കർണാടകയിലെ കലബുർഗിയിൽ കൊറോണ ബാധിച്ചു മരിച്ചയാളുമായി അടുത്തിടപഴകിയ വിദ്യാർഥിനി ഐസൊലേഷനിൽ. തൃശൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് മലയാളി മെഡിക്കൽ വിദ്യാർഥിനിയെ പ്രവേശിപ്പിച്ചത്. നേരിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണു നടപടി. ശനിയാഴ്ച അർധരാത്രിയാണ് വിദ്യാർഥിനി അടക്കം 11 പേർ തൃശൂരിലെത്തിയത്.
കോവിഡ്-19 ബാധിച്ച 19 പേരാണ് നിലവിൽ സംസ്ഥാനത്തു ചികിത്സയിലുള്ളത്. 7677 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 106 ആണ്. 1897 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1345 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരന്റെ സഞ്ചാരവഴികളും സന്പർക്ക വലയങ്ങളും കണ്ടെത്തുന്നതു ദുഷ്കരമായി തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളങ്ങളിലും ട്രെയിനുകളിലും റോഡ് വഴിയുള്ള വാഹനങ്ങളിലും ആളുകളെ പരിശോധിക്കാൻ നടപടി തുടങ്ങി. ആരോഗ്യ പ്രവർത്തകർക്കും വോളന്റിയർമാർക്കും ഒപ്പം പോലീസിന്റെയും പങ്കാളിത്തതോടെയുള്ള സ്ക്വാഡുകളാണ് ഇതിനായി രൂപീകരിച്ചിട്ടുള്ളത്.
വിമാനത്താവളങ്ങളിലെത്തുന്ന മുഴുവൻ യാത്രക്കാരെയും പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തി. പരിശോധന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ നിയോഗിക്കും. വ്യത്യസ്ത ടീമുകളായാണ് ഇവരെ വിന്യസിക്കുക.
കോവിഡ്-19 ബാധിച്ച 19 പേരാണ് നിലവിൽ സംസ്ഥാനത്തു ചികിത്സയിലുള്ളത്. 7677 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 106 ആണ്. 1897 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1345 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരന്റെ സഞ്ചാരവഴികളും സന്പർക്ക വലയങ്ങളും കണ്ടെത്തുന്നതു ദുഷ്കരമായി തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളങ്ങളിലും ട്രെയിനുകളിലും റോഡ് വഴിയുള്ള വാഹനങ്ങളിലും ആളുകളെ പരിശോധിക്കാൻ നടപടി തുടങ്ങി. ആരോഗ്യ പ്രവർത്തകർക്കും വോളന്റിയർമാർക്കും ഒപ്പം പോലീസിന്റെയും പങ്കാളിത്തതോടെയുള്ള സ്ക്വാഡുകളാണ് ഇതിനായി രൂപീകരിച്ചിട്ടുള്ളത്.
വിമാനത്താവളങ്ങളിലെത്തുന്ന മുഴുവൻ യാത്രക്കാരെയും പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തി. പരിശോധന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ നിയോഗിക്കും. വ്യത്യസ്ത ടീമുകളായാണ് ഇവരെ വിന്യസിക്കുക.