കോവിഡ്-19 ലോകവ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ തീവ്രവാദികൾക്കു സുരക്ഷാ മുന്നറിയിപ്പുമായി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. കൈ കഴുകണം, മുഖം മറയ്ക്കണം, യാത്ര ചെയ്യരുത് എന്നിങ്ങനെ പോകുന്നു ഭീകരസംഘടനയുടെ മുന്നറിയിപ്പ്.
മതപരമായ ഉപദേശം എന്ന പേരിലാണ് ഐഎസ് തീവ്രവാദികൾക്കിടയിൽ കൊറോണ ബോധവത്കരണം നടത്തുന്നത്. ഇതു സംബന്ധിച്ച നിർദേശങ്ങൾ ഐഎസിന്റെ ഒൗദ്യോഗിക പത്രമായ അൽ-നാബയിൽ പ്രസിദ്ധീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മതപരമായ നിരവധി പരാമർശങ്ങൾ ഐഎസ് പുറത്തുവിട്ട കുറിപ്പിലുണ്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ കുറിപ്പ് വിവർത്തനം ചെയ്ത ബ്രിട്ടീഷ് സ്പെഷലിസ്റ്റ് അയ്മൻ ജവാദ് അൽ-തമിമി പറഞ്ഞു.
ഐഎസ് സാന്നിധ്യം ഇപ്പോഴുമുള്ള ഇറാക്കിൽ 79 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സിറിയയിൽ ഇതുവരെ കേസുകളൊന്നുമില്ല. പശ്ചിമേഷ്യയിൽ ഇറാനെയാണു കൊറോണ ഏറ്റവും ഭീകരമായി ബാധിച്ചിരിക്കുന്നത്. 9,000 പേർക്കു കോവിഡ്-19 ബാധിച്ചതിൽ 354 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
മതപരമായ ഉപദേശം എന്ന പേരിലാണ് ഐഎസ് തീവ്രവാദികൾക്കിടയിൽ കൊറോണ ബോധവത്കരണം നടത്തുന്നത്. ഇതു സംബന്ധിച്ച നിർദേശങ്ങൾ ഐഎസിന്റെ ഒൗദ്യോഗിക പത്രമായ അൽ-നാബയിൽ പ്രസിദ്ധീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മതപരമായ നിരവധി പരാമർശങ്ങൾ ഐഎസ് പുറത്തുവിട്ട കുറിപ്പിലുണ്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ കുറിപ്പ് വിവർത്തനം ചെയ്ത ബ്രിട്ടീഷ് സ്പെഷലിസ്റ്റ് അയ്മൻ ജവാദ് അൽ-തമിമി പറഞ്ഞു.
രോഗബാധിതരിൽനിന്ന് അകലം പാലിക്കുക, ആഹാരം കഴിച്ചതിനുശേഷം കൈകൾ വൃത്തിയായി കഴുകുക, രോഗബാധിതമായ പ്രദേശങ്ങളിൽ യാത്ര ഒഴിവാക്കുക എന്നിവയാണു നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്.ISIS pores over religious texts. Comes out in favor of putting your trust in God but also in favor of quarantine, hand-washing & running from the sick like from a lion. Their rivals in Qom stopped after No. 1. Thx to @ajaltamimi for his translation https://t.co/b08Jffvj6t
— Rukmini Callimachi (@rcallimachi) March 13, 2020
ഐഎസ് സാന്നിധ്യം ഇപ്പോഴുമുള്ള ഇറാക്കിൽ 79 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സിറിയയിൽ ഇതുവരെ കേസുകളൊന്നുമില്ല. പശ്ചിമേഷ്യയിൽ ഇറാനെയാണു കൊറോണ ഏറ്റവും ഭീകരമായി ബാധിച്ചിരിക്കുന്നത്. 9,000 പേർക്കു കോവിഡ്-19 ബാധിച്ചതിൽ 354 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.