പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒന്‍പതു പേരുടെ പരിശോധന ഫലം കൂടി പുറത്തു വന്നു. ഒരു വയസുള്ള കുഞ്ഞുൾപ്പെടെ ആർക്കും കോവിഡ് ഇല്ല. പന്തളം സ്വദേശിയുടെ പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും.
ജില്ലയിൽനിന്ന് ശനിയാഴ്ചത്തെ 10 സാന്പിളുകൾ ഉൾപ്പെടെ 94 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. സാന്പിളുകളിൽ ഒന്‍പതെണ്ണം പോസിറ്റീവായും 40 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചു.
ജില്ലയിൽ 29 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 22 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ ആറു പേരും നിലവിൽ ഐസോലേഷനിൽ ഉണ്ട്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാൾ ഐസോലേഷനിൽ ഉണ്ട്. ശനിയാഴ്ച പുതുതായി നാലു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ഫലം നെഗറ്റീവായതിനേ തുടർന്ന് മൂന്നുപേരെ ഡിസ്ചാർജ് ചെയ്തു. ഇതേവരെ 22 പേരെ ഡിസ്ചാർജ് ചെയ്തുവെങ്കിലും ഇവരെല്ലാവരും വീടുകളിൽ നിരീക്ഷണത്തിലാണ്. സർക്കാർ മേഖലയിൽ 60 കിടക്കകളും, സ്വകാര്യ മേഖലയിൽ 48 കിടക്കകളും രോഗികളെ ഐസോലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
വീടുകളിൽ 1250 പേർ നിരീക്ഷണത്തിലാണ്. വിദേശരാജ്യങ്ങളിൽ നിന്നുവന്നരുൾപ്പെടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഇറങ്ങി നടക്കുന്നില്ലെന്നുറപ്പാക്കാനുള്ള നടപടികളും ഉൗർജ്ജിതമാക്കി. തദ്ദേശസ്ഥാപനങ്ങൾക്ക് വീടുകളിൽ കഴിയുന്നവരുടെ പട്ടിക കൈമാറിയിട്ടുണ്ട്. ഇവരെ പോലീസിൻറെ കൂടി സഹായത്തോടെയും നിരീക്ഷിക്കുന്നുണ്ട്.
ജില്ലയിൽനിന്ന് ശനിയാഴ്ചത്തെ 10 സാന്പിളുകൾ ഉൾപ്പെടെ 94 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. സാന്പിളുകളിൽ ഒന്‍പതെണ്ണം പോസിറ്റീവായും 40 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചു.
ജില്ലയിൽ 29 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 22 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ ആറു പേരും നിലവിൽ ഐസോലേഷനിൽ ഉണ്ട്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാൾ ഐസോലേഷനിൽ ഉണ്ട്. ശനിയാഴ്ച പുതുതായി നാലു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ഫലം നെഗറ്റീവായതിനേ തുടർന്ന് മൂന്നുപേരെ ഡിസ്ചാർജ് ചെയ്തു. ഇതേവരെ 22 പേരെ ഡിസ്ചാർജ് ചെയ്തുവെങ്കിലും ഇവരെല്ലാവരും വീടുകളിൽ നിരീക്ഷണത്തിലാണ്. സർക്കാർ മേഖലയിൽ 60 കിടക്കകളും, സ്വകാര്യ മേഖലയിൽ 48 കിടക്കകളും രോഗികളെ ഐസോലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
വീടുകളിൽ 1250 പേർ നിരീക്ഷണത്തിലാണ്. വിദേശരാജ്യങ്ങളിൽ നിന്നുവന്നരുൾപ്പെടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഇറങ്ങി നടക്കുന്നില്ലെന്നുറപ്പാക്കാനുള്ള നടപടികളും ഉൗർജ്ജിതമാക്കി. തദ്ദേശസ്ഥാപനങ്ങൾക്ക് വീടുകളിൽ കഴിയുന്നവരുടെ പട്ടിക കൈമാറിയിട്ടുണ്ട്. ഇവരെ പോലീസിൻറെ കൂടി സഹായത്തോടെയും നിരീക്ഷിക്കുന്നുണ്ട്.