ബ്രിട്ടനിൽ ഇതിനകം 55,000 പേർക്ക് കൊറോണ രോഗം ബാധിച്ചിരിക്കാൻ സാധ്യതയുണ്ടെന്നു ബ്രിട്ടീഷ് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ്.
ഇതിൽ 20,000 പേർ വരെ മരണമടഞ്ഞേക്കാം. ഇതുവരെ 40,279 പേരെ പരിശോധിച്ചതിൽ 1,950 പേർക്കാണു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഇതിനേക്കാൾ വളരെക്കൂടുതൽ പേർക്കു രോഗം പിടിപെട്ടിരിക്കാമെന്നാണ് നിഗമനം. രോഗബാധ മൂലമുള്ള മരണം കഴിയുന്നത്ര കുറയ്ക്കാനുള്ള നടപടികളാണു സർക്കാർ എടുത്തുവരുന്നത്. ഇതു കൃത്യമായി പാലിച്ചാൽ മരണസംഖ്യ ഗണ്യമായി കുറയ്ക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകം ബ്രിട്ടനിൽ 71 പേർ മരിച്ചു.
കൊറോണ വ്യാപനം തടയുന്നതിനു ലക്ഷ്യമിട്ട് ജോൺസൻ ഭരണകൂടം ഒട്ടേറെ നടപടികൾ പ്രഖ്യാപിച്ചു. രോഗബാധ സംശയിക്കുന്ന എഴുപതു വയസിനു മുകളിൽ പ്രായം ചെന്നവർ 12 ആഴ്ചത്തേക്ക് സ്വയം ക്വാറന്റൈനിൽ പോകണം.
പബ്ബുകളും ബാറുകളും തിയറ്ററുകളും ക്ലബ്ബുകളും സന്ദർശിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കണം.സാമൂഹിക ബന്ധങ്ങളും പരിമിതപ്പെടുത്തണം. ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണം.
അടിയന്തര ശസ്ത്രക്രിയകൾ ഒഴിച്ചുള്ളവ ഒഴിവാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകി. കൊറോണ ഇതിനകം ബ്രിട്ടനിലെ സാധാരണക്കാരുടെ ജീവിതത്തിന്റെ താളംതെറ്റിച്ചുകഴിഞ്ഞു.
ട്രെയിൻ യാത്രക്കാരുടെ എണ്ണം അഞ്ചിലൊന്നായി. ചില യൂണിവേഴ്സിറ്റികൾ റെഗുലർ ക്ലാസിനു പകരം ഒാൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനിച്ചു. സൂപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾക്കു ക്ഷാമം അനുഭവപ്പെട്ടു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ യുകെയിൽനിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളയാത്രക്കാർക്ക് വിലക്ക് പ്രഖ്യാപിച്ചത് വിമാനക്കന്പനികൾക്ക് ക്ഷീണമായി.
ഇതിൽ 20,000 പേർ വരെ മരണമടഞ്ഞേക്കാം. ഇതുവരെ 40,279 പേരെ പരിശോധിച്ചതിൽ 1,950 പേർക്കാണു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഇതിനേക്കാൾ വളരെക്കൂടുതൽ പേർക്കു രോഗം പിടിപെട്ടിരിക്കാമെന്നാണ് നിഗമനം. രോഗബാധ മൂലമുള്ള മരണം കഴിയുന്നത്ര കുറയ്ക്കാനുള്ള നടപടികളാണു സർക്കാർ എടുത്തുവരുന്നത്. ഇതു കൃത്യമായി പാലിച്ചാൽ മരണസംഖ്യ ഗണ്യമായി കുറയ്ക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകം ബ്രിട്ടനിൽ 71 പേർ മരിച്ചു.
കൊറോണ വ്യാപനം തടയുന്നതിനു ലക്ഷ്യമിട്ട് ജോൺസൻ ഭരണകൂടം ഒട്ടേറെ നടപടികൾ പ്രഖ്യാപിച്ചു. രോഗബാധ സംശയിക്കുന്ന എഴുപതു വയസിനു മുകളിൽ പ്രായം ചെന്നവർ 12 ആഴ്ചത്തേക്ക് സ്വയം ക്വാറന്റൈനിൽ പോകണം.
പബ്ബുകളും ബാറുകളും തിയറ്ററുകളും ക്ലബ്ബുകളും സന്ദർശിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കണം.സാമൂഹിക ബന്ധങ്ങളും പരിമിതപ്പെടുത്തണം. ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണം.
അടിയന്തര ശസ്ത്രക്രിയകൾ ഒഴിച്ചുള്ളവ ഒഴിവാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകി. കൊറോണ ഇതിനകം ബ്രിട്ടനിലെ സാധാരണക്കാരുടെ ജീവിതത്തിന്റെ താളംതെറ്റിച്ചുകഴിഞ്ഞു.
ട്രെയിൻ യാത്രക്കാരുടെ എണ്ണം അഞ്ചിലൊന്നായി. ചില യൂണിവേഴ്സിറ്റികൾ റെഗുലർ ക്ലാസിനു പകരം ഒാൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനിച്ചു. സൂപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾക്കു ക്ഷാമം അനുഭവപ്പെട്ടു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ യുകെയിൽനിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളയാത്രക്കാർക്ക് വിലക്ക് പ്രഖ്യാപിച്ചത് വിമാനക്കന്പനികൾക്ക് ക്ഷീണമായി.