ബ്രിട്ടനിൽ കോവിഡ് 19 ബാധ ജനജീവിതത്തെ സാരമായി ബാധിച്ചു. ഇതുവരെ 104 പേർ രോഗം ബാധിച്ച് മരിച്ചു. 2,676 പേർക്കാണ് നിലിവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ അനൗദ്യോഗിക കണക്കു പ്രകാരം ഇത് 50,000 വരെയാകാമെന്നും റിപ്പോർട്ടുണ്ട്.
മൂന്നാഴ്ച മുന്പാണ് രാജ്യത്ത് രോഗം കണ്ടു തുടങ്ങിയത്. തുടക്കത്തിൽ മന്ദഗതിയിലായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ. ഇതേതുടർന്ന് ഏറെ വിമർശനങ്ങളും സർക്കാരിന് നേരിടേണ്ടി വന്നു. എന്നാൽ പിന്നീട് ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്.
വെള്ളിയാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതൽ 13-ാം ക്ലാസ് വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെയും കാത്തലിക് ചർച്ചിന്റെയും കീഴിലുള്ള എല്ലാ പള്ളികളിലും കുർബാനയും ആരാധനകളും ഒഴിവാക്കി.
പൊതുഗതാഗത സംവിധാനം പ്രവർത്തിക്കുന്നുണ്ടെങ്കിലും ആൾത്തത്തിരക്ക് കുറവാണ്. വിമാന സർവീസുകൾ വലിയതോതിൽ കുറച്ചിട്ടുണ്ട്. സൂപ്പർ മാർക്കറ്റുകളിൽ ജനങ്ങൾ തിങ്ങിക്കൂടിയതോടെ സാധനങ്ങളുടെ ലഭ്യതയിലും ദൗർലഭ്യം നേരിടുന്നുണ്ട്.
മൂന്നാഴ്ച മുന്പാണ് രാജ്യത്ത് രോഗം കണ്ടു തുടങ്ങിയത്. തുടക്കത്തിൽ മന്ദഗതിയിലായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ. ഇതേതുടർന്ന് ഏറെ വിമർശനങ്ങളും സർക്കാരിന് നേരിടേണ്ടി വന്നു. എന്നാൽ പിന്നീട് ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്.
വെള്ളിയാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതൽ 13-ാം ക്ലാസ് വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെയും കാത്തലിക് ചർച്ചിന്റെയും കീഴിലുള്ള എല്ലാ പള്ളികളിലും കുർബാനയും ആരാധനകളും ഒഴിവാക്കി.
പൊതുഗതാഗത സംവിധാനം പ്രവർത്തിക്കുന്നുണ്ടെങ്കിലും ആൾത്തത്തിരക്ക് കുറവാണ്. വിമാന സർവീസുകൾ വലിയതോതിൽ കുറച്ചിട്ടുണ്ട്. സൂപ്പർ മാർക്കറ്റുകളിൽ ജനങ്ങൾ തിങ്ങിക്കൂടിയതോടെ സാധനങ്ങളുടെ ലഭ്യതയിലും ദൗർലഭ്യം നേരിടുന്നുണ്ട്.