കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നടന്നുവരുന്ന പരിശോധനകൾ പ്രാഥമികം മാത്രമെന്ന് ആരോഗ്യവകുപ്പ്.
പനിയുള്ളവരെ കണ്ടെത്തുകയാണ് ഇതിലെ പ്രധാന ലക്ഷ്യം. ആരോഗ്യ മേഖലയിൽ ജോലിയെടുക്കുന്നവരും സന്നദ്ധ പ്രവർത്തകരുമാണു പരിശോധന നടത്തുന്നത്. ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ പനിയുടെ തോത് അറിയാനാകും. ഇതിലൂടെ കോവിഡ് 19 രോഗലക്ഷണങ്ങളും പ്രാഥമികമായി തിരിച്ചറിയാനാകുന്നുണ്ട്. പനിയുള്ളവരെ സമീപത്തെ ആശുപത്രികളിലേക്ക് എത്തിക്കാൻ പരിശോധനകളിലൂടെ കഴിയുന്നുണ്ട്.
ഇവിടെ നടക്കുന്ന പരിശോധനയിൽ സംശയമുള്ളവരെ കോവിഡ് -19 ആയി ബന്ധപ്പെട്ട് നിരീക്ഷണത്തിനോ തുടർ പരിശോധനയ്ക്കോ വിധേയമാക്കും. ഇതര സംസ്ഥാനങ്ങളിൽനിന്നു മറ്റുമായി കേരളത്തിലേക്കു വരുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനയെങ്കിലും രോഗബാധിതരുമായി സന്പർക്കമുണ്ടായിരുന്നവർ ആരെങ്കിലും യാത്രക്കാരായി ഉണ്ടോയെന്നു കണ്ടെത്താനും പരിശോധന സഹായകമാകുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
കോവിഡ് -19 സാമൂഹ്യ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിശോധനകൾക്കു മെച്ചപ്പെട്ട പ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്.
പനിയുള്ളവരെ കണ്ടെത്തുകയാണ് ഇതിലെ പ്രധാന ലക്ഷ്യം. ആരോഗ്യ മേഖലയിൽ ജോലിയെടുക്കുന്നവരും സന്നദ്ധ പ്രവർത്തകരുമാണു പരിശോധന നടത്തുന്നത്. ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ പനിയുടെ തോത് അറിയാനാകും. ഇതിലൂടെ കോവിഡ് 19 രോഗലക്ഷണങ്ങളും പ്രാഥമികമായി തിരിച്ചറിയാനാകുന്നുണ്ട്. പനിയുള്ളവരെ സമീപത്തെ ആശുപത്രികളിലേക്ക് എത്തിക്കാൻ പരിശോധനകളിലൂടെ കഴിയുന്നുണ്ട്.
ഇവിടെ നടക്കുന്ന പരിശോധനയിൽ സംശയമുള്ളവരെ കോവിഡ് -19 ആയി ബന്ധപ്പെട്ട് നിരീക്ഷണത്തിനോ തുടർ പരിശോധനയ്ക്കോ വിധേയമാക്കും. ഇതര സംസ്ഥാനങ്ങളിൽനിന്നു മറ്റുമായി കേരളത്തിലേക്കു വരുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനയെങ്കിലും രോഗബാധിതരുമായി സന്പർക്കമുണ്ടായിരുന്നവർ ആരെങ്കിലും യാത്രക്കാരായി ഉണ്ടോയെന്നു കണ്ടെത്താനും പരിശോധന സഹായകമാകുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
കോവിഡ് -19 സാമൂഹ്യ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിശോധനകൾക്കു മെച്ചപ്പെട്ട പ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്.