കോവിഡ് 19 സ്ഥിരീകരിച്ചതോടെ സർക്കാർ ആശുപത്രികളിൽ ആരംഭിച്ച കൊറോണ വാർഡുകളിൽ ഡ്യൂട്ടി ഏറ്റെടുത്തിരിക്കുന്ന ഡോക്ടർമാരും ജീവനക്കാരും രാപകലില്ലാതെ സേവനത്തിൽ. ഇവരിൽ ചിലരൊക്കെ കോവിഡ് -19 മായി ബന്ധപ്പെട്ട നിരീക്ഷണത്തിലുമാണ്.
പത്തനംതിട്ട ജില്ലയിൽ ഡോക്ടർമാർ അടക്കം 17 ആരോഗ്യ പ്രവർത്തകരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊറോണ വാർഡ് ഡ്യൂട്ടിയിലെ ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ ഇവരൊക്കെ പത്തനംതിട്ടയിൽ ഒരാഴ്ചയായി ഡ്യൂട്ടിയിലാണ്. ഡോക്ടർമാർ ഷിഫ്റ്റ് മാറി ഒന്നിടവിട്ട ദിനങ്ങളിൽ കൊറോണ വാർഡ് ഡ്യൂട്ടി എടുക്കുകയാണ്.
കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനു മാത്രമായിരുന്ന വാർഡ് ഡ്യൂട്ടി സ്ഥിതി രൂക്ഷമായതോടെ മറ്റ് ഡോക്ടർമാരും എടുത്തു തുടങ്ങി. എല്ലാവരും സേവന മനോഭാവത്തോടെതന്നെ ജോലി ചെയ്തുവരികയാണെന്ന് ആർഎംഒ ഡോ.ആശിഷ് മോഹൻകുമാർ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ജീവനക്കാരെ കൊറോണ വാർഡ് ഡ്യൂട്ടിക്കു പരിശീലനം നൽകി സജ്ജരാക്കിയത് ആശ്വാസമായി.
ആർഎംഒയും സൂപ്രണ്ടും 24 മണിക്കൂറും ജനറൽ ആശുപത്രിയിലുണ്ട്. ഡിഎംഒ അടക്കമുള്ള ഉദ്യോഗസ്ഥരും ഡോക്ടർമാരുടെ സംഘവും ജില്ലാ മെഡിക്കൽ ഓഫീസിലുമുണ്ട്. ഇവരെല്ലാംതന്നെ കഴിഞ്ഞ ഒരാഴ്ചയായി ജോലിയിലാണ്.
കഴിഞ്ഞ ഏഴിനു രാത്രി ഇറ്റലിയിൽ നിന്നെത്തിയവരുടെ പരിശോധനാഫലം പോസിറ്റീവായതോടെ തുടങ്ങിയ ഉദ്യമമാണ് ഇത്. പത്തനംതിട്ടയിൽ കളക്ടർ പി.ബി. നൂഹ് അടക്കമുള്ളവർ സർവ പിന്തുണയുമായി കൂടെയുണ്ടെന്നും ഉദ്യോഗസ്ഥരും ഡോക്ടർമാരും പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ ഡോക്ടർമാർ അടക്കം 17 ആരോഗ്യ പ്രവർത്തകരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊറോണ വാർഡ് ഡ്യൂട്ടിയിലെ ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ ഇവരൊക്കെ പത്തനംതിട്ടയിൽ ഒരാഴ്ചയായി ഡ്യൂട്ടിയിലാണ്. ഡോക്ടർമാർ ഷിഫ്റ്റ് മാറി ഒന്നിടവിട്ട ദിനങ്ങളിൽ കൊറോണ വാർഡ് ഡ്യൂട്ടി എടുക്കുകയാണ്.
കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനു മാത്രമായിരുന്ന വാർഡ് ഡ്യൂട്ടി സ്ഥിതി രൂക്ഷമായതോടെ മറ്റ് ഡോക്ടർമാരും എടുത്തു തുടങ്ങി. എല്ലാവരും സേവന മനോഭാവത്തോടെതന്നെ ജോലി ചെയ്തുവരികയാണെന്ന് ആർഎംഒ ഡോ.ആശിഷ് മോഹൻകുമാർ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ജീവനക്കാരെ കൊറോണ വാർഡ് ഡ്യൂട്ടിക്കു പരിശീലനം നൽകി സജ്ജരാക്കിയത് ആശ്വാസമായി.
ആർഎംഒയും സൂപ്രണ്ടും 24 മണിക്കൂറും ജനറൽ ആശുപത്രിയിലുണ്ട്. ഡിഎംഒ അടക്കമുള്ള ഉദ്യോഗസ്ഥരും ഡോക്ടർമാരുടെ സംഘവും ജില്ലാ മെഡിക്കൽ ഓഫീസിലുമുണ്ട്. ഇവരെല്ലാംതന്നെ കഴിഞ്ഞ ഒരാഴ്ചയായി ജോലിയിലാണ്.
കഴിഞ്ഞ ഏഴിനു രാത്രി ഇറ്റലിയിൽ നിന്നെത്തിയവരുടെ പരിശോധനാഫലം പോസിറ്റീവായതോടെ തുടങ്ങിയ ഉദ്യമമാണ് ഇത്. പത്തനംതിട്ടയിൽ കളക്ടർ പി.ബി. നൂഹ് അടക്കമുള്ളവർ സർവ പിന്തുണയുമായി കൂടെയുണ്ടെന്നും ഉദ്യോഗസ്ഥരും ഡോക്ടർമാരും പറഞ്ഞു.