+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്-19 പകർച്ചവ്യാധി പട്ടികയിൽ; നിർദേശം ലംഘിച്ചാൽ ഒരു മാസം തടവ്

കൊറോണ വ്യാപനം തടയാൻ സർക്കാർ നടത്തുന്ന നടപടികൾ തടയുന്നവർക്കെതിരെ ഒരു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താമെതന്നു സർക്കാർ വിജ്ഞാപനം. കോവിഡിന
കോവിഡ്-19 പകർച്ചവ്യാധി പട്ടികയിൽ; നിർദേശം ലംഘിച്ചാൽ ഒരു മാസം തടവ്
കൊറോണ വ്യാപനം തടയാൻ സർക്കാർ നടത്തുന്ന നടപടികൾ തടയുന്നവർക്കെതിരെ ഒരു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താമെതന്നു സർക്കാർ വിജ്ഞാപനം. കോവിഡിനെ പകർച്ചവ്യാധി പട്ടികയിൽപ്പെടുത്തി സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഈ പരാമർശമുള്ളത്.

കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾക്കായി അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം റിപ്പോർട്ട് ചെയ്ത സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും സാധിക്കും. രോഗാണുസാന്നിധ്യമുള്ള താൽക്കാലിക കെട്ടിടങ്ങൾ പൊളിക്കാമെന്നും വിജ്ഞാപനത്തിൽ വ്യവസ്ഥയുണ്ട്.

50 പേരിലേറെ കൂട്ടംകൂടി നിൽക്കരുത്. രോഗബാധിതർ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതുസ്ഥലങ്ങളിൽ എത്തുന്നതും തടയും. കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെയും അവരുമായി ഇടപഴകുന്നവരുടെയും പട്ടിക തയാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

രോഗം ബാധിച്ച 19 പേരാണ് നിലവിൽ സംസ്ഥാനത്തു ചികിത്സയിലുള്ളത്. 7677 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 106 ആണ്.

1897 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1345 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ശനിയാഴ്ച വൈകുന്നേരം ചേർന്ന അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.