്തരവാദിത്തമായിരിക്കണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വൈകുന്നേരം വരെ ഒ.പി. ഉറപ്പാക്കാൻ ഒരു ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കണം. കോണ്‍ട്രാക്ട് വ്യവസ്ഥയിൽ നിയമിക്കുന്നതടക്കം അതിനാവശ്യമായ കാര്യങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം.
വീടുകളിലെത്തി കൗണ്‍സലിംഗ് ചെയ്യുന്നതിന് കമ്യൂണിറ്റി വോളന്റിയർമാരെ നിയോഗിക്കുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നതിനും അവശ്യ മരുന്നുകൾ നൽകുന്നതിനുമുള്ള ചുമതല അവർക്കു നൽകണം. ആശുപത്രികൾ പൊതു ഉടമസ്ഥതയിലുള്ളതായാലും സ്വകാര്യ ഉടമസ്ഥതയിലുള്ളതായാലും കൃത്യമായ ലിസ്റ്റ് ഉണ്ടാകണം. ഐസിയുവിന്റെ വിശദാംശം, കിടക്കകളുടെ എണ്ണം, വെൻറിലേറ്റർ സൗകര്യം എന്നിവ സംബന്ധിച്ച പൂർണ വിവരം ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കൈയിൽ ഉണ്ടാകണം.
നിരീക്ഷണത്തിനുള്ള ആളുകളെ താമസിപ്പിക്കാനുള്ള സൗകര്യങ്ങൾ കണ്ടെത്തണം. സമീപത്തുള്ള ഹോസ്റ്റൽ, സർക്കാർ - സ്വകാര്യ ഉടമസ്ഥതയിലുള്ള കോളജുകളും സ്കൂളുകളും തുടങ്ങിയ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കണം. ആവശ്യഘട്ടത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി ലോഡ്ജുകൾ, പ്രവർത്തിക്കാത്ത ആശുപത്രികൾ, താമസമില്ലാത്ത വീടുകൾ, കെട്ടിടങ്ങൾ ഇവയുടെ വിവരശേഖരണം നടത്തണം.
ഈ സംവിധാനങ്ങളെല്ലാം കൃത്യമായി പ്രവർത്തിക്കുന്നു എന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണം.