ലോകത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,000 കവിഞ്ഞു. ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം കൃത്യമായി പറഞ്ഞാൽ 6,069 പേരാണ് ലോകവ്യാപകമായി മരിച്ചത്. 162,588 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 76,219 പേർ രോഗവിമുക്തി നേടി. 6016 പേർക്ക് ഞായറാഴ്ച ലോകത്ത് കോവിഡ്-19 സ്ഥിരീകരിച്ചു, 246 പേർ രോഗബാധയിൽ മരിച്ചു.
നിലവിൽ 80,300 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 5655 പേരുടെ നില ഗുരുതരമാണ്. ഇത് ആകെ ചികിത്സയിൽ കഴിയുന്നവരുടെ ഏഴു ശതമാനം വരും. ബാക്കിയുള്ള 74,645 പേരുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടാനില്ല. 156 രാജ്യങ്ങളിലും നിയന്ത്രണ മേഖലകളിലുമാണ് നിലവിൽ കോവിഡ്-19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ചൈനയിലാണ് ഏറ്റവുമധികം കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ്-19 സ്ഥിരീകരിച്ച 80,849 പേരിൽ 3,199 പേർ മരണത്തിനു കീഴടങ്ങി. 25 പുതിയ കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 പേർ ഞായറാഴ്ച ചൈനയിൽ മരിച്ചു. 10,719 പേരാണ് ഇപ്പോൾ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളത്. ബാക്കി 66,931 പേർ രോഗമുക്തി നേടിക്കഴിഞ്ഞു.
ഇറ്റലിയാണ് കൊറോണ ബാധയിൽ കുതിപ്പ് നടത്തിയ രാജ്യം. 21,157 പേരാണ് ഇവിടെ കോവിഡ്-19 ബാധിച്ചവർ. ഇതിൽ 1441 പേർ മരിച്ചു. 17,750 പേർ രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇറാനാണ് പതിനായിരത്തിനുമേൽ ആളുകൾ രോഗബാധിതരായ മറ്റൊരു രാഷ്ട്രം. 13,938 പേർക്കാണ് ഇവിടെ കോവിഡ്-19 സ്ഥിരീകരിച്ചത്. 1209 കേസുകളും 113 മരണങ്ങളും ഇറാനിൽ പുതുതായി റിപ്പോർട്ട് ചെയ്തു. 724 പേരാണ് ഇവിടെ മരിച്ചിരിക്കുന്നത്.
കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ ദക്ഷിണ കൊറിയ പതിനായിരത്തോട് അടുക്കുന്നു. രോഗം ബാധിച്ച 8162 പേരിൽ 75 പേർ മരിച്ചുകഴിഞ്ഞു. 76 കേസുകളും മൂന്നു മരണങ്ങളുമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്വിറ്റ്സർലൻഡ്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിൽ ഇതുവരെ കോവിഡ്-19 നിയന്ത്രിക്കാനായിട്ടില്ല. സ്പെയിനിൽ 1362, സ്വിറ്റ്സർലൻഡിൽ 842, ജർമനിയിൽ 827 എന്നിങ്ങനെയാണ് പുതിയ കേസുകളുടെ റിപ്പോർട്ടിംഗ്. സ്പെയിനിൽ ഞായറാഴ്ച മാത്രം 95 പേർ മരിച്ചു. 291 പേരാണ് രാജ്യത്ത് ആകെ കോവിഡ്-129 ബാധിച്ച് മരിച്ചിരിക്കുന്നത്.
നെതർലൻഡ്സ് (പുതിയ കേസുകൾ-176, ആകെ- 1135), ബെൽജിയം (പുതിയ കേസുകൾ-197, ആകെ- 886), ഓസ്ട്രിയ ((പുതിയ കേസുകൾ-145, ആകെ- 800), മലേഷ്യ (പുതിയ കേസുകൾ-190, ആകെ- 48), നോർവേ (പുതിയ കേസുകൾ-96, ആകെ- 1205) എന്നിവിടങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ കുതിപ്പ് ദൃശ്യമാണ്.
നിലവിൽ 80,300 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 5655 പേരുടെ നില ഗുരുതരമാണ്. ഇത് ആകെ ചികിത്സയിൽ കഴിയുന്നവരുടെ ഏഴു ശതമാനം വരും. ബാക്കിയുള്ള 74,645 പേരുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടാനില്ല. 156 രാജ്യങ്ങളിലും നിയന്ത്രണ മേഖലകളിലുമാണ് നിലവിൽ കോവിഡ്-19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ചൈനയിലാണ് ഏറ്റവുമധികം കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ്-19 സ്ഥിരീകരിച്ച 80,849 പേരിൽ 3,199 പേർ മരണത്തിനു കീഴടങ്ങി. 25 പുതിയ കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 പേർ ഞായറാഴ്ച ചൈനയിൽ മരിച്ചു. 10,719 പേരാണ് ഇപ്പോൾ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളത്. ബാക്കി 66,931 പേർ രോഗമുക്തി നേടിക്കഴിഞ്ഞു.
ഇറ്റലിയാണ് കൊറോണ ബാധയിൽ കുതിപ്പ് നടത്തിയ രാജ്യം. 21,157 പേരാണ് ഇവിടെ കോവിഡ്-19 ബാധിച്ചവർ. ഇതിൽ 1441 പേർ മരിച്ചു. 17,750 പേർ രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇറാനാണ് പതിനായിരത്തിനുമേൽ ആളുകൾ രോഗബാധിതരായ മറ്റൊരു രാഷ്ട്രം. 13,938 പേർക്കാണ് ഇവിടെ കോവിഡ്-19 സ്ഥിരീകരിച്ചത്. 1209 കേസുകളും 113 മരണങ്ങളും ഇറാനിൽ പുതുതായി റിപ്പോർട്ട് ചെയ്തു. 724 പേരാണ് ഇവിടെ മരിച്ചിരിക്കുന്നത്.
കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ ദക്ഷിണ കൊറിയ പതിനായിരത്തോട് അടുക്കുന്നു. രോഗം ബാധിച്ച 8162 പേരിൽ 75 പേർ മരിച്ചുകഴിഞ്ഞു. 76 കേസുകളും മൂന്നു മരണങ്ങളുമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്വിറ്റ്സർലൻഡ്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിൽ ഇതുവരെ കോവിഡ്-19 നിയന്ത്രിക്കാനായിട്ടില്ല. സ്പെയിനിൽ 1362, സ്വിറ്റ്സർലൻഡിൽ 842, ജർമനിയിൽ 827 എന്നിങ്ങനെയാണ് പുതിയ കേസുകളുടെ റിപ്പോർട്ടിംഗ്. സ്പെയിനിൽ ഞായറാഴ്ച മാത്രം 95 പേർ മരിച്ചു. 291 പേരാണ് രാജ്യത്ത് ആകെ കോവിഡ്-129 ബാധിച്ച് മരിച്ചിരിക്കുന്നത്.
നെതർലൻഡ്സ് (പുതിയ കേസുകൾ-176, ആകെ- 1135), ബെൽജിയം (പുതിയ കേസുകൾ-197, ആകെ- 886), ഓസ്ട്രിയ ((പുതിയ കേസുകൾ-145, ആകെ- 800), മലേഷ്യ (പുതിയ കേസുകൾ-190, ആകെ- 48), നോർവേ (പുതിയ കേസുകൾ-96, ആകെ- 1205) എന്നിവിടങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ കുതിപ്പ് ദൃശ്യമാണ്.