കൊറോണ വൈറസ് ബാധ പടരുന്ന ഇറാനിൽ നിന്ന് 53 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ രാജസ്ഥാനിലെ ജയ്സാൽമീർ വിമാനത്താവളത്തിലാണ് സംഘം വന്നിറങ്ങിയത്. ഇവരെ ക്വാറന്റൈൻ സംവിധാനത്തിലാക്കി.
ഇറാനിലെ ടെഹ്റാൻ, ഷിറാസ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇവരിൽ 52 പേർ വിദ്യാർഥികളും ഒരാൾ ടീച്ചറുമാണ്. ഇവരെ ആർമി വെൽനസ് സെന്ററിൽ തയാറാക്കിയിട്ടുള്ള ക്വാറന്റൈൻ സംവിധാനത്തിലേക്കു കൊണ്ടുപോയി.
ഇറാനിൽനിന്നു മടക്കിക്കൊണ്ടുവന്ന നാലാമത്തെ സംഘമാണിത്. ഇതുവരെ 389 ഇന്ത്യക്കാരെയാണ് ഇറാനിൽ നിന്ന് തിരിച്ചെത്തിക്കാനായതെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
ഇറാനിലെ ടെഹ്റാൻ, ഷിറാസ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇവരിൽ 52 പേർ വിദ്യാർഥികളും ഒരാൾ ടീച്ചറുമാണ്. ഇവരെ ആർമി വെൽനസ് സെന്ററിൽ തയാറാക്കിയിട്ടുള്ള ക്വാറന്റൈൻ സംവിധാനത്തിലേക്കു കൊണ്ടുപോയി.
ഇറാനിൽനിന്നു മടക്കിക്കൊണ്ടുവന്ന നാലാമത്തെ സംഘമാണിത്. ഇതുവരെ 389 ഇന്ത്യക്കാരെയാണ് ഇറാനിൽ നിന്ന് തിരിച്ചെത്തിക്കാനായതെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
Fourth batch of 53 Indians - 52 students and a teacher - has arrived from Tehran and Shiraz, #Iran.
— Dr. S. Jaishankar (@DrSJaishankar) March 15, 2020
With this, a total of 389 Indians have returned to India from Iran.
Thank the efforts of the team @India_in_Iran and Iranian authorities.
Rajasthan: 53 Indians, evacuated from Tehran and Shiraz cities of Iran, arrived at Jaisalmer airport today. They were later moved to the Army Wellness Centre in the city, following preliminary screening. #COVID19 pic.twitter.com/Fnrr0nLfMn
— ANI (@ANI) March 16, 2020