+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് 19 ഒഡീഷയിലും

കോവിഡ് 19 രോഗം ഒഡീഷയിലും ആദ്യമായി റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ ഡൽഹിയിൽ വിമാനമിറങ്
കോവിഡ് 19 ഒഡീഷയിലും
കോവിഡ് 19 രോഗം ഒഡീഷയിലും ആദ്യമായി റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ ഡൽഹിയിൽ വിമാനമിറങ്ങി ട്രെയിൻ മാർഗം ഭുവനേശ്വറിൽ എത്തുകയായിരുന്നു. പിന്നീട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയാൾ ഓട്ടോറിക്ഷയിലാണ് വീട്ടിലെത്തിയതെന്നും കണ്ടെത്തി.

മാർച്ച് ആറിനാണ് ഇയാൾ ഡൽഹിയിൽ എത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ ഇയാൾക്ക് കോവിഡ് 19 രോഗമില്ലെന്ന് കണ്ടെത്തിയതോടെയാണ് പുറത്തുപോകാൻ അനുവദിച്ചത്.

പിന്നീട് വീട്ടിലെത്തിയപ്പോൾ ഒഡീഷ ആരോഗ്യവകുപ്പ് അധികൃതർ ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയെന്ന കാരണത്താൽ വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചിരുന്നു. 14 ദിവസം സ്വയം ഐസൊലേഷനിൽ കഴിയാനാണ് പറഞ്ഞിരുന്നത്.

പിന്നീട് മാർച്ച് 13-നാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ കുടുംബാംഗങ്ങളും വീട്ടിൽ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.