ഡോക്ടർക്ക് കോവിഡ്-19 സ്ഥിരീകരിച്ച ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. രോഗബാധിതനായ ഡോക്ടറുമായി അടുത്തിടപഴകിയ 43 ഡോക്ടർമാർ ഉൾപ്പെടെ 76 ജീവനക്കാർ നിരീക്ഷണത്തിലായതോടെയാണ് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിയത്. മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ ഭൂരിഭാഗം വകുപ്പ് മേധാവികളും ഇപ്പോൾ നിരീക്ഷണത്തിലാണ്. നേരത്തേ സ്പെയിനിൽ പോയി മടങ്ങിവന്ന ഡപ്യൂട്ടി ഡയറക്ടറും ഇപ്പോൾ നിരീക്ഷണത്തിലാണ്.
സ്പെയിനിൽ നിന്നു മടങ്ങിയെത്തിയ ഡോക്ടർ വകുപ്പു മേധാവികളുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതാണ് മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള വകുപ്പു മേധാവികൾ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം സൃഷ്ടിച്ചത്. അന്നത്തെ യോഗത്തിൽ പങ്കെടുക്കാത്ത ന്യൂറോളജി വിഭാഗം മേധാവിക്ക് മെഡിക്കൽ സൂപ്രണ്ടിന്റെ ചുമതല നൽകിക്കൊണ്ടാണ് ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
അടിയന്തരസ്വഭാവമുള്ള ശസ്ത്രക്രിയകളും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സയും മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇന്നലെ മുതൽ ചികിത്സയ്ക്കായി എത്താൻ നേരത്തേ നിർദേശം നൽകിയിരുന്ന രോഗികളോട് അപ്പോയ്ൻമെന്റ് മാറ്റിയതായി സന്ദേശം നൽകിയിട്ടുണ്ട്. ഒപിയുടെ പ്രവർത്തനത്തിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ള ഡപ്യൂട്ടി ഡയറക്ടർ പരിപാടികളിൽ പങ്കെടുത്ത ശ്രീചിത്രയുടെ പൂജപ്പുരയിലെ കാന്പസ് അടച്ചുപൂട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഗവേഷണ വിദ്യാർഥികളും അധ്യാപകരും അടക്കം മുന്നൂറോളം പേരാണ് ഇവിടെയുള്ളത്.
അതേസമയം സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് കോണ്ടാക്ട് പട്ടികയിൽ ഉൾപ്പെടാത്ത ജീവനക്കാർ സാധാരണ നിലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ശ്രീചിത്ര അധികൃതർ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് കോവിഡ്-19 സ്ഥിരീകരിച്ച ഡോക്ടറുമായി അടുത്തിടപഴകിയവരെ കണ്ടെത്തുകയും അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഉടനടി ചെയ്യേണ്ടതില്ലാത്ത ചികിത്സകളും രോഗികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ജീവനക്കാർ എല്ലാവരും ജോലിക്ക് എത്തുന്നതു വരെ മാറ്റിവച്ചിട്ടുണ്ട്. ഇക്കാര്യം രോഗികളെ അറിയിക്കുകയും ചെയ്തു.
സർക്കാർ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കി സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ അകലം നിലനിർത്തുന്നതിനും ഒപി ഉൾപ്പെടെ ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനുമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അണുബാധ നിയന്ത്രണ സെല്ലിന്റെ മേൽനോട്ടത്തിൽ രോഗബാധിതനായ ഡോക്ടർ ജോലി ചെയ്തിരുന്ന ഇടങ്ങളിലും ആശുപത്രിയുടെ മറ്റു ഭാഗങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങൾ വീണ്ടും നടത്തി. യാത്രാവിവരങ്ങൾ, ആരോഗ്യസ്ഥിതി, വിദേശയാത്ര കഴിഞ്ഞ് മടങ്ങിവരുന്നവരുമായി ബന്ധപ്പെട്ട് മാർച്ച് 11ന് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് രോഗബാധിതനായ ഡോക്ടറെ ഹോം ക്വാറന്റൈനിൽ നിന്ന് നേരത്തേ ഒഴിവാക്കിയത്. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ മാർച്ച് 11 മുതൽ വീട്ടിൽ നിരീക്ഷണത്തിലാക്കി. മാർച്ച് 13 വരെ രോഗലക്ഷണങ്ങൾ ഉള്ളതായി അദ്ദേഹം അറിയിച്ചിട്ടില്ല.
രോഗബാധിതനായ ഡോക്ടറുമായി അടുത്തിടപഴകിയ 76 ആശുപത്രി ജീവനക്കാരെയും പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. പ്രൈമറി കോണ്ടാക്ട് ലിസ്റ്റുള്ളവർക്കൊപ്പം താമസിക്കുന്നവരാണ് സെക്കന്ററി കോണ്ടാക്ട് ലിസ്റ്റിലുള്ളത്. സംസ്ഥാന സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ലോ റിസ്ക്, ഹൈ റിസ്ക് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ലോ റിസ്ക് വിഭാഗത്തിൽപ്പെട്ടവർ 14 ദിവസവും ഹൈ റിസ്ക് വിഭാഗത്തിലുള്ളവർ 28 ദിവസവും സന്പർക്കനിരോധനത്തിൽ കഴിയണം.
കോവിഡ്-19 മായി ബന്ധപ്പെട്ട് രോഗികളുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ആശങ്കകൾ അകറ്റുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനും ശ്രീചിത്ര ഹെൽപ്പ് ലൈൻ ആരംഭിച്ചു. വൈറസ് ബാധ തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ബോധവത്കരണ ക്ലാസുകളും നടത്തിവരുന്നു. രോഗികൾക്ക് അടിയന്തര ചികിത്സയും ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും അധികൃതർ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിശദീകരണവുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ
കോവിഡ്-19 രോഗബാധിതനായ ഡോക്ടർ രോഗികളെ ചികിത്സിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിശദീകരണവുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആശുപത്രി സന്ദർശിച്ചതിൽ ആശങ്ക വേണ്ടെന്നും അധികൃതർ പറഞ്ഞു.
കേന്ദ്രസഹമന്ത്രി മാർച്ച് 14 ന് ഉച്ചയ്ക്ക് മുന്പാണ് ഡയറക്ടർ ഓഫീസ് സന്ദർശിച്ചത്. അന്ന് അവധി ദിവസമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ട് ഉദ്യോഗസ്ഥരും പൂജപ്പുര ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ രണ്ടു പേരുമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മാസങ്ങളായി ഇവർക്കാർക്കും രോഗബാധിതനായ ഡോക്ടറുമായി യാതൊരുവിധ സന്പർക്കവും ഉണ്ടായിരുന്നില്ല. ആശുപത്രി കെട്ടിടത്തിൽ നിന്ന് മാറി മറ്റൊരു കെട്ടിടത്തിലാണ് ഡയറക്ടർ ഓഫീസ് പ്രവർത്തിക്കുന്നത്. മന്ത്രി ആശുപത്രി സന്ദർശിച്ചിട്ടുമില്ല.
മന്ത്രിയുടെ സന്ദർശനം നടക്കുന്ന സമയത്ത് ഡോക്ടർ ഹോം ക്വാറന്റൈനിൽ ആയിരുന്നു. ആദ്യപരിശോധനയിൽ അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല. മന്ത്രിയുടെ സന്ദർശനസമയത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ക്വാറന്റൈൻ കാലാവധി അവസാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്വാറന്റൈൻ കാലാവധി 28 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവ് മാർച്ച് 16 ന് ആണ് ലഭിക്കുന്നത്. ഈ കാലാവധി അവസാനിക്കുന്നതു വരെ അദ്ദേഹം ഹോം ക്വാറന്റൈനിൽ തുടരും. കഴിഞ്ഞ ഒരു വർഷമായി ഡയറക്ടർ രോഗബാധിതനായ ഡോക്ടറെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു മാത്രമല്ല അദ്ദേഹം പങ്കെടുത്ത യോഗങ്ങൾ വിളിച്ചുചേർത്തിട്ടുമില്ലെന്നും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം സന്ദർശനത്തിന് മുൻപ് മൂന്നു തവണ കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രീചിത്ര ഡയറക്ടറെ ബന്ധപ്പെട്ടിരുന്നെന്നും എന്നാൽ, രോഗബാധിതനായ ഡോക്ടർക്ക് ആദ്യ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച കാര്യം മന്ത്രിയുടെ ഓഫീസിനെ അറിയിച്ചില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. മാർച്ച് 13 നാണ് ഡോക്ടറുടെ ആദ്യ പരിശോധനാ റിപ്പോർട്ട് ലഭിച്ചത്. തൊട്ടടുത്ത ദിവസമാണ് കേന്ദ്രമന്ത്രി ശ്രീചിത്രയിൽ സന്ദർശനം നടത്തിയത്. സംഭവത്തിൽ മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിട്ടുമുണ്ട്.
കോവിഡ് മുൻകരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ മുതൽ ഡൽഹിയിലെ ഒൗദ്യോഗിക വസതിയിൽ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു.
സ്പെയിനിൽ നിന്നു മടങ്ങിയെത്തിയ ഡോക്ടർ വകുപ്പു മേധാവികളുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതാണ് മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള വകുപ്പു മേധാവികൾ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം സൃഷ്ടിച്ചത്. അന്നത്തെ യോഗത്തിൽ പങ്കെടുക്കാത്ത ന്യൂറോളജി വിഭാഗം മേധാവിക്ക് മെഡിക്കൽ സൂപ്രണ്ടിന്റെ ചുമതല നൽകിക്കൊണ്ടാണ് ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
അടിയന്തരസ്വഭാവമുള്ള ശസ്ത്രക്രിയകളും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സയും മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇന്നലെ മുതൽ ചികിത്സയ്ക്കായി എത്താൻ നേരത്തേ നിർദേശം നൽകിയിരുന്ന രോഗികളോട് അപ്പോയ്ൻമെന്റ് മാറ്റിയതായി സന്ദേശം നൽകിയിട്ടുണ്ട്. ഒപിയുടെ പ്രവർത്തനത്തിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ള ഡപ്യൂട്ടി ഡയറക്ടർ പരിപാടികളിൽ പങ്കെടുത്ത ശ്രീചിത്രയുടെ പൂജപ്പുരയിലെ കാന്പസ് അടച്ചുപൂട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഗവേഷണ വിദ്യാർഥികളും അധ്യാപകരും അടക്കം മുന്നൂറോളം പേരാണ് ഇവിടെയുള്ളത്.
അതേസമയം സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് കോണ്ടാക്ട് പട്ടികയിൽ ഉൾപ്പെടാത്ത ജീവനക്കാർ സാധാരണ നിലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ശ്രീചിത്ര അധികൃതർ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് കോവിഡ്-19 സ്ഥിരീകരിച്ച ഡോക്ടറുമായി അടുത്തിടപഴകിയവരെ കണ്ടെത്തുകയും അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഉടനടി ചെയ്യേണ്ടതില്ലാത്ത ചികിത്സകളും രോഗികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ജീവനക്കാർ എല്ലാവരും ജോലിക്ക് എത്തുന്നതു വരെ മാറ്റിവച്ചിട്ടുണ്ട്. ഇക്കാര്യം രോഗികളെ അറിയിക്കുകയും ചെയ്തു.
സർക്കാർ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കി സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ അകലം നിലനിർത്തുന്നതിനും ഒപി ഉൾപ്പെടെ ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനുമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അണുബാധ നിയന്ത്രണ സെല്ലിന്റെ മേൽനോട്ടത്തിൽ രോഗബാധിതനായ ഡോക്ടർ ജോലി ചെയ്തിരുന്ന ഇടങ്ങളിലും ആശുപത്രിയുടെ മറ്റു ഭാഗങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങൾ വീണ്ടും നടത്തി. യാത്രാവിവരങ്ങൾ, ആരോഗ്യസ്ഥിതി, വിദേശയാത്ര കഴിഞ്ഞ് മടങ്ങിവരുന്നവരുമായി ബന്ധപ്പെട്ട് മാർച്ച് 11ന് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് രോഗബാധിതനായ ഡോക്ടറെ ഹോം ക്വാറന്റൈനിൽ നിന്ന് നേരത്തേ ഒഴിവാക്കിയത്. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ മാർച്ച് 11 മുതൽ വീട്ടിൽ നിരീക്ഷണത്തിലാക്കി. മാർച്ച് 13 വരെ രോഗലക്ഷണങ്ങൾ ഉള്ളതായി അദ്ദേഹം അറിയിച്ചിട്ടില്ല.
രോഗബാധിതനായ ഡോക്ടറുമായി അടുത്തിടപഴകിയ 76 ആശുപത്രി ജീവനക്കാരെയും പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. പ്രൈമറി കോണ്ടാക്ട് ലിസ്റ്റുള്ളവർക്കൊപ്പം താമസിക്കുന്നവരാണ് സെക്കന്ററി കോണ്ടാക്ട് ലിസ്റ്റിലുള്ളത്. സംസ്ഥാന സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ലോ റിസ്ക്, ഹൈ റിസ്ക് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ലോ റിസ്ക് വിഭാഗത്തിൽപ്പെട്ടവർ 14 ദിവസവും ഹൈ റിസ്ക് വിഭാഗത്തിലുള്ളവർ 28 ദിവസവും സന്പർക്കനിരോധനത്തിൽ കഴിയണം.
കോവിഡ്-19 മായി ബന്ധപ്പെട്ട് രോഗികളുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ആശങ്കകൾ അകറ്റുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനും ശ്രീചിത്ര ഹെൽപ്പ് ലൈൻ ആരംഭിച്ചു. വൈറസ് ബാധ തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ബോധവത്കരണ ക്ലാസുകളും നടത്തിവരുന്നു. രോഗികൾക്ക് അടിയന്തര ചികിത്സയും ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും അധികൃതർ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിശദീകരണവുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ
കോവിഡ്-19 രോഗബാധിതനായ ഡോക്ടർ രോഗികളെ ചികിത്സിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിശദീകരണവുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആശുപത്രി സന്ദർശിച്ചതിൽ ആശങ്ക വേണ്ടെന്നും അധികൃതർ പറഞ്ഞു.
കേന്ദ്രസഹമന്ത്രി മാർച്ച് 14 ന് ഉച്ചയ്ക്ക് മുന്പാണ് ഡയറക്ടർ ഓഫീസ് സന്ദർശിച്ചത്. അന്ന് അവധി ദിവസമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ട് ഉദ്യോഗസ്ഥരും പൂജപ്പുര ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ രണ്ടു പേരുമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മാസങ്ങളായി ഇവർക്കാർക്കും രോഗബാധിതനായ ഡോക്ടറുമായി യാതൊരുവിധ സന്പർക്കവും ഉണ്ടായിരുന്നില്ല. ആശുപത്രി കെട്ടിടത്തിൽ നിന്ന് മാറി മറ്റൊരു കെട്ടിടത്തിലാണ് ഡയറക്ടർ ഓഫീസ് പ്രവർത്തിക്കുന്നത്. മന്ത്രി ആശുപത്രി സന്ദർശിച്ചിട്ടുമില്ല.
മന്ത്രിയുടെ സന്ദർശനം നടക്കുന്ന സമയത്ത് ഡോക്ടർ ഹോം ക്വാറന്റൈനിൽ ആയിരുന്നു. ആദ്യപരിശോധനയിൽ അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല. മന്ത്രിയുടെ സന്ദർശനസമയത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ക്വാറന്റൈൻ കാലാവധി അവസാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്വാറന്റൈൻ കാലാവധി 28 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവ് മാർച്ച് 16 ന് ആണ് ലഭിക്കുന്നത്. ഈ കാലാവധി അവസാനിക്കുന്നതു വരെ അദ്ദേഹം ഹോം ക്വാറന്റൈനിൽ തുടരും. കഴിഞ്ഞ ഒരു വർഷമായി ഡയറക്ടർ രോഗബാധിതനായ ഡോക്ടറെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു മാത്രമല്ല അദ്ദേഹം പങ്കെടുത്ത യോഗങ്ങൾ വിളിച്ചുചേർത്തിട്ടുമില്ലെന്നും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം സന്ദർശനത്തിന് മുൻപ് മൂന്നു തവണ കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രീചിത്ര ഡയറക്ടറെ ബന്ധപ്പെട്ടിരുന്നെന്നും എന്നാൽ, രോഗബാധിതനായ ഡോക്ടർക്ക് ആദ്യ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച കാര്യം മന്ത്രിയുടെ ഓഫീസിനെ അറിയിച്ചില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. മാർച്ച് 13 നാണ് ഡോക്ടറുടെ ആദ്യ പരിശോധനാ റിപ്പോർട്ട് ലഭിച്ചത്. തൊട്ടടുത്ത ദിവസമാണ് കേന്ദ്രമന്ത്രി ശ്രീചിത്രയിൽ സന്ദർശനം നടത്തിയത്. സംഭവത്തിൽ മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിട്ടുമുണ്ട്.
കോവിഡ് മുൻകരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ മുതൽ ഡൽഹിയിലെ ഒൗദ്യോഗിക വസതിയിൽ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു.