വിവിധ രാജ്യങ്ങളിൽ വൻഭീഷണിയായി പടർന്ന കോവിഡ് -19 രോഗബാധ പരിശോധിച്ചു കണ്ടെത്തുന്നതിനുള്ള ഇന്ത്യൻ നിർമിത ഉപകരണം ഉടൻ വിപണിയിലെത്തും. തദ്ദേശീയമായി ഇന്ത്യയിൽ ആദ്യമായി നിർമിച്ച കോവിഡ്-19 പരിശോധനാ കിറ്റ് മൂന്നാഴ്ചയ്ക്കകം തയാറാകുമെന്നു ചെന്നൈ ആസ്ഥാനമായ മെഡിക്കൽ ഉപകരണ നിർമാതാക്കളായ ട്രിവിട്രോണ്‍ ഹെൽത്ത് കെയർ അറിയിച്ചു.
നിലവിൽ ഇന്ത്യയിൽ ഉപയോഗിച്ചുവരുന്ന പരിശോധനാ ഉപകരണങ്ങൾ ജർമനിയിൽനിന്നും സ്വിറ്റ്സർലൻഡിൽനിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ രാജ്യത്തുടനീളമുള്ള 52 ലാബുകളിലാണ് ഇവ ഉപയോഗിച്ചുവരുന്നത്. കൃത്യതയുള്ള പരിശോധനാ ഫലങ്ങൾ ഉറപ്പുവരുത്തുന്നതിന് റാപ്പിഡ് ആർടി പിസിആർ കിറ്റുകൾ മാത്രമേ ഇന്ത്യ അംഗീകരിച്ചിട്ടുള്ളൂ.
നിലവിൽ ഇന്ത്യയിൽ ഉപയോഗിച്ചുവരുന്ന പരിശോധനാ ഉപകരണങ്ങൾ ജർമനിയിൽനിന്നും സ്വിറ്റ്സർലൻഡിൽനിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ രാജ്യത്തുടനീളമുള്ള 52 ലാബുകളിലാണ് ഇവ ഉപയോഗിച്ചുവരുന്നത്. കൃത്യതയുള്ള പരിശോധനാ ഫലങ്ങൾ ഉറപ്പുവരുത്തുന്നതിന് റാപ്പിഡ് ആർടി പിസിആർ കിറ്റുകൾ മാത്രമേ ഇന്ത്യ അംഗീകരിച്ചിട്ടുള്ളൂ.