കോവിഡ്-19 വൈറസ് ബാധിതനായ പെരിങ്ങോം സ്വദേശിയെ ആദ്യം പരിശോധിച്ച മാത്തിലില്‍ സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോക്ടറെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരമാണ് ഡോക്ടറെ ആശുപത്രിയിലെത്തിച്ചത്. രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളുമില്ലെങ്കിലും ഡോക്ടര്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണങ്ങൾ നടക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് മുന്‍കൈയെടുത്താണ് ഇദ്ദേഹത്തെ കോവിഡ് സ്പെഷല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയവരിൽ ഫലം നെഗറ്റീവായ ഒന്പതുപേരില് രണ്ടുപേരെ ഇന്നലെ രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. ബാക്കിയുള്ള ഏഴു പേരുടെ കാര്യത്തില്‍ പിന്നീടു തീരുമാനമെടുക്കും. ഇറ്റലിയില്‍നിന്നെത്തിയ തളിപ്പറമ്പ് സ്വദേശിയായ യുവതിക്കുള്പ്പെടെ നിലവില്‍ യാതൊരുവിധ പ്രശ്നങ്ങളും ലക്ഷണങ്ങളുമില്ലെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ വൈകുന്നേരമാണ് ഡോക്ടറെ ആശുപത്രിയിലെത്തിച്ചത്. രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളുമില്ലെങ്കിലും ഡോക്ടര്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണങ്ങൾ നടക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് മുന്‍കൈയെടുത്താണ് ഇദ്ദേഹത്തെ കോവിഡ് സ്പെഷല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയവരിൽ ഫലം നെഗറ്റീവായ ഒന്പതുപേരില് രണ്ടുപേരെ ഇന്നലെ രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. ബാക്കിയുള്ള ഏഴു പേരുടെ കാര്യത്തില്‍ പിന്നീടു തീരുമാനമെടുക്കും. ഇറ്റലിയില്‍നിന്നെത്തിയ തളിപ്പറമ്പ് സ്വദേശിയായ യുവതിക്കുള്പ്പെടെ നിലവില്‍ യാതൊരുവിധ പ്രശ്നങ്ങളും ലക്ഷണങ്ങളുമില്ലെന്ന് അധികൃതർ അറിയിച്ചു.