കോവിഡ്-19 വൈറസ് ബാധയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ഈ ഞായറാഴ്ച (മാർച്ച് 22) രാജ്യത്ത് ജനതാ കർഫ്യു . അന്നു രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ ആരും വീടിനു പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു.
ഇന്നലെ രാത്രി എട്ടിനു രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രഭാഷണത്തിലാണു മോദി ഈ അഭ്യർഥന നടത്തിയത്. അന്ന് അഞ്ചു മണിക്ക് ആരോഗ്യപ്രവർത്തകരെ ആദരിക്കാനും മോദി അഭ്യർഥിച്ചു. അഞ്ചു മിനിറ്റ് നേരം ലോഹപാത്രങ്ങൾ തമ്മിലടിച്ചോ കൈയടിച്ചോ ആകാം കോവിഡിനെതിരേ പോരാടുന്ന ഡോക്ടർമാരെയും നഴ്സുമാരെയും മറ്റുള്ളവരെയും ആദരിക്കൽ.
ജനതാ കർഫ്യുവിന്റെ പ്രചാരം ഓരോ പൗരനും ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടു ലോകമഹായുദ്ധങ്ങളേക്കാൾ വലിയ വിപത്താണ് ഇപ്പോൾ മാനവരാശിയുടെ മേൽ പതിച്ചിരിക്കുന്ന വൈറസ് ബാധ. ഇന്ത്യയിൽ വലിയ തോതിൽ രോഗബാധ കണ്ടില്ലെന്നോർത്ത് അലസത പുലർത്താൻ പാടില്ല.
സാമൂഹ്യ അകലം പാലിക്കലാണു രോഗപ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. അത്യാവശ്യമില്ലാത്തവർ വീടിനു പുറത്തുപോകരുത്. 65 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാരും പത്തു വയസിൽ താഴെയുള്ള കുട്ടികളും നിർബന്ധമായും ഇക്കാലത്തു വീടുകളിൽ തന്നെ കഴിയണം.
ആശുപത്രികളിൽ പതിവു പരിശോധനകൾക്കായി പോകുന്നതു കുറച്ചുകാലത്തേക്ക് ഒഴിവാക്കാം. അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകളും കുറേ ആഴ്ചത്തേക്കു മാറ്റിവയ്ക്കാം: ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനായി പ്രധാനമന്ത്രി നിർദേശിച്ചു.
കോവിഡ്-19 സാന്പത്തികമായി വലിയ പ്രത്യാഘാതം ഉണ്ടാക്കും. അതു പഠിച്ചു പരിഹാരനടപടി സ്വീകരിക്കാൻ ധനമന്ത്രി അധ്യക്ഷയായി ഒരു കർമസമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി ഇന്ന് ആദ്യയോഗം ചേരും. അടിയന്തര നടപടികൾ സമിതി പ്രഖ്യാപിക്കും: പ്രധാനമന്ത്രി പറഞ്ഞു.
ഈ ദുരിതത്തിൽനിന്നു കരകയറാൻ ഏതാനുമാഴ്ച വേണ്ടിവരുമെന്നു മോദി പറഞ്ഞു. “എന്റെ രാജ്യവാസികൾ എന്റെ ഒരഭ്യർഥനയും നിരസിച്ചിട്ടില്ല. ഇപ്പോൾ ഞാൻ ഏതാനുമാഴ്ചകളാണ് ഈ ഗുരുതര പ്രതിസന്ധി മറികടക്കാനായി ആവശ്യപ്പെടുന്നത്:” പ്രധാനമന്ത്രി വിശദീകരിച്ചു.
ജനങ്ങൾ പരിഭ്രാന്തരാകരുത്. അവശ്യവസ്തുക്കൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും അവശ്യവസ്തുക്കൾക്കു ക്ഷാമമില്ലെന്നും മോദി പറഞ്ഞു.
നിയന്ത്രണങ്ങൾ ഇങ്ങനെ
* ഞായറാഴ്ച (22ന്) രാവിലെ ഏഴു മുതൽ രാത്രി ഒൻപതുവരെ ജനതാ കർഫ്യു. ആരും വീടുവിട്ട് പുറത്തിറങ്ങരുത്. അടിയന്തര സേവനമേഖലകളിലുള്ളവർക്കു മാത്രം ഒഴിവ്.
* ഈ ഞായറാഴ്ച അർധരാത്രിക്കുശേഷം വിദേശത്തുനിന്നു യാത്രാവിമാനങ്ങൾ ഒന്നും രാജ്യത്തേക്ക് അനുവദിക്കില്ല.
* 65 വയസ് കഴിഞ്ഞവർ ചികിത്സാ ആവശ്യത്തിനല്ലാതെ വീടുവിട്ടു പുറത്തിറങ്ങരുത്. ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കു മാത്രം ഒഴിവ്.
* പത്തു വയസിൽ താഴെയുള്ള കുട്ടികളും വീട്ടിൽതന്നെ കഴിയണം.
* വിദ്യാർഥികൾ, രോഗികൾ, ഭിന്നശേഷിക്കാർ എന്നിവരൊഴികെയുള്ളവരുടെ യാത്രാ ഇളവ് റെയിൽവേയും വ്യോമയാന മന്ത്രാലയവും റദ്ദാക്കണം.
* അടിയന്തര-അവശ്യസേവന മേഖലകളിൽ ഒഴികെയുള്ള സ്വകാര്യജീവനക്കാർ വീട്ടിലിരുന്നു ജോലിചെയ്യാൻ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടണം.
* കേന്ദ്ര ഗവൺമെന്റിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരിൽ പകുതിപ്പേർ മാത്രം ഓഫീസിൽ വരിക. ബാക്കി പകുതി വീട്ടിലിരുന്നു ജോലിചെയ്യുക.
ഇന്നലെ രാത്രി എട്ടിനു രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രഭാഷണത്തിലാണു മോദി ഈ അഭ്യർഥന നടത്തിയത്. അന്ന് അഞ്ചു മണിക്ക് ആരോഗ്യപ്രവർത്തകരെ ആദരിക്കാനും മോദി അഭ്യർഥിച്ചു. അഞ്ചു മിനിറ്റ് നേരം ലോഹപാത്രങ്ങൾ തമ്മിലടിച്ചോ കൈയടിച്ചോ ആകാം കോവിഡിനെതിരേ പോരാടുന്ന ഡോക്ടർമാരെയും നഴ്സുമാരെയും മറ്റുള്ളവരെയും ആദരിക്കൽ.
ജനതാ കർഫ്യുവിന്റെ പ്രചാരം ഓരോ പൗരനും ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടു ലോകമഹായുദ്ധങ്ങളേക്കാൾ വലിയ വിപത്താണ് ഇപ്പോൾ മാനവരാശിയുടെ മേൽ പതിച്ചിരിക്കുന്ന വൈറസ് ബാധ. ഇന്ത്യയിൽ വലിയ തോതിൽ രോഗബാധ കണ്ടില്ലെന്നോർത്ത് അലസത പുലർത്താൻ പാടില്ല.
സാമൂഹ്യ അകലം പാലിക്കലാണു രോഗപ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. അത്യാവശ്യമില്ലാത്തവർ വീടിനു പുറത്തുപോകരുത്. 65 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാരും പത്തു വയസിൽ താഴെയുള്ള കുട്ടികളും നിർബന്ധമായും ഇക്കാലത്തു വീടുകളിൽ തന്നെ കഴിയണം.
ആശുപത്രികളിൽ പതിവു പരിശോധനകൾക്കായി പോകുന്നതു കുറച്ചുകാലത്തേക്ക് ഒഴിവാക്കാം. അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകളും കുറേ ആഴ്ചത്തേക്കു മാറ്റിവയ്ക്കാം: ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനായി പ്രധാനമന്ത്രി നിർദേശിച്ചു.
കോവിഡ്-19 സാന്പത്തികമായി വലിയ പ്രത്യാഘാതം ഉണ്ടാക്കും. അതു പഠിച്ചു പരിഹാരനടപടി സ്വീകരിക്കാൻ ധനമന്ത്രി അധ്യക്ഷയായി ഒരു കർമസമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി ഇന്ന് ആദ്യയോഗം ചേരും. അടിയന്തര നടപടികൾ സമിതി പ്രഖ്യാപിക്കും: പ്രധാനമന്ത്രി പറഞ്ഞു.
ഈ ദുരിതത്തിൽനിന്നു കരകയറാൻ ഏതാനുമാഴ്ച വേണ്ടിവരുമെന്നു മോദി പറഞ്ഞു. “എന്റെ രാജ്യവാസികൾ എന്റെ ഒരഭ്യർഥനയും നിരസിച്ചിട്ടില്ല. ഇപ്പോൾ ഞാൻ ഏതാനുമാഴ്ചകളാണ് ഈ ഗുരുതര പ്രതിസന്ധി മറികടക്കാനായി ആവശ്യപ്പെടുന്നത്:” പ്രധാനമന്ത്രി വിശദീകരിച്ചു.
ജനങ്ങൾ പരിഭ്രാന്തരാകരുത്. അവശ്യവസ്തുക്കൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും അവശ്യവസ്തുക്കൾക്കു ക്ഷാമമില്ലെന്നും മോദി പറഞ്ഞു.
നിയന്ത്രണങ്ങൾ ഇങ്ങനെ
* ഞായറാഴ്ച (22ന്) രാവിലെ ഏഴു മുതൽ രാത്രി ഒൻപതുവരെ ജനതാ കർഫ്യു. ആരും വീടുവിട്ട് പുറത്തിറങ്ങരുത്. അടിയന്തര സേവനമേഖലകളിലുള്ളവർക്കു മാത്രം ഒഴിവ്.
* ഈ ഞായറാഴ്ച അർധരാത്രിക്കുശേഷം വിദേശത്തുനിന്നു യാത്രാവിമാനങ്ങൾ ഒന്നും രാജ്യത്തേക്ക് അനുവദിക്കില്ല.
* 65 വയസ് കഴിഞ്ഞവർ ചികിത്സാ ആവശ്യത്തിനല്ലാതെ വീടുവിട്ടു പുറത്തിറങ്ങരുത്. ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കു മാത്രം ഒഴിവ്.
* പത്തു വയസിൽ താഴെയുള്ള കുട്ടികളും വീട്ടിൽതന്നെ കഴിയണം.
* വിദ്യാർഥികൾ, രോഗികൾ, ഭിന്നശേഷിക്കാർ എന്നിവരൊഴികെയുള്ളവരുടെ യാത്രാ ഇളവ് റെയിൽവേയും വ്യോമയാന മന്ത്രാലയവും റദ്ദാക്കണം.
* അടിയന്തര-അവശ്യസേവന മേഖലകളിൽ ഒഴികെയുള്ള സ്വകാര്യജീവനക്കാർ വീട്ടിലിരുന്നു ജോലിചെയ്യാൻ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടണം.
* കേന്ദ്ര ഗവൺമെന്റിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരിൽ പകുതിപ്പേർ മാത്രം ഓഫീസിൽ വരിക. ബാക്കി പകുതി വീട്ടിലിരുന്നു ജോലിചെയ്യുക.