+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റലിയുടെ നൊമ്പരമാകുന്ന ‘ബേർഗമോ നഗരം’

കൊറോണ വൈറസ് അനുദിനം പിടിമുറുക്കുന്ന ഇറ്റാലിയൻ പ്രവിശ്യയായ ലൊംബാർദിയയിലെ കൊച്ചുനഗ
ഇറ്റലിയുടെ നൊമ്പരമാകുന്ന ‘ബേർഗമോ നഗരം’
കൊറോണ വൈറസ് അനുദിനം പിടിമുറുക്കുന്ന ഇറ്റാലിയൻ പ്രവിശ്യയായ ലൊംബാർദിയയിലെ കൊച്ചുനഗരമായ ബേർഗമോയിൽനിന്നു പുറത്തുവരുന്ന വിവരങ്ങൾ ലോകത്തെ ഞെട്ടിക്കുന്നതാണ്. Tutto andrà bene- “എല്ലാം ശരിയാകും”, “കൊറോണയെ നമ്മൾ ഒരുമിച്ചു നേരിടും” എന്നു തങ്ങളുടെ ബാൽക്കണികളിൽനിന്നും ടെറസുകളിൽ നിന്നും മറ്റെല്ലാ ഇറ്റാലിയൻ നഗരങ്ങളിലെയും ജനങ്ങൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടു പരസ്പരം ധൈര്യപ്പെടുത്തിയപ്പോഴും ബേർഗമോ നഗരവും അവിടുത്തെ തെരുവോരങ്ങളും ഭവനങ്ങളും ശ്മശാനമൂകമായിരുന്നു.

തങ്ങളുടെ ഓരോ ഭവനങ്ങളിലും രോഗം ബാധിച്ചവരോ മരിച്ചവരോ ആയി തങ്ങളുടെ പ്രിയപ്പെട്ടവർ ഉളളപ്പോൾ അതൊന്നും ഉൾക്കൊളളാനുളള ശക്തിയില്ലാതെ വേദനിച്ചുകഴിയുകയാണ് ആ നഗരനിവാസികൾ.

മാറിമറിഞ്ഞു

ഏതാനും ആഴ്ചകൾ മുമ്പുവരെ കൊറോണ വൈറസ് പ്രായമായവരെ മാത്രം ബാധിക്കുന്ന അസുഖമാണ് എന്നു പറഞ്ഞു ലാഘവത്തോടെ ജീവിച്ച യുവജനങ്ങൾ ഇന്ന് ആശുപത്രി കയറിയിറങ്ങുന്ന കാഴ്ച, അനുദിനം വർധിക്കുന്ന രോഗികളെ ഉൾക്കള്ളാൻ കഴിയാത്ത ഹോസ്പിറ്റലുകൾ, കൊറോണയെ നേരിടുവാൻ സർവസന്നാഹവുമായി ഇറങ്ങിയ ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യമേഖലയിലെ സന്നദ്ധ പ്രവർത്തകരും തങ്ങളുടെ കർമവേദിയിൽ രോഗബാധയേറ്റു തളർന്നു വീഴുന്നതും ചിലർ മരണത്തിന് അടിയറവ് പറയുന്നതുമായ ദയനീയ അവസ്ഥ, പത്രങ്ങളിലെ ചരമപ്പേജുകൾ ഒന്നിൽനിന്നു പത്തായി ഉയർത്തിയിട്ടും തികയാതെ വരുന്ന സ്ഥിതിവിശേഷം, ഇറ്റലിയിൽ ദൈവവിളികൾക്കു പേരുകേട്ട ബേർഗമോ രൂപതയ്ക്കു കുറഞ്ഞ കാലയളവിൽ പത്തു വൈദികരെ നഷ്ടപ്പെട്ടു എന്ന ദുഃഖകരമായ വാർത്ത, ആശുപത്രികളിലെ മോർച്ചറികളിൽ മൃതദേഹങ്ങൾ താത്കാലികമായി സൂക്ഷിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ, സെമിത്തേരികളിലേക്കു മൃതദേഹങ്ങളും വഹിച്ചുകൊണ്ടു പോകുന്ന ഫ്യൂണറൽ ഏജൻസികളുടെ വണ്ടികളുടെ നീണ്ടനിര, ഇവയെല്ലാം കൊറോണ വൈറസ് ഗ്രസിച്ച ആ കൊച്ചു നഗരത്തിലെ ഇന്നത്തെ അവസ്ഥയുടെ ഹൃദയഭേദകമായ നേർകാഴ്ച.

ഞെട്ടിക്കുന്ന കണക്കുകൾ

ബേർഗമോയിൽനിന്നു പുറത്തുവരുന്ന കണക്കുകൾ അവിടുത്തെ ഭയാനകമായ സ്ഥിതി കൂടുതൽ വ്യക്തമാക്കുന്നതാണ്. 2019 മാർച്ച് മാസം രണ്ടാം ആഴ്ചയിൽ ബേർഗമോയിൽ റിപ്പോർട്ട് ചെയ്ത ആകെ മരണം വെറും 23 ആയിരുന്നെങ്കിൽ ഈ വർഷം ഇതേകാലയളവിൽ അവിടെ മരിച്ചത് അതിന്‍റെ പതിന്നാലു മടങ്ങാണ്. 330 പേർ.

ചൊവ്വാഴ്ച വരെ ഇവിടെ രോഗം ബാധിച്ചിരിക്കുന്നവരുടെ എണ്ണം 3,993. ഇന്നലെ മാത്രം രോഗബാധിതയരായവർ 244. ഓരോ അരമണിക്കൂറിലും ഒരു മരണം സംഭവിക്കുന്നതു മൂലം മൃതദേഹങ്ങൾ ദഹിപ്പിക്കാനുളള സൗകര്യം പോലും തികയാതെ വന്നിരിക്കുകയാണെന്ന് ബേർഗമോ നഗരാധ്യക്ഷൻ ജോർജോ ഗോറി വേദനയോടെ പറയുന്നു.

പ്രാർഥനയിൽ‌

തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്കു കാണാൻ പോലും സാധിക്കുന്നില്ല. അവരെ സ്വന്തം ഇടവക സെമിത്തേരികളിൽ അടക്കം ചെയ്യാൻ സാധിക്കുന്നില്ല. തങ്ങൾ മരണപ്പെട്ടാലും തങ്ങളുടെ കൊച്ചുമക്കളെങ്കിലും കൊറോണയുടെ കരാളഹസ്തത്തിൽനിന്നു രക്ഷപ്പെടണമേയെന്നുള്ള പ്രാർഥനയാണ് ഇപ്പോൾ മുതിർന്ന തലമുറയ്ക്കു ബാക്കിയുള്ളത്.

തങ്ങളുടെ ഉളളിലെ വേദനയും പ്രാണഭീതിയും പുറത്തറിയിക്കാതെ കൊച്ചുമക്കളെ പറഞ്ഞാശ്വസിപ്പിക്കുന്നു, tutto andrà bene- എല്ലാം ശരിയാകും. ഇറ്റലിയിലെ ബെർഗോമോ ഇറ്റലിയുടെ മാത്രമല്ല ലോകത്തിന്‍റെ മുഴുവൻ വേദനയാണ്, കൂടുതൽ ബെർഗമോകൾ ആവർത്തിക്കാതിരിക്കാൻ നിതാന്ത ജാഗ്രത വേണം.

റോമിൽനിന്നു ഫാ.ജിന്‍റോ മുര്യങ്കരി