+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നു മുഖ്യമന്ത്രി

കോവിഡ്19 അഥവാ നോവല്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള അതീവ ജാഗ്രത നമ്മുടെ സംസ്ഥാനം പുലര്‍ത്തുന്ന
സംസ്ഥാനം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നു മുഖ്യമന്ത്രി
കോവിഡ്-19 അഥവാ നോവല്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള അതീവ ജാഗ്രത നമ്മുടെ സംസ്ഥാനം പുലര്‍ത്തുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനു നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ സാഹചര്യത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കേണ്ടതുണ്ട്. ഇക്കാര്യം വ്യക്തമായി മനസിലാക്കിക്കൊണ്ടുതന്നെയാണ് സര്‍ക്കാര്‍ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത്. രോഗ ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിശദമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്.

സംസ്ഥാനതലത്തില്‍ ഒരു കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ മേല്‍നോട്ടം ഇവിടെയുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ഓരോ ദിവസത്തെയും ജില്ലാതല വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.

ആറുമണിക്ക് സര്‍ക്കാര്‍ സെക്രട്ടറിമാര്‍, പോലീസ് നേതൃത്വം, എയര്‍പോര്‍ട്ട്, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന വിലയിരുത്തല്‍ യോഗം തത്‌സ്ഥിതി പരിശോധിച്ച് യുക്തമായ തീരുമാനങ്ങളെടുക്കുന്നുണ്ട്. ജില്ലാതലത്തില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്.പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം നീട്ടിവയ്ക്കല്‍ ഒരുപക്ഷെ, പരീക്ഷ അനിശ്ചിതത്വത്തിലേക്ക് മാറുന്ന സാഹചര്യത്തെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.