കോവിഡ്-19 ഭീഷണിയെത്തുടർന്ന് കാന്പസും ഹോസ്റ്റലും അടച്ചതോടെ ഹരിയാനയിലെ കേന്ദ്ര സർവകലാശാലയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചു. 60 പേരടങ്ങുന്ന സംഘത്തിന് അമൃത്സർ -കൊച്ചുവേളി എക്സ്പ്രസിൽ റെയിൽവേ പ്രത്യേക കോച്ച് അനുവദിക്കുകയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഡൽഹിയിൽനിന്നു പുറപ്പെട്ട വിദ്യാർഥികൾ ചൊവ്വാഴ്ച കേരളത്തിലെത്തും.
കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് കാന്പസും ഹോസ്റ്റലും മാർച്ച് 31 വരെയാണ് അടച്ചത്. മുന്നറിയിപ്പില്ലാതെ ഹോസ്റ്റൽ അടച്ചതോടെ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാതിരുന്ന വിദ്യാർഥികൾ ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്തുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചു. കെ. മുരളീധരൻ എംപിയും വിഷയത്തിൽ ഇടപെടൽ നടത്തി.
ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തിയ വിദ്യാർഥിസംഘത്തിന് കേരള ഹൗസിൽനിന്നു ഭക്ഷണം എത്തിച്ചു നൽകി. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാതിരുന്ന ജാമിയ മിലിയ, ഡൽഹി സർവകലാശാലകളിലെ പത്തിലധികം വിദ്യാർഥികളും ഇവരോടൊപ്പമുണ്ട്.
കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് കാന്പസും ഹോസ്റ്റലും മാർച്ച് 31 വരെയാണ് അടച്ചത്. മുന്നറിയിപ്പില്ലാതെ ഹോസ്റ്റൽ അടച്ചതോടെ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാതിരുന്ന വിദ്യാർഥികൾ ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്തുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചു. കെ. മുരളീധരൻ എംപിയും വിഷയത്തിൽ ഇടപെടൽ നടത്തി.
ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തിയ വിദ്യാർഥിസംഘത്തിന് കേരള ഹൗസിൽനിന്നു ഭക്ഷണം എത്തിച്ചു നൽകി. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാതിരുന്ന ജാമിയ മിലിയ, ഡൽഹി സർവകലാശാലകളിലെ പത്തിലധികം വിദ്യാർഥികളും ഇവരോടൊപ്പമുണ്ട്.