കൊറോണ ഭീഷണിയുള്ള സാഹചര്യത്തിൽ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില സർക്കാർ നിശ്ചയിച്ച് സർക്കുലർ ഇറക്കണമെന്നു ഹൈക്കോടതി. കേന്ദ്ര സർക്കാർ അവശ്യ സാധനങ്ങളുടെ ലിസ്റ്റിൽ ഇവ രണ്ടും ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കരിഞ്ചന്തയിലെ വില്പന തടയാൻ നടപടി വേണമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
രോഗപ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങളും മറ്റും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. ആളുകൾ തിങ്ങിക്കൂടുന്നതു തടയാൻ നിരോധനമല്ല, സ്വയം നിയന്ത്രണമാണ് വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊറോണയെത്തുടർന്നു ഷോപ്പിംഗ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സർവകലാശാലകൾ തുടങ്ങിയവ അടയ്ക്കണമെന്നും മാസ്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടു ഹൈക്കോടതിയിലെ അഭിഭാഷകരുടെ സന്നദ്ധ സംഘടനയായ ജസ്റ്റീസ് ബ്രിഗേഡ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
സംസ്ഥാനത്ത് 25 ലേറെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു സർക്കാർ അറിയിച്ചു. മാസ്കുകളും സാനിറ്റൈസറുകളും നിയമവിരുദ്ധമായി നിർമിച്ചു വിൽക്കുന്നതും പൂഴ്ത്തിവച്ചു കരിഞ്ചന്തയിൽ വിൽക്കുന്നതും തടയാൻ നടപടിയെടുത്തു. ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് ഇതിനായി റെയ്ഡുകൾ നടത്തുന്നുണ്ട്. മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ഉറപ്പാക്കും. കാരുണ്യ കമ്യൂണിറ്റി ഫാർമസി സർവീസിന്റെ സംസ്ഥാനത്തെ 67 ഔട്ട് ലെറ്റുകൾ വഴി മരുന്നുകളും മറ്റ് അത്യവശ്യസാധനങ്ങളും കുറഞ്ഞ വിലയ്ക്ക് നൽകും.
രോഗപ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങളും മറ്റും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. ആളുകൾ തിങ്ങിക്കൂടുന്നതു തടയാൻ നിരോധനമല്ല, സ്വയം നിയന്ത്രണമാണ് വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊറോണയെത്തുടർന്നു ഷോപ്പിംഗ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സർവകലാശാലകൾ തുടങ്ങിയവ അടയ്ക്കണമെന്നും മാസ്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടു ഹൈക്കോടതിയിലെ അഭിഭാഷകരുടെ സന്നദ്ധ സംഘടനയായ ജസ്റ്റീസ് ബ്രിഗേഡ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
സംസ്ഥാനത്ത് 25 ലേറെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു സർക്കാർ അറിയിച്ചു. മാസ്കുകളും സാനിറ്റൈസറുകളും നിയമവിരുദ്ധമായി നിർമിച്ചു വിൽക്കുന്നതും പൂഴ്ത്തിവച്ചു കരിഞ്ചന്തയിൽ വിൽക്കുന്നതും തടയാൻ നടപടിയെടുത്തു. ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് ഇതിനായി റെയ്ഡുകൾ നടത്തുന്നുണ്ട്. മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ഉറപ്പാക്കും. കാരുണ്യ കമ്യൂണിറ്റി ഫാർമസി സർവീസിന്റെ സംസ്ഥാനത്തെ 67 ഔട്ട് ലെറ്റുകൾ വഴി മരുന്നുകളും മറ്റ് അത്യവശ്യസാധനങ്ങളും കുറഞ്ഞ വിലയ്ക്ക് നൽകും.