ചുമയും വന്നതിനെത്തുടർന്ന് യുവാവ് ആശുപത്രിലെത്തി കൊറോണ വിഭാഗവുമായി ബന്ധപ്പെട്ടു. തുടർന്ന് ലിനോ ആബേലിനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പിതാവ് മരിച്ചു. പിതാവിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് ആശുപത്രി കവാടത്തിലൂടെ കടന്നു പോകുന്നതു ജനലിലൂടെ നോക്കി നിൽക്കേണ്ടി വന്നു ലിനോയ്ക്ക്. മരണാനന്തര ചടങ്ങുകൾ മൊബൈൽ ഫോണിൽ ലൈവായി ബന്ധുക്കൾ കാണിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിട്ടും അച്ഛനെ അവസാനമായി ഒന്നു കാണാൻ പറ്റാതിരുന്നതിന്റെ നൊന്പരമുണർത്തുന്ന ഓർമകൾ പങ്കുവച്ചു കൊണ്ടാണ് ലിനോയുടെ പോസ്റ്റ്.
"മിസ് യൂ അച്ചാച്ച' തലക്കെട്ടോടെയാണ് വികാര നിർഭരമായ പോസ്റ്റ് തുടങ്ങുന്നത്.
മാർച്ച് ഏഴിന് രാവിലെ ഉടൻ തിരിച്ചുവിളിക്കണമെന്ന ചേട്ടന്റെ മെസേജ് കണ്ടു വിളിച്ചപ്പോഴാണ് അച്ചാച്ചൻ രാത്രിയിൽ കട്ടിലിൽനിന്ന് ഉറക്കത്തിൽ താഴെ വീണു സീരിയസ് ആണെന്ന് അറിഞ്ഞത്. തൊടുപുഴനിന്നു കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയാണെന്നും പറഞ്ഞു. രാത്രിയിൽത്തന്നെ ഖത്തറിൽനിന്നു നാട്ടിലേക്കു തിരിച്ചു.
എട്ടിന് രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തി. ഫ്ളൈറ്റ് ഫോം പൂരിപ്പിച്ചു. അപ്പോൾ തനിക്കു പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ടെന്പറേച്ചർ നോർമൽ ആയിരുന്നു. മാസ്ക് വരുന്പോൾതന്നെ ഉപയോഗിച്ചിരുന്നു. തൊടുപുഴയിൽനിന്ന് എൻ-95 മാസ്കും വാങ്ങി.
ആരുടെയും ദേഹത്തു തൊടാതിരിക്കാനും അകലം പാലിക്കാനും ശ്രദ്ധിച്ചിരുന്നു. കോട്ടയത്തെത്തി ചേട്ടനെ കണ്ടു. ചെറിയ പേടി ഉണ്ടായിരുന്നതിനാൽ, അച്ഛനെ വെന്റിലേറ്ററിൽ കയറി കാണാൻ നിന്നില്ല. അവിടെനിന്നു പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെറുതായി ചുമച്ചു. മറ്റുള്ളവരുടെ കാര്യമോർത്തപ്പോൾ കൊറോണ സെക്ഷനിൽ പോകാൻ തീരുമാനിച്ചു. ഖത്തറിൽനിന്നു വന്നതാണെന്നു പറഞ്ഞതോടെ അവർ പരിശോധനയ്ക്കു ശേഷം ഐസോലേഷനിലേക്കു മാറ്റുകയായിരുന്നെന്നും ലിനോ കുറിപ്പിൽ പറയുന്നു.
"മിസ് യൂ അച്ചാച്ച' തലക്കെട്ടോടെയാണ് വികാര നിർഭരമായ പോസ്റ്റ് തുടങ്ങുന്നത്.
മാർച്ച് ഏഴിന് രാവിലെ ഉടൻ തിരിച്ചുവിളിക്കണമെന്ന ചേട്ടന്റെ മെസേജ് കണ്ടു വിളിച്ചപ്പോഴാണ് അച്ചാച്ചൻ രാത്രിയിൽ കട്ടിലിൽനിന്ന് ഉറക്കത്തിൽ താഴെ വീണു സീരിയസ് ആണെന്ന് അറിഞ്ഞത്. തൊടുപുഴനിന്നു കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയാണെന്നും പറഞ്ഞു. രാത്രിയിൽത്തന്നെ ഖത്തറിൽനിന്നു നാട്ടിലേക്കു തിരിച്ചു.
എട്ടിന് രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തി. ഫ്ളൈറ്റ് ഫോം പൂരിപ്പിച്ചു. അപ്പോൾ തനിക്കു പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ടെന്പറേച്ചർ നോർമൽ ആയിരുന്നു. മാസ്ക് വരുന്പോൾതന്നെ ഉപയോഗിച്ചിരുന്നു. തൊടുപുഴയിൽനിന്ന് എൻ-95 മാസ്കും വാങ്ങി.
ആരുടെയും ദേഹത്തു തൊടാതിരിക്കാനും അകലം പാലിക്കാനും ശ്രദ്ധിച്ചിരുന്നു. കോട്ടയത്തെത്തി ചേട്ടനെ കണ്ടു. ചെറിയ പേടി ഉണ്ടായിരുന്നതിനാൽ, അച്ഛനെ വെന്റിലേറ്ററിൽ കയറി കാണാൻ നിന്നില്ല. അവിടെനിന്നു പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെറുതായി ചുമച്ചു. മറ്റുള്ളവരുടെ കാര്യമോർത്തപ്പോൾ കൊറോണ സെക്ഷനിൽ പോകാൻ തീരുമാനിച്ചു. ഖത്തറിൽനിന്നു വന്നതാണെന്നു പറഞ്ഞതോടെ അവർ പരിശോധനയ്ക്കു ശേഷം ഐസോലേഷനിലേക്കു മാറ്റുകയായിരുന്നെന്നും ലിനോ കുറിപ്പിൽ പറയുന്നു.