കൊറോണയെ നേരിടാൻ കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്കു ലോകരാജ്യങ്ങൾ. അതിർത്തികൾ അടയ്ക്കുന്നതോടൊപ്പം പ്രവേശനവിലക്കും ഏർപ്പെടുത്തിയിരിക്കുകയാണ് യുഎസ് ഉൾപ്പെടെ രാജ്യങ്ങൾ.
ജനങ്ങൾ കൂട്ടത്തോടെ ഒത്തുകൂടുന്നത് ഒഴിവാക്കാൻ വിനോദസഞ്ചാരകേന്ദ്രങ്ങളും മ്യൂസിയങ്ങളും അടച്ചിടുകയാണു പ്രമുഖ രാജ്യങ്ങളെല്ലാം. ബ്രിട്ടനും അയർലൻഡും 14 ദിവസത്തേക്ക് സെൽഫ് ഐസൊലേഷൻ പ്രഖ്യാപിച്ചു. ന്യൂസിലൻഡ് സർക്കാരും സമാനമായ തീരുമാനം പ്രഖ്യാപിച്ചു. ജൂൺ 30 വരെ വിനോദസഞ്ചാരക്കപ്പലുകൾക്കു വിലക്ക് ഏർപ്പെടുത്തിയതായും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീക ആർഡ്രീൻ പറഞ്ഞു.
വെനസ്വേലയുമായുള്ള അതിർത്തി അടച്ചതായി കൊളംബിയ അറിയിച്ചു. യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള ആളുകൾക്ക് യാത്രാവിലക്കും പ്രഖ്യാപിച്ചു.
അയര്‍ലന്‍ഡില്‍ കോവിഡ് ബാധിതര്‍ നൂറിലേറെ
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം നൂറ് കടന്നു. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡില്‍ തൊണ്ണൂറ് പേര്‍ക്കും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇരുപത്തൊന്പത് പേര്‍ക്കുമാണ് ഇന്നലെ രാവിലെ വരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച ഡബ്ളിനില്‍ രോഗം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു.
രണ്ടാഴ്ച മുമ്പ് ഇറ്റലിയില്‍നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ് ആദ്യകോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇറ്റലിയില്‍നിന്നു മടങ്ങിയെത്തിയാളില്നിന്നുമാണ് രോഗം പടര്‍ന്നതെന്നാണ് നിഗമനം. വെള്ളിയാഴ്ച മുതല്‍ അയര്‍ലന്‍ഡിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാർ അവധി നല്‍കിയിരിക്കുകയാണ്.
അവധിക്കൊപ്പം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന ഔദ്യോഗിക നിര്‍ദേശവും വന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ പരക്കംപായുകയായിരുന്നു. ഇതോടെ കടകള്‍ മുഴുവന്‍ കാലിയാവുന്ന അവസ്ഥയുണ്ടായി.
റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡില്‍ 19 ലക്ഷം പേര്‍ക്ക് കൊറോണബാധ ഉണ്ടാകാമെന്നും ഇതില്‍ ഒരുലക്ഷത്തി ഇരുപതിനായിരം പേര് വരെ മരിക്കാന്‍ ഇടയായേക്കാമെന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പുറത്തുവിട്ടതോടെ ജനങ്ങൾ കടുത്ത ഭീതിയിലായി.
നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അയര്‍ലന്‍ഡില്‍ രോഗവ്യാപനം തടയുന്നതിന് ബന്ധപ്പട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല എന്ന ആക്ഷേപം ശക്തമാണ്. റോഡുമാര്‍ഗം മറ്റു രാജ്യങ്ങളില്‍നിന്ന് ഇങ്ങോട്ട് കടക്കാന്‍ വഴിയില്ലെന്നിരിക്കെ വിമാനത്താവളത്തിലും തുറമുഖത്തും മാത്രം പരിശോധന നടത്തി, രോഗമുണ്ടെന്നു സംശയിക്കുന്നവരെ ആശുപത്രികളില്‍ ചികിത്സ നല്കി രോഗവ്യാപനം തടയാമായിരുന്നുവെന്നാണ് പരക്കെയുള്ള അഭിപ്രായം.
കേരളത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് രോഗവ്യാപനം തടയുന്നതിനു സ്വീകരിക്കുന്ന നടപടികള്‍ ഏറെപ്രാധാന്യത്തോടെയാണ് ഇവിടത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നത്.
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സീറോമലബാര്‍ സഭയുടെ കീഴിലുള്ള ദേവാലയങ്ങളിൽ ഇനിയൊരറിയിപ്പുണ്ടാകുന്ന വരെ വിശുദ്ധകുര്‍ബാന, വേദപാഠം തുടങ്ങിയവ നിര്‍ത്തിവച്ചിരിക്കുകയാണ്.
ഐറിഷ് ദേവാലയങ്ങളിലും വിശുദ്ധകുര്ബാനകളുടെ എണ്ണം വെട്ടിച്ചുരുക്കി.
ജയ്സണ്‍ കിഴക്കയില്‍
ജനങ്ങൾ കൂട്ടത്തോടെ ഒത്തുകൂടുന്നത് ഒഴിവാക്കാൻ വിനോദസഞ്ചാരകേന്ദ്രങ്ങളും മ്യൂസിയങ്ങളും അടച്ചിടുകയാണു പ്രമുഖ രാജ്യങ്ങളെല്ലാം. ബ്രിട്ടനും അയർലൻഡും 14 ദിവസത്തേക്ക് സെൽഫ് ഐസൊലേഷൻ പ്രഖ്യാപിച്ചു. ന്യൂസിലൻഡ് സർക്കാരും സമാനമായ തീരുമാനം പ്രഖ്യാപിച്ചു. ജൂൺ 30 വരെ വിനോദസഞ്ചാരക്കപ്പലുകൾക്കു വിലക്ക് ഏർപ്പെടുത്തിയതായും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീക ആർഡ്രീൻ പറഞ്ഞു.
വെനസ്വേലയുമായുള്ള അതിർത്തി അടച്ചതായി കൊളംബിയ അറിയിച്ചു. യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള ആളുകൾക്ക് യാത്രാവിലക്കും പ്രഖ്യാപിച്ചു.
അയര്‍ലന്‍ഡില്‍ കോവിഡ് ബാധിതര്‍ നൂറിലേറെ
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം നൂറ് കടന്നു. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡില്‍ തൊണ്ണൂറ് പേര്‍ക്കും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇരുപത്തൊന്പത് പേര്‍ക്കുമാണ് ഇന്നലെ രാവിലെ വരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച ഡബ്ളിനില്‍ രോഗം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു.
രണ്ടാഴ്ച മുമ്പ് ഇറ്റലിയില്‍നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ് ആദ്യകോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇറ്റലിയില്‍നിന്നു മടങ്ങിയെത്തിയാളില്നിന്നുമാണ് രോഗം പടര്‍ന്നതെന്നാണ് നിഗമനം. വെള്ളിയാഴ്ച മുതല്‍ അയര്‍ലന്‍ഡിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാർ അവധി നല്‍കിയിരിക്കുകയാണ്.
അവധിക്കൊപ്പം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന ഔദ്യോഗിക നിര്‍ദേശവും വന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ പരക്കംപായുകയായിരുന്നു. ഇതോടെ കടകള്‍ മുഴുവന്‍ കാലിയാവുന്ന അവസ്ഥയുണ്ടായി.
റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡില്‍ 19 ലക്ഷം പേര്‍ക്ക് കൊറോണബാധ ഉണ്ടാകാമെന്നും ഇതില്‍ ഒരുലക്ഷത്തി ഇരുപതിനായിരം പേര് വരെ മരിക്കാന്‍ ഇടയായേക്കാമെന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പുറത്തുവിട്ടതോടെ ജനങ്ങൾ കടുത്ത ഭീതിയിലായി.
നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അയര്‍ലന്‍ഡില്‍ രോഗവ്യാപനം തടയുന്നതിന് ബന്ധപ്പട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല എന്ന ആക്ഷേപം ശക്തമാണ്. റോഡുമാര്‍ഗം മറ്റു രാജ്യങ്ങളില്‍നിന്ന് ഇങ്ങോട്ട് കടക്കാന്‍ വഴിയില്ലെന്നിരിക്കെ വിമാനത്താവളത്തിലും തുറമുഖത്തും മാത്രം പരിശോധന നടത്തി, രോഗമുണ്ടെന്നു സംശയിക്കുന്നവരെ ആശുപത്രികളില്‍ ചികിത്സ നല്കി രോഗവ്യാപനം തടയാമായിരുന്നുവെന്നാണ് പരക്കെയുള്ള അഭിപ്രായം.
കേരളത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് രോഗവ്യാപനം തടയുന്നതിനു സ്വീകരിക്കുന്ന നടപടികള്‍ ഏറെപ്രാധാന്യത്തോടെയാണ് ഇവിടത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നത്.
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സീറോമലബാര്‍ സഭയുടെ കീഴിലുള്ള ദേവാലയങ്ങളിൽ ഇനിയൊരറിയിപ്പുണ്ടാകുന്ന വരെ വിശുദ്ധകുര്‍ബാന, വേദപാഠം തുടങ്ങിയവ നിര്‍ത്തിവച്ചിരിക്കുകയാണ്.
ഐറിഷ് ദേവാലയങ്ങളിലും വിശുദ്ധകുര്ബാനകളുടെ എണ്ണം വെട്ടിച്ചുരുക്കി.
ജയ്സണ്‍ കിഴക്കയില്‍