കോവിഡ് 19 നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ പൊതുചടങ്ങുകളിലും ദേവാലയങ്ങളിലും 10 പേരിൽ കൂടുതൽ പാടില്ലെന്ന നിർദേശം കർശനമായി പാലിക്കാൻ ജില്ലാ കളക്ടർ പി.ബി. നൂഹ് ആവശ്യപ്പെട്ടു. ഇന്നലെ ജില്ലയിലെ മതനേതാക്കളുടെ യോഗം വിളിച്ചുചേർത്താണ് ജില്ലാ കളക്ടർ നിർദേശിച്ചത്.
വിദേശത്തുനിന്നു വരുന്ന മുഴുവൻ ആളുകളെയും നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. ഇതനുസരിച്ചു നിരീക്ഷണത്തിലാകുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. നേരത്തെ കോവിഡ് 19 ബാധിതരുമായി നേരിട്ടോ അല്ലാതെയോ സന്പർക്കമുണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ള ഇവർ പുറത്തിറങ്ങരുതെന്ന നിർദേശം കർശനമായി പാലിക്കപ്പെടേണ്ടതുണ്ട്.
ദേവാലയങ്ങളിലെ ആരാധനാ സമയം കുറയ്ക്കുകയും ഓണ്‍ലൈൻ സംവിധാനങ്ങൾ ആലോചിക്കുകയും വേണമെന്നു കളക്ടർ പറഞ്ഞു. മത വിശ്വാസങ്ങൾ വ്രണപ്പെടുത്തിയുള്ള പോസ്റ്റുകൾ കോവിഡ് -19 മായി ബന്ധപ്പെട്ടു പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പത്തനംതിട്ട കളക്ടർ അറിയിച്ചു.
വിദേശത്തുനിന്നു വരുന്ന മുഴുവൻ ആളുകളെയും നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. ഇതനുസരിച്ചു നിരീക്ഷണത്തിലാകുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. നേരത്തെ കോവിഡ് 19 ബാധിതരുമായി നേരിട്ടോ അല്ലാതെയോ സന്പർക്കമുണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ള ഇവർ പുറത്തിറങ്ങരുതെന്ന നിർദേശം കർശനമായി പാലിക്കപ്പെടേണ്ടതുണ്ട്.
ദേവാലയങ്ങളിലെ ആരാധനാ സമയം കുറയ്ക്കുകയും ഓണ്‍ലൈൻ സംവിധാനങ്ങൾ ആലോചിക്കുകയും വേണമെന്നു കളക്ടർ പറഞ്ഞു. മത വിശ്വാസങ്ങൾ വ്രണപ്പെടുത്തിയുള്ള പോസ്റ്റുകൾ കോവിഡ് -19 മായി ബന്ധപ്പെട്ടു പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പത്തനംതിട്ട കളക്ടർ അറിയിച്ചു.