കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെ ശ്രദ്ധാ കേന്ദ്രമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കാന്പസിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. ആശുപത്രി ബി-ബ്ലോക്കിലെ രണ്ടാം നിലയിൽ മുറിയിൽ പ്രവർത്തിക്കുന്ന ലാബിലാണ് കൊറോണ ബാധിതരുടെ സ്രവപരിശോധന നടത്തുന്നത്. നിലവിൽ ഇടുങ്ങിയ സംവിധാനത്തിലാണു ലാബിന്റെ പ്രവർത്തനമെങ്കിലും ദിവസേന നൂറിലധികം സാന്പിളുകൾ ഇവിടെ പരിശോധനയ്ക്കെത്തുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ലാബിൽ നാല്പതിലേറെ ജീവനക്കാരുണ്ട്.
താത്കാലിക കെട്ടിടത്തിലെ പ്രവർത്തനത്തിന് 3.10 കോടി മുടക്കി അത്യാധുനിക വിദേശ നിർമിത ഉപകരണങ്ങൾ വാങ്ങിയെങ്കിലും സ്ഥലപരിമിതി മൂലം പൂർണമായും സജ്ജമാക്കാനായിട്ടില്ല. പരിമിത സാഹചര്യത്തിൽ കൈ-മെയ് മറന്നുള്ള പ്രവർത്തനമാണ് ജീവനക്കാരുടെത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ 800 ചതുരശ്ര മീറ്ററിൽ പത്തുവർഷം മുന്പ് അനുവദിച്ച ഭാഗത്താണ് ലാബ്.
ഏഴു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കും. പൂന, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അയച്ചു പരിശോധിക്കാനുള്ള കാലതാമസമാണ് ഇതോടെ ഒഴിവായത്. ഇവിടെ പരിശോധനയിൽ ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രമാണ് തുടർ പരിശോധനകൾക്കായി പൂന, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയയ്ക്കുന്നത്.
പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിലുള്ള പരിശോധനാകേന്ദ്രത്തിനു കേന്ദ്ര സർക്കാർ അനുവദിച്ച 20.11 കോടി ചെലവഴിച്ചുള്ള കെട്ടിട സമുച്ചയ നിർമാണം പൂർത്തിയാക്കിയെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് അവിടേക്കു മാറ്റാനായിട്ടില്ല. പണി പൂർത്തിയാക്കാൻ ഇനിയും കോടികൾ വേണ്ടിവരും.
കോളജിന്റെ അധീനതയിലുള്ള അഞ്ചേക്കർ സ്ഥലത്ത് 2016 ജൂണ് 15നാണ് നിർമാണം തുടങ്ങിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കോട്ടയം ഡിവിഷനായിരുന്നു കെട്ടിട നിർമാണ ചുമതല. 2017 സെപ്റ്റംബറിൽ പണി പൂർത്തിയാക്കാനായിരുന്നു പദ്ധതി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉപേക്ഷയാണ് പദ്ധതി പാതിവഴിയിൽ നിൽക്കാൻ കാരണമെന്നാണ് ആക്ഷേപം.
1996ൽ കുട്ടനാട്ടിൽ ജപ്പാൻ ജ്വരം പടർന്നപ്പോൾ അന്നത്തെ ആരോഗ്യമന്ത്രിയാതിരുന്ന വി.എം. സുധീരന്റെ നേതൃത്വത്തിലാണ് സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു രൂപം നൽകിയത്. ആദ്യം വാടകക്കെട്ടിടത്തിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി. പൂന, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നിലവാരത്തിലേക്ക് ഉയർത്താൻ സുധീരൻ തുടക്കം കുറിക്കുകയും ചെയ്തു.
2012ൽ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു. കേന്ദ്രഫണ്ട് കൃത്യസമയത്തു വിനിയോഗിക്കാൻ സംസ്ഥാന സർക്കാരുകൾ വീഴ്ച വരുത്തിയത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനു തടസമായി. കേന്ദ്ര ഗ്രാന്റായി 34.25 കോടിരൂപയുടെ അനുമതിയും നൽകിയിരുന്നു. ലബോറട്ടറികൾ, ഗസ്റ്റ് ഹൗസ്, ഹോസ്റ്റലുകൾ, പരീക്ഷണത്തിനുള്ള അനിമൽ ഹൗസ്, പൂർണ തോതിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തന സജ്ജമാകുന്നതോടെ സാംക്രമിക രോഗ ഗവേഷണം, പഠനം എന്നിവയൊക്കെയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ സജ്ജമാക്കുന്നത്. ലാബിന് ആവശ്യമായ ഉപകരണങ്ങളുടെ ടെൻഡർ പൂർത്തിയായിട്ടുണ്ട്.
വി.എസ്. ഉമേഷ്
താത്കാലിക കെട്ടിടത്തിലെ പ്രവർത്തനത്തിന് 3.10 കോടി മുടക്കി അത്യാധുനിക വിദേശ നിർമിത ഉപകരണങ്ങൾ വാങ്ങിയെങ്കിലും സ്ഥലപരിമിതി മൂലം പൂർണമായും സജ്ജമാക്കാനായിട്ടില്ല. പരിമിത സാഹചര്യത്തിൽ കൈ-മെയ് മറന്നുള്ള പ്രവർത്തനമാണ് ജീവനക്കാരുടെത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ 800 ചതുരശ്ര മീറ്ററിൽ പത്തുവർഷം മുന്പ് അനുവദിച്ച ഭാഗത്താണ് ലാബ്.
ഏഴു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കും. പൂന, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അയച്ചു പരിശോധിക്കാനുള്ള കാലതാമസമാണ് ഇതോടെ ഒഴിവായത്. ഇവിടെ പരിശോധനയിൽ ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രമാണ് തുടർ പരിശോധനകൾക്കായി പൂന, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയയ്ക്കുന്നത്.
പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിലുള്ള പരിശോധനാകേന്ദ്രത്തിനു കേന്ദ്ര സർക്കാർ അനുവദിച്ച 20.11 കോടി ചെലവഴിച്ചുള്ള കെട്ടിട സമുച്ചയ നിർമാണം പൂർത്തിയാക്കിയെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് അവിടേക്കു മാറ്റാനായിട്ടില്ല. പണി പൂർത്തിയാക്കാൻ ഇനിയും കോടികൾ വേണ്ടിവരും.
കോളജിന്റെ അധീനതയിലുള്ള അഞ്ചേക്കർ സ്ഥലത്ത് 2016 ജൂണ് 15നാണ് നിർമാണം തുടങ്ങിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കോട്ടയം ഡിവിഷനായിരുന്നു കെട്ടിട നിർമാണ ചുമതല. 2017 സെപ്റ്റംബറിൽ പണി പൂർത്തിയാക്കാനായിരുന്നു പദ്ധതി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉപേക്ഷയാണ് പദ്ധതി പാതിവഴിയിൽ നിൽക്കാൻ കാരണമെന്നാണ് ആക്ഷേപം.
1996ൽ കുട്ടനാട്ടിൽ ജപ്പാൻ ജ്വരം പടർന്നപ്പോൾ അന്നത്തെ ആരോഗ്യമന്ത്രിയാതിരുന്ന വി.എം. സുധീരന്റെ നേതൃത്വത്തിലാണ് സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു രൂപം നൽകിയത്. ആദ്യം വാടകക്കെട്ടിടത്തിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി. പൂന, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നിലവാരത്തിലേക്ക് ഉയർത്താൻ സുധീരൻ തുടക്കം കുറിക്കുകയും ചെയ്തു.
2012ൽ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു. കേന്ദ്രഫണ്ട് കൃത്യസമയത്തു വിനിയോഗിക്കാൻ സംസ്ഥാന സർക്കാരുകൾ വീഴ്ച വരുത്തിയത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനു തടസമായി. കേന്ദ്ര ഗ്രാന്റായി 34.25 കോടിരൂപയുടെ അനുമതിയും നൽകിയിരുന്നു. ലബോറട്ടറികൾ, ഗസ്റ്റ് ഹൗസ്, ഹോസ്റ്റലുകൾ, പരീക്ഷണത്തിനുള്ള അനിമൽ ഹൗസ്, പൂർണ തോതിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തന സജ്ജമാകുന്നതോടെ സാംക്രമിക രോഗ ഗവേഷണം, പഠനം എന്നിവയൊക്കെയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ സജ്ജമാക്കുന്നത്. ലാബിന് ആവശ്യമായ ഉപകരണങ്ങളുടെ ടെൻഡർ പൂർത്തിയായിട്ടുണ്ട്.
വി.എസ്. ഉമേഷ്