ഷോപ്പുകളും മാളുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്ന സ്ഥിതിയുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ്-19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ചു നിർദേശം നൽകിയത്.
റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി അവർ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കോവിഡ്-19 പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികൾക്ക് പരിശോധനാഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടർയാത്രയ്ക്ക് അനുമതി നൽകാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരൻമാരുടെ കൃത്യമായ വിവരം ജില്ലാഭരണകൂടങ്ങൾക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു നൽകേണ്ടതാണ്.
ചില പ്രദേശങ്ങളിൽ ബസുകൾ ഓടുന്നില്ല എന്ന പരാതി പരിഹരിക്കണം. കഐസ്ആർടിസി, സ്വകാര്യ ബസുകളുടെ സർവീസ് സാധാരണ നിലയിലാണെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും ഉറപ്പാക്കണം. ഷോപ്പുകളും മാളുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്ന സ്ഥിതിയുണ്ടാകരുത്. ജനങ്ങൾക്കു സാധാരണ ജീവിതം നിലനിർത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം ജാഗ്രതാ നിർദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.
അതിർത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കും. ദീർഘദൂര ട്രെയിനുകളിൽ വന്നിറങ്ങുന്ന യാത്രക്കാരെ എക്സിറ്റ് പോയിന്റായിട്ടുള്ള റെയിൽവെ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നതിന് സംവിധാനം ഒരുക്കും. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കൊപ്പം കൂടുതൽ മെഡിക്കൽ, പാരാമെഡിക്കൽ വളണ്ടിയർമാരെ വിന്യസിക്കും. കൂടുതൽ വളണ്ടിയർമാരെ ഉപയോഗിക്കുകയും പുതിയ വളണ്ടിയർമാർക്ക് പരിശീലനം നൽകുകയും ചെയ്യും. ആശുപത്രികളിൽ വെൻറിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തും.
വിവിധ മതസ്ഥരുടെ ആരാധനായലങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കളക്ടർമാർ എത്രയും പെട്ടെന്ന് വിളിച്ചുചേർക്കണം. ജനങ്ങൾ കൂട്ടം ചേരുന്ന മതപരമായതുൾപ്പെടെയുള്ള ചടങ്ങുകളിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊതു അഭ്യർത്ഥന യോഗത്തിൽ നടത്തും. പരീക്ഷകൾ തീരുമാനിച്ചതുപോലെ നടക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി അവർ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കോവിഡ്-19 പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികൾക്ക് പരിശോധനാഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടർയാത്രയ്ക്ക് അനുമതി നൽകാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരൻമാരുടെ കൃത്യമായ വിവരം ജില്ലാഭരണകൂടങ്ങൾക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു നൽകേണ്ടതാണ്.
ചില പ്രദേശങ്ങളിൽ ബസുകൾ ഓടുന്നില്ല എന്ന പരാതി പരിഹരിക്കണം. കഐസ്ആർടിസി, സ്വകാര്യ ബസുകളുടെ സർവീസ് സാധാരണ നിലയിലാണെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും ഉറപ്പാക്കണം. ഷോപ്പുകളും മാളുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്ന സ്ഥിതിയുണ്ടാകരുത്. ജനങ്ങൾക്കു സാധാരണ ജീവിതം നിലനിർത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം ജാഗ്രതാ നിർദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.
അതിർത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കും. ദീർഘദൂര ട്രെയിനുകളിൽ വന്നിറങ്ങുന്ന യാത്രക്കാരെ എക്സിറ്റ് പോയിന്റായിട്ടുള്ള റെയിൽവെ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നതിന് സംവിധാനം ഒരുക്കും. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കൊപ്പം കൂടുതൽ മെഡിക്കൽ, പാരാമെഡിക്കൽ വളണ്ടിയർമാരെ വിന്യസിക്കും. കൂടുതൽ വളണ്ടിയർമാരെ ഉപയോഗിക്കുകയും പുതിയ വളണ്ടിയർമാർക്ക് പരിശീലനം നൽകുകയും ചെയ്യും. ആശുപത്രികളിൽ വെൻറിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തും.
വിവിധ മതസ്ഥരുടെ ആരാധനായലങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കളക്ടർമാർ എത്രയും പെട്ടെന്ന് വിളിച്ചുചേർക്കണം. ജനങ്ങൾ കൂട്ടം ചേരുന്ന മതപരമായതുൾപ്പെടെയുള്ള ചടങ്ങുകളിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊതു അഭ്യർത്ഥന യോഗത്തിൽ നടത്തും. പരീക്ഷകൾ തീരുമാനിച്ചതുപോലെ നടക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.