സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ടു പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 12,470 പേർ നിരീക്ഷണത്തിൽ കഴിയുന്നതായും 1639 പേരുടെ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് 24 പേർക്കാണ് ഇതുവരെ കോവിഡ്-19 ബാധിച്ചിരിക്കുന്നത്. 72 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വിശദമാക്കി. നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനം വലിയ സാന്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വ്യാപാര, തൊഴിൽ മേഖല സ്തംഭനാവസ്ഥയിലാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പോലും പ്രതിസന്ധി ബാധിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിനോദ സഞ്ചാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. കെഎസ്ആർടിസി കോടികളുടെ നഷ്ടത്തിലാണ് ദിനംപ്രതി പ്രവർത്തിക്കുന്നത്. ബസ്, ഓട്ടോ യാത്രസംവിധാനങ്ങളെല്ലാം യാത്രാക്കാരില്ലാതെ പ്രതിസന്ധിയിലാണ്. ഇക്കാര്യങ്ങളിൽ എന്തുചെയ്യാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു ചേര്‍ന്ന സര്‍വകക്ഷിയോഗം കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ-്-19 ന്റെ മുൻകരുതൽ സംസ്ഥാനത്തെ സാമൂഹിക ജീവിതത്തെ ബാധിക്കരുതെന്നും ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് 24 പേർക്കാണ് ഇതുവരെ കോവിഡ്-19 ബാധിച്ചിരിക്കുന്നത്. 72 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വിശദമാക്കി. നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനം വലിയ സാന്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വ്യാപാര, തൊഴിൽ മേഖല സ്തംഭനാവസ്ഥയിലാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പോലും പ്രതിസന്ധി ബാധിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിനോദ സഞ്ചാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. കെഎസ്ആർടിസി കോടികളുടെ നഷ്ടത്തിലാണ് ദിനംപ്രതി പ്രവർത്തിക്കുന്നത്. ബസ്, ഓട്ടോ യാത്രസംവിധാനങ്ങളെല്ലാം യാത്രാക്കാരില്ലാതെ പ്രതിസന്ധിയിലാണ്. ഇക്കാര്യങ്ങളിൽ എന്തുചെയ്യാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു ചേര്‍ന്ന സര്‍വകക്ഷിയോഗം കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ-്-19 ന്റെ മുൻകരുതൽ സംസ്ഥാനത്തെ സാമൂഹിക ജീവിതത്തെ ബാധിക്കരുതെന്നും ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.