കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരന് കോവിഡ്-19 വൈറസ് ബാധിച്ചിട്ടില്ലെന്ന് പരിശോധന ഫലം. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. പരിശോധന നടക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹം സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായി ഇടപഴകിയവർ പങ്കെടുത്ത യോഗത്തിൽ പങ്കെടുത്തതിനെത്തുടർന്നാണ് അദ്ദേഹം സ്വയം കരുതൽ വാസത്തിലേക്ക് മാറിയത്.
ശനിയാഴ്ചയാണ് വി. മുരളീധരൻ യോഗത്തിൽ പങ്കെടുത്തത്. ഇതിന് മുന്പായി ഏതെങ്കിലും തരത്തിൽ മുൻകരുതൽ എടുക്കേണ്ടതുണ്ടോ എന്ന് ആശുപത്രി അധികൃതരോട് മുരളീധരന്റെ ഓഫീസ് ചോദിച്ചറിഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ ഒരു പ്രശ്നവും ഇല്ലെന്നായിരുന്നു മറുപടി. തുടർന്ന് മന്ത്രി യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. കൊറോണ നിരീക്ഷണത്തിലുള്ള ഡോക്ടർ യോഗത്തിൽ പങ്കെടുത്തോ എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ആശുപത്രി അധികൃതരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു.
ഈ ആശുപത്രിയിലെ ഒരു ഡോക്ടർക്ക് കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഡോക്ടർമാരും മന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തോ എന്ന സംശയത്തിലാണ് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്. ഇപ്പോൾ ഡൽഹിയിലെ ഒൗദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് മന്ത്രി.
ശനിയാഴ്ചയാണ് വി. മുരളീധരൻ യോഗത്തിൽ പങ്കെടുത്തത്. ഇതിന് മുന്പായി ഏതെങ്കിലും തരത്തിൽ മുൻകരുതൽ എടുക്കേണ്ടതുണ്ടോ എന്ന് ആശുപത്രി അധികൃതരോട് മുരളീധരന്റെ ഓഫീസ് ചോദിച്ചറിഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ ഒരു പ്രശ്നവും ഇല്ലെന്നായിരുന്നു മറുപടി. തുടർന്ന് മന്ത്രി യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. കൊറോണ നിരീക്ഷണത്തിലുള്ള ഡോക്ടർ യോഗത്തിൽ പങ്കെടുത്തോ എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ആശുപത്രി അധികൃതരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു.
ഈ ആശുപത്രിയിലെ ഒരു ഡോക്ടർക്ക് കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഡോക്ടർമാരും മന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തോ എന്ന സംശയത്തിലാണ് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്. ഇപ്പോൾ ഡൽഹിയിലെ ഒൗദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് മന്ത്രി.