കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസുകളിൽ ആളൊഴിഞ്ഞതോടെ കളക്ഷനിൽ വൻ ഇടിവ്. യാത്രക്കാർ കുറഞ്ഞതോടെ കെഎസ്ആർടിസിയുടെ വരുമാനത്തിൽ പ്രതിദിനം ഒരു കോടി രൂപ മുതൽ ഒന്നര കോടി വരെ കുറവുണ്ടായതായാണു റിപ്പോർട്ട്.
അഞ്ചു മുതൽ ആറു കോടി രൂപവരെയാണ് കെഎസ്ആർടിസിയുടെ ശരാശരി പ്രതിദിന വരുമാനം. ഇത് ഇപ്പോൾ നാലു കോടിയും അതിൽ താഴെയുമായി കുറഞ്ഞു. ദീർഘദൂര യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതാണ് കളക്ഷനിൽ വലിയ കുറവുണ്ടാകുന്നതിനു കാരണമായത്. ഏറ്റവുമധികം വരുമാനം ലഭിച്ചിരുന്ന തൃശൂർ ഡിപ്പോയിൽനിന്നു രണ്ടു മുതൽ മൂന്നു ലക്ഷം രൂപയുടെ വരെ കുറവാണ് ഇപ്പോൾ ഉള്ളത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 2.64 കോടി രൂപയുടെ കുറവാണ് കളക്ഷനിലുണ്ടായത്. 13ന് 3.90 കോടി രൂപയായിരുന്നു കളക്ഷൻ. എന്നാൽ, കഴിഞ്ഞ ആറിന് ഇത് 5.43 കോടി രൂപയായിരുന്നു. 1.52 കോടി രൂപയുടെ കുറവ്. ആകെയുള്ള 5,312 ഷെഡ്യൂളുകളിൽ 3,920 ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്തത്. 12ന് മാത്രം 1.12 കോടി രൂപയുടെ കുറവാണ് കളക്ഷനിലുണ്ടായത്.
ആകെയുള്ള 5,312 ഷെഡ്യൂളുകളിൽ 4,096 ഷെഡ്യൂളുകൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്. 4.14 കോടി രൂപയാണ് കളക്ഷൻ ലഭിച്ചത്. കഴിഞ്ഞയാഴ്ച ഇത് 5.27 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 5.33 കോടി രൂപ കളക്ഷനുണ്ടായിരുന്നു.
യാത്രക്കാരുടെ കുറവിനെത്തുടർന്ന് ഇന്നലെ നിരവധി ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. ഇന്നലത്തെ കളക്ഷനിൽ രണ്ടു കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്നാണു വിവരം.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എസി ബസ് സർവീസുകൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ജീവനക്കാർ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകൾ എംഡിക്കു കത്തും നൽകി.
എസി ബസുകളിൽ കൊവിഡ് -19 വൈറസ് വേഗത്തിൽ പടരാൻ സാധ്യതയുണ്ടെന്നും അതിനാൽ ബസ് സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കണമെന്നുമായിരുന്നു ജീവനക്കാരുടെ ആവശ്യം.
അഞ്ചു മുതൽ ആറു കോടി രൂപവരെയാണ് കെഎസ്ആർടിസിയുടെ ശരാശരി പ്രതിദിന വരുമാനം. ഇത് ഇപ്പോൾ നാലു കോടിയും അതിൽ താഴെയുമായി കുറഞ്ഞു. ദീർഘദൂര യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതാണ് കളക്ഷനിൽ വലിയ കുറവുണ്ടാകുന്നതിനു കാരണമായത്. ഏറ്റവുമധികം വരുമാനം ലഭിച്ചിരുന്ന തൃശൂർ ഡിപ്പോയിൽനിന്നു രണ്ടു മുതൽ മൂന്നു ലക്ഷം രൂപയുടെ വരെ കുറവാണ് ഇപ്പോൾ ഉള്ളത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 2.64 കോടി രൂപയുടെ കുറവാണ് കളക്ഷനിലുണ്ടായത്. 13ന് 3.90 കോടി രൂപയായിരുന്നു കളക്ഷൻ. എന്നാൽ, കഴിഞ്ഞ ആറിന് ഇത് 5.43 കോടി രൂപയായിരുന്നു. 1.52 കോടി രൂപയുടെ കുറവ്. ആകെയുള്ള 5,312 ഷെഡ്യൂളുകളിൽ 3,920 ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്തത്. 12ന് മാത്രം 1.12 കോടി രൂപയുടെ കുറവാണ് കളക്ഷനിലുണ്ടായത്.
ആകെയുള്ള 5,312 ഷെഡ്യൂളുകളിൽ 4,096 ഷെഡ്യൂളുകൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്. 4.14 കോടി രൂപയാണ് കളക്ഷൻ ലഭിച്ചത്. കഴിഞ്ഞയാഴ്ച ഇത് 5.27 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 5.33 കോടി രൂപ കളക്ഷനുണ്ടായിരുന്നു.
യാത്രക്കാരുടെ കുറവിനെത്തുടർന്ന് ഇന്നലെ നിരവധി ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. ഇന്നലത്തെ കളക്ഷനിൽ രണ്ടു കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്നാണു വിവരം.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എസി ബസ് സർവീസുകൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ജീവനക്കാർ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകൾ എംഡിക്കു കത്തും നൽകി.
എസി ബസുകളിൽ കൊവിഡ് -19 വൈറസ് വേഗത്തിൽ പടരാൻ സാധ്യതയുണ്ടെന്നും അതിനാൽ ബസ് സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കണമെന്നുമായിരുന്നു ജീവനക്കാരുടെ ആവശ്യം.