മഹാരാഷ്ട്രയിലെ നാഗ്പുരിൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന കൊറോണ വൈറസ് ബാധ സംശയിക്കുന്ന നാല് പേർ ചാടിപ്പോയി. വെള്ളിയാഴ്ച രാത്രിയിലാണ് ഇവർ ആശുപത്രി അധികൃതരെ അറിയിക്കാതെ വീട്ടിലേക്ക് മടങ്ങിപ്പോയത്. ഇവരെ പിന്നീട് കണ്ടെത്തുകയും ആശുപത്രിയിലേക്ക് മടങ്ങിയെത്താൻ ആവശ്യപ്പെടുകയും ചെയ്തു.
രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും മുങ്ങിയത്. വെള്ളിയാഴ്ച രാവിലെ പരിശോധയ്ക്കായി ഇവരുടെ രക്തം എടുത്തിരുന്നു. പിന്നീട് ഇവരെ മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗികളുമായി ശുചിമുറി പങ്കിടുന്നതിലുള്ള ബുദ്ധിമുട്ടുമൂലമാണ് ആശുപത്രിയിൽനിന്നും ചാടിപ്പോയതെന്നാണ് ഇവർ അധികൃതരെ അറിയിച്ചിരിക്കുന്നത്. നാഗ്പുരിൽ ഇതുവരെ മൂന്നു പേർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രിയിൽ 19 കേസുകളും റിപ്പോർട്ട് ചെയ്തു.
രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും മുങ്ങിയത്. വെള്ളിയാഴ്ച രാവിലെ പരിശോധയ്ക്കായി ഇവരുടെ രക്തം എടുത്തിരുന്നു. പിന്നീട് ഇവരെ മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗികളുമായി ശുചിമുറി പങ്കിടുന്നതിലുള്ള ബുദ്ധിമുട്ടുമൂലമാണ് ആശുപത്രിയിൽനിന്നും ചാടിപ്പോയതെന്നാണ് ഇവർ അധികൃതരെ അറിയിച്ചിരിക്കുന്നത്. നാഗ്പുരിൽ ഇതുവരെ മൂന്നു പേർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രിയിൽ 19 കേസുകളും റിപ്പോർട്ട് ചെയ്തു.