കോവിഡ് 19 ബാധിച്ചവരെ കോവിഡിന്റെ ഇരകളെന്നു വിളിക്കരുതെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കോവിഡ് 19 കുടുംബങ്ങള്‍, കോവിഡ് 19 കേസുകള്‍ എന്നീ വിശേഷണങ്ങളും ഒഴിവാക്കണമെന്നു ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ മാര്‍ഗരേഖയിൽ നിര്‍ദേശിക്കുന്നു.
കോവിഡിനു ചികിത്സ തേടുന്നവര്‍, കോവിഡിനെ അതിജീവിക്കുന്നവര്‍ എന്ന രീതിയിലാണു രോഗബാധിതരെ വിശേഷിപ്പിക്കേണ്ടത്. രോഗത്തില്‍ നിന്നു കരകയറിയതിനു ശേഷവും അവരുടെ ജോലിയും ജീവിതവും കുടുംബങ്ങളോടൊപ്പവും പ്രിയപ്പെട്ടവരോടൊപ്പവും ആകേണ്ടതുണ്ട്. രോഗബാധിതരോടു സഹാനുഭൂതിയോടെയുള്ള സമീപനമാണ് ആവശ്യം. കോവിഡിനെ അതിജീവിക്കുന്നവരെയും അവരെ പിന്തുണയ്ക്കുന്ന കെയര്‍ ടേക്കര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ബഹുമാനിക്കാനും അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും ഏവരും തയാറാകണം. ജീവന് രക്ഷിക്കുന്നതിനും നമ്മുടെ പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കുന്നതിനും അവര്‍ വഹിക്കുന്ന പങ്ക് അംഗീകരിക്കണം.
ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകരും, അധികാരികളും വൈറസ് ബാധയെ ഉള്‍ക്കൊള്ളാന്‍ ജനത്തെ പ്രാപ്തരാക്കാനുള്ള നടപടികളിലാണ്. സമാനതകളില്ലാത്ത മാനസിക സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കു പൂര്‍ണ പിന്തുണ നല്കാന് ശ്രദ്ധിക്കണം. കോവിഡ് പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ ഭൂമിശാസ്ത്രപരമായ പരിധിക്കപ്പുറം ബാധിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും വംശത്തിലോ ദേശീയതയിലോ ചേര്‍ത്തു മനസിലാക്കേണ്ടതില്ല- ഡബ്ല്യുഎച്ച്ഒ ഓര്‍മിപ്പിക്കുന്നു.
രോഗത്തെ അതിജീവിക്കുന്നവരും മറ്റുള്ളവരും ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ചും മാര്‍ഗരേഖയിലുണ്ട്. ഉത്കണ്ഠയോ വിഷമമോ തോന്നുന്ന വാര്‍ത്തകള്‍ കാണുന്നതും വായിക്കുന്നതും കേള്‍ക്കുന്നതും ഒഴിവാക്കുക. പരമാവധി പോസിറ്റീവ് സ്റ്റോറികള്‍, അതിജീവിച്ചവരുടെ അനുഭവങ്ങള്‍, പ്രാദേശികമായ ചെറുത്തു നില്പ്പുകള് എന്നിവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. രോഗത്തിന്റെ വ്യാപ്തി സംബന്ധിച്ച വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവമുള്ള ഉറവിടങ്ങളെ മാത്രം ആശ്രയിക്കുക.
കോവിഡ് 19ന്റെ ദുരിതം അനുഭവിക്കുന്നവരെ ഒറ്റപ്പെടുത്താനും അവരെ തെറ്റുകാരെന്ന മട്ടില്‍ ചിത്രീകരിക്കാനും ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണു ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നു കുട്ടിക്കാനം മരിയന്‍ കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യാപകന് ഡോ. സെമിച്ചന് ജോസഫ് പറഞ്ഞു.
ഐസൊലേഷനിലുള്ളവര്‍ വ്യക്തിപരമായ ദിനചര്യകള്‍ പാലിച്ചും സോഷ്യല്‍ നെറ്റ്വര്ക്കുകളില് സജീവമായിക്കൊണ്ടും ഉത്കണ്ഠയെ നിയന്ത്രിക്കണമെന്നു ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം പരമാവധി ശാരീരിക സമ്പര്‍ക്കം ഒഴിവാക്കി, ഇന്റര്‍നെറ്റ്, ഫോണ്‍ എന്നിവ വഴി അത്യാവശ്യക്കാരുമായി സമ്പര്‍ക്കത്തിലാവുക. വിശ്രമം ലഭിക്കുന്നതും ആസ്വദിക്കാന്‍ കഴിയുന്നതുമായ കാര്യങ്ങളില്‍ ഏര്‍പ്പെടണമെന്നും മാര്‍ഗരേഖയിൽ പറയുന്നു.
സിജോ പൈനാടത്ത്
കോവിഡിനു ചികിത്സ തേടുന്നവര്‍, കോവിഡിനെ അതിജീവിക്കുന്നവര്‍ എന്ന രീതിയിലാണു രോഗബാധിതരെ വിശേഷിപ്പിക്കേണ്ടത്. രോഗത്തില്‍ നിന്നു കരകയറിയതിനു ശേഷവും അവരുടെ ജോലിയും ജീവിതവും കുടുംബങ്ങളോടൊപ്പവും പ്രിയപ്പെട്ടവരോടൊപ്പവും ആകേണ്ടതുണ്ട്. രോഗബാധിതരോടു സഹാനുഭൂതിയോടെയുള്ള സമീപനമാണ് ആവശ്യം. കോവിഡിനെ അതിജീവിക്കുന്നവരെയും അവരെ പിന്തുണയ്ക്കുന്ന കെയര്‍ ടേക്കര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ബഹുമാനിക്കാനും അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും ഏവരും തയാറാകണം. ജീവന് രക്ഷിക്കുന്നതിനും നമ്മുടെ പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കുന്നതിനും അവര്‍ വഹിക്കുന്ന പങ്ക് അംഗീകരിക്കണം.
ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകരും, അധികാരികളും വൈറസ് ബാധയെ ഉള്‍ക്കൊള്ളാന്‍ ജനത്തെ പ്രാപ്തരാക്കാനുള്ള നടപടികളിലാണ്. സമാനതകളില്ലാത്ത മാനസിക സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കു പൂര്‍ണ പിന്തുണ നല്കാന് ശ്രദ്ധിക്കണം. കോവിഡ് പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ ഭൂമിശാസ്ത്രപരമായ പരിധിക്കപ്പുറം ബാധിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും വംശത്തിലോ ദേശീയതയിലോ ചേര്‍ത്തു മനസിലാക്കേണ്ടതില്ല- ഡബ്ല്യുഎച്ച്ഒ ഓര്‍മിപ്പിക്കുന്നു.
രോഗത്തെ അതിജീവിക്കുന്നവരും മറ്റുള്ളവരും ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ചും മാര്‍ഗരേഖയിലുണ്ട്. ഉത്കണ്ഠയോ വിഷമമോ തോന്നുന്ന വാര്‍ത്തകള്‍ കാണുന്നതും വായിക്കുന്നതും കേള്‍ക്കുന്നതും ഒഴിവാക്കുക. പരമാവധി പോസിറ്റീവ് സ്റ്റോറികള്‍, അതിജീവിച്ചവരുടെ അനുഭവങ്ങള്‍, പ്രാദേശികമായ ചെറുത്തു നില്പ്പുകള് എന്നിവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. രോഗത്തിന്റെ വ്യാപ്തി സംബന്ധിച്ച വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവമുള്ള ഉറവിടങ്ങളെ മാത്രം ആശ്രയിക്കുക.
കോവിഡ് 19ന്റെ ദുരിതം അനുഭവിക്കുന്നവരെ ഒറ്റപ്പെടുത്താനും അവരെ തെറ്റുകാരെന്ന മട്ടില്‍ ചിത്രീകരിക്കാനും ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണു ലോകാരോഗ്യ സംഘടന ഇതു സംബന്ധിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നു കുട്ടിക്കാനം മരിയന്‍ കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യാപകന് ഡോ. സെമിച്ചന് ജോസഫ് പറഞ്ഞു.
ഐസൊലേഷനിലുള്ളവര്‍ വ്യക്തിപരമായ ദിനചര്യകള്‍ പാലിച്ചും സോഷ്യല്‍ നെറ്റ്വര്ക്കുകളില് സജീവമായിക്കൊണ്ടും ഉത്കണ്ഠയെ നിയന്ത്രിക്കണമെന്നു ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം പരമാവധി ശാരീരിക സമ്പര്‍ക്കം ഒഴിവാക്കി, ഇന്റര്‍നെറ്റ്, ഫോണ്‍ എന്നിവ വഴി അത്യാവശ്യക്കാരുമായി സമ്പര്‍ക്കത്തിലാവുക. വിശ്രമം ലഭിക്കുന്നതും ആസ്വദിക്കാന്‍ കഴിയുന്നതുമായ കാര്യങ്ങളില്‍ ഏര്‍പ്പെടണമെന്നും മാര്‍ഗരേഖയിൽ പറയുന്നു.
സിജോ പൈനാടത്ത്