എച്ച്ഐവി വൈറസിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ലോപിനാവിർ, റിട്ടോണാവീർ മരുന്നുകളുടെ മിശ്രിതം കോവിഡ് പ്രതിരോധത്തിനായും ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കൊറോണ വൈറസ് ബാധിച്ച രോഗിയുടെ രോഗസ്ഥിതി കണക്കാക്കി മരുന്നു നൽകാനാണ് നിർദേശം.
പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളുള്ള 60 വയസ് കഴിഞ്ഞ ഗുരുതരസ്ഥിതിയിലുള്ളവർക്കു കൊറോണ വൈറസ് ബാധയുണ്ടായാൽ ഈ മരുന്ന് മിശ്രിതം നൽകാം. ഓരോ രോഗിയുടെയും രോഗസ്ഥിതി മനസിലാക്കി പ്രത്യേക കേസുകളായി പരിഗണിച്ചു മരുന്ന് നൽകണം.
പ്രമേഹത്തിനു പുറമേ വൃക്ക സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയാൽ പ്രയാസം അനുഭവിക്കുന്ന അറുപതുവയസു കഴിഞ്ഞവർക്ക് രോഗബാധ ഉണ്ടായാൽ ഈ മരുന്ന് നൽകാനും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, എച്ച്ഐവി രോഗത്തിനു ലോപിനാവിർ, റിട്ടോണാവീർ മരുന്ന് മിശ്രിതം ഉപയോഗിക്കുന്നവരിൽ പാർശ്വഫലങ്ങൾ കണ്ടുവരുന്നുണ്ട്.
പലപ്പോഴും ഈ പാർശ്വഫലങ്ങൾ കൊണ്ടുതന്നെ മരുന്ന് ഉപയോഗിക്കുന്നതു നിർത്തിവയ്ക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതിനാൽ കൊറോണ വൈറസ് ബാധിച്ചവരുടെ രോഗസ്ഥിതി പ്രത്യേകമായി കണ്ടുവേണം ഈ മരുന്ന് നൽകാനെന്നും മാർഗനിർദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
കോശങ്ങളിലേക്ക് ഓക്സിജൻ എത്തുന്നതിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമായ ഹൈപ്പോക്സിയ, രക്തസമ്മർദം അസാധാരണമായി കുറയുന്ന അവസ്ഥയായ ഹൈപ്പോടെൻഷൻ, ശരീരത്തിലെ ഒന്നോ അതിലധികമോ അവയവങ്ങൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥ എന്നീ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് കൊറോണ വൈറസ് ബാധ ഉണ്ടായാലും ഈ മരുന്ന് മിശ്രിതം കൊടുക്കാം.
ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥ നേരിടുന്ന രോഗികളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചാൽ ഈ മരുന്ന് നൽകാവുന്നതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളുള്ള 60 വയസ് കഴിഞ്ഞ ഗുരുതരസ്ഥിതിയിലുള്ളവർക്കു കൊറോണ വൈറസ് ബാധയുണ്ടായാൽ ഈ മരുന്ന് മിശ്രിതം നൽകാം. ഓരോ രോഗിയുടെയും രോഗസ്ഥിതി മനസിലാക്കി പ്രത്യേക കേസുകളായി പരിഗണിച്ചു മരുന്ന് നൽകണം.
പ്രമേഹത്തിനു പുറമേ വൃക്ക സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയാൽ പ്രയാസം അനുഭവിക്കുന്ന അറുപതുവയസു കഴിഞ്ഞവർക്ക് രോഗബാധ ഉണ്ടായാൽ ഈ മരുന്ന് നൽകാനും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, എച്ച്ഐവി രോഗത്തിനു ലോപിനാവിർ, റിട്ടോണാവീർ മരുന്ന് മിശ്രിതം ഉപയോഗിക്കുന്നവരിൽ പാർശ്വഫലങ്ങൾ കണ്ടുവരുന്നുണ്ട്.
പലപ്പോഴും ഈ പാർശ്വഫലങ്ങൾ കൊണ്ടുതന്നെ മരുന്ന് ഉപയോഗിക്കുന്നതു നിർത്തിവയ്ക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതിനാൽ കൊറോണ വൈറസ് ബാധിച്ചവരുടെ രോഗസ്ഥിതി പ്രത്യേകമായി കണ്ടുവേണം ഈ മരുന്ന് നൽകാനെന്നും മാർഗനിർദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
കോശങ്ങളിലേക്ക് ഓക്സിജൻ എത്തുന്നതിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമായ ഹൈപ്പോക്സിയ, രക്തസമ്മർദം അസാധാരണമായി കുറയുന്ന അവസ്ഥയായ ഹൈപ്പോടെൻഷൻ, ശരീരത്തിലെ ഒന്നോ അതിലധികമോ അവയവങ്ങൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥ എന്നീ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് കൊറോണ വൈറസ് ബാധ ഉണ്ടായാലും ഈ മരുന്ന് മിശ്രിതം കൊടുക്കാം.
ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥ നേരിടുന്ന രോഗികളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചാൽ ഈ മരുന്ന് നൽകാവുന്നതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.