പഞ്ചാബിലെ ലുധിയാനയിൽ കൊറോണ ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന 167 പേരെ കാണാനില്ല. അടുത്തിടെ വിദേശത്ത് നിന്ന് എത്തിയവരാണ് ഇവർ. രോഗലക്ഷണമുള്ള 196 പേരിൽ 29 പേരെ മാത്രമാണ് കണ്ടെത്താനായതെന്ന് സിറ്റി സിവിൽ സർജൻ ഡോ. രാജേഷ് ബഗ്ഗ പറഞ്ഞു.
ഇന്ത്യയിലേക്ക് അടുത്തിടെ തിരിച്ചെത്തിയവരുടെ വിവരങ്ങൾ മെഡിക്കൽ ഓഫീസർമാർക്ക് ലഭിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ കണ്ടെത്താൻ രണ്ടു സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 119 പേരെ കണ്ടെത്താനുള്ള ഉത്തരവാദിത്തം പോലീസിന് നൽകിയിട്ടുണ്ട്. ഇതുവരെ 12 പേരെ പോലീസ് സംഘം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പിൽ നിന്നുള്ളവരാണ് രണ്ടാമത്തെ സംഘത്തിലുള്ളത്. 77 പേരെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അവർക്ക് നൽകിയിട്ടുണ്ട്. 17 പേരെ ആരോഗ്യവകുപ്പ് സംഘം കണ്ടെത്തിയിട്ടുണ്ട്. ബാക്കി 167 പേരെ കണ്ടെത്താനായിട്ടില്ലെന്നും സിറ്റി സിവിൽ സർജൻ കൂട്ടിച്ചേർത്തു.
പാസ്പോർട്ടിലെ പഴയ വിലാസവും ഫോൺ നമ്പറിലെ മാറ്റവുമാണ് ഇവരെ കണ്ടെത്താൻ കഴിയാത്തതിന് പ്രധാന കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിലേക്ക് അടുത്തിടെ തിരിച്ചെത്തിയവരുടെ വിവരങ്ങൾ മെഡിക്കൽ ഓഫീസർമാർക്ക് ലഭിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ കണ്ടെത്താൻ രണ്ടു സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 119 പേരെ കണ്ടെത്താനുള്ള ഉത്തരവാദിത്തം പോലീസിന് നൽകിയിട്ടുണ്ട്. ഇതുവരെ 12 പേരെ പോലീസ് സംഘം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പിൽ നിന്നുള്ളവരാണ് രണ്ടാമത്തെ സംഘത്തിലുള്ളത്. 77 പേരെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അവർക്ക് നൽകിയിട്ടുണ്ട്. 17 പേരെ ആരോഗ്യവകുപ്പ് സംഘം കണ്ടെത്തിയിട്ടുണ്ട്. ബാക്കി 167 പേരെ കണ്ടെത്താനായിട്ടില്ലെന്നും സിറ്റി സിവിൽ സർജൻ കൂട്ടിച്ചേർത്തു.
പാസ്പോർട്ടിലെ പഴയ വിലാസവും ഫോൺ നമ്പറിലെ മാറ്റവുമാണ് ഇവരെ കണ്ടെത്താൻ കഴിയാത്തതിന് പ്രധാന കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.