ലോക ജനതയെ ആശങ്കയിലാഴ്ത്തി കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു. ഇതുവരെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,69,533 ആയി. 6,515 പേരാണ് വൈറസ് ബാധയേത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. യൂറോപ്പിൽ കോവിഡ് വ്യാപകമായി പടരുന്നതാണ് നിലവിൽ ആശങ്ക വർധിപ്പിക്കുന്നത്.
ഇറ്റലിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 368 പേരാണ് മരിച്ചത്. സ്വിറ്റ്സർലൻഡിൽ കഴിഞ്ഞ ദിവസത്തേതിനേക്കാൾ മൂന്നിരട്ടി ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഫ്രാൻസിലും, സ്പെയിനിയുമെല്ലാം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുകയാണെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ, പോർച്ചുഗീസ് സ്പെയിനുമായുള്ള അതിർത്തി അടയ്ക്കുകയും ചെയ്തു. ആഗോള തലത്തിൽ ഇതുവരെ 77,753 പേർ കോവിഡ് ബാധയിൽ നിന്ന് മുക്തരായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഇറ്റലിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 368 പേരാണ് മരിച്ചത്. സ്വിറ്റ്സർലൻഡിൽ കഴിഞ്ഞ ദിവസത്തേതിനേക്കാൾ മൂന്നിരട്ടി ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഫ്രാൻസിലും, സ്പെയിനിയുമെല്ലാം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുകയാണെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ, പോർച്ചുഗീസ് സ്പെയിനുമായുള്ള അതിർത്തി അടയ്ക്കുകയും ചെയ്തു. ആഗോള തലത്തിൽ ഇതുവരെ 77,753 പേർ കോവിഡ് ബാധയിൽ നിന്ന് മുക്തരായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.