കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തേക്കു വരുന്ന ട്രെയിനുകളിൽ പരിശോധന ആരംഭിച്ചു. അതിർത്തിയിൽ യാത്ര അവസാനിപ്പിക്കുന്നതോ അതിർത്തി കടന്നെത്തുന്നതോ ആയ ട്രെയിനുകളിലെ മുഴുവൻ യാത്രക്കാരെയുമാണു പരിശോധിക്കുന്നത്.
അതിർത്തിയിൽ യാത്ര അവസാനിപ്പിക്കുന്നവയാണെങ്കിൽ ആ സ്റ്റേഷനിലും അല്ലെങ്കിൽ സംസ്ഥാനത്തേക്കു കടന്നശേഷമുള്ള ആദ്യ സ്റ്റേഷനിലുമാകും പരിശോധനാ സംവിധാനം ഒരുക്കുക. അതിർത്തി റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ആരോഗ്യ സംഘവും പരിശോധന നടത്തും. സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനിന്റെ ഓരോ കോച്ചിലും പരിശോധന നടത്തുന്ന ഇവർ ബോധവത്കരണവും നടത്തും.
ഇതിനുപുറമേ വിമാനത്താവളങ്ങളിലും അതിർത്തി ചെക്പോസ്റ്റുകളിലും പരിശോധന നടത്താനാണു സർക്കാർ തീരുമാനം. എസ്പിമാരുടെ നേതൃത്വത്തിലാണു പരിശോധന നടക്കുന്നത്. റോഡ് മാർഗം സംസ്ഥാനത്തെത്തുന്ന എല്ലാവരെയും പരിശോധിക്കാനും സംവിധാനമൊരുക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 24 അതിർത്തി പോയിന്റുകളിൽ പരിശോധന നടത്തും.
രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കും. ചുമ, ജലദോഷം തുടങ്ങി മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെ അടുത്തുള്ള സർക്കാർ ആശുപത്രികളിൽ എത്തിച്ച് ആരോഗ്യസ്ഥിതി ഉറപ്പുവരുത്തും.
അതിർത്തിയിൽ യാത്ര അവസാനിപ്പിക്കുന്നവയാണെങ്കിൽ ആ സ്റ്റേഷനിലും അല്ലെങ്കിൽ സംസ്ഥാനത്തേക്കു കടന്നശേഷമുള്ള ആദ്യ സ്റ്റേഷനിലുമാകും പരിശോധനാ സംവിധാനം ഒരുക്കുക. അതിർത്തി റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ആരോഗ്യ സംഘവും പരിശോധന നടത്തും. സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനിന്റെ ഓരോ കോച്ചിലും പരിശോധന നടത്തുന്ന ഇവർ ബോധവത്കരണവും നടത്തും.
ഇതിനുപുറമേ വിമാനത്താവളങ്ങളിലും അതിർത്തി ചെക്പോസ്റ്റുകളിലും പരിശോധന നടത്താനാണു സർക്കാർ തീരുമാനം. എസ്പിമാരുടെ നേതൃത്വത്തിലാണു പരിശോധന നടക്കുന്നത്. റോഡ് മാർഗം സംസ്ഥാനത്തെത്തുന്ന എല്ലാവരെയും പരിശോധിക്കാനും സംവിധാനമൊരുക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 24 അതിർത്തി പോയിന്റുകളിൽ പരിശോധന നടത്തും.
രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കും. ചുമ, ജലദോഷം തുടങ്ങി മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെ അടുത്തുള്ള സർക്കാർ ആശുപത്രികളിൽ എത്തിച്ച് ആരോഗ്യസ്ഥിതി ഉറപ്പുവരുത്തും.