+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജ്യം പ്രതിരോധത്തിൽ; ഇന്ത്യയിൽ 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മെട്രോ നഗരങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും മറ്റും അടച്ച് കോവിഡ്19 വൈറസ് വ്യാപനത്തിനെതിരേ രാജ്യം പ്രതിരോധം തീർക്കുന്നു. ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച
രാജ്യം പ്രതിരോധത്തിൽ; ഇന്ത്യയിൽ 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
മെട്രോ നഗരങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും മറ്റും അടച്ച് കോവിഡ്-19 വൈറസ് വ്യാപനത്തിനെതിരേ രാജ്യം പ്രതിരോധം തീർക്കുന്നു. ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80 കടന്ന സാഹചര്യത്തിലാണിത്.

കർണാടകയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. ഐടി കന്പനികളിലെ ജീവനക്കാരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുവദിക്കണമെന്നു കന്പനികളോടു സർക്കാർ നിർദേശിച്ചു. കുറേ കന്പനികൾ ഇപ്പോൾതന്നെ അങ്ങനെ ചെയ്യുന്നുണ്ട്. ബംഗളൂരുവിലെ മാളുകളും റസ്റ്ററന്‍റുകളും പബ്ബുകളും സിനിമാ തിയറ്ററുകളും ഒരാഴ്ചത്തേക്ക് അടച്ചു.

ഡൽഹിയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ജവഹർലാൽ നെഹ്റു സർവകലാശാല ഉൾപ്പെടെ കേന്ദ്ര സർവകലാശാലകളും മാർച്ച് 31 വരെ അടച്ചിടും. ഹരിയാനയിലെ അഞ്ചു ജില്ലകളിൽ സ്കൂളുകൾക്കും കോളജുകൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി നൽകി. ശ്രീനഗറിൽ എല്ലാ സ്കൂളുകൾക്കും മാർച്ച് 31 വരെ അവധി നൽകി.

ഉത്തർപ്രദേശിൽ പരീക്ഷ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊഴികെ മാർച്ച് 22 വരെ അവധിയാണ്. ബിഹാറിൽ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനു പുറമേ സിനിമാ തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിടാൻ നിർദേശിച്ചു. മഹാരാഷ്‌ട്രയിൽ മുംബൈ, പൂന, നാഗ്പുർ തുടങ്ങിയ വൻ നഗരങ്ങളിലെ ഷോപ്പിംഗ് മാളുകളും സിനിമാ തിയറ്ററുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും അടച്ചിട്ടു.

സുപ്രീംകോടതിയിൽ

സുപ്രീംകോടതിയും ഡൽഹി ഹൈക്കോടതിയും അടിയന്തര കേസുകൾ മാത്രമേ ഇന്നുമുതൽ പരിഗണിക്കൂ. കോടതിമുറികളിലേക്ക് ബന്ധപ്പെട്ട അഭിഭാഷകരും ജീവനക്കാരുമല്ലാതെ ആരും പ്രവേശിക്കരുതെന്നും സുപ്രീംകോടതി ഇന്നലെ നിർദേശം നല്കി. കീഴ്ക്കോടതികൾക്കു ഡൽഹി ഹൈക്കോടതി സമാനനിർദേശം നല്കി.

നീട്ടിവച്ചു

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കരസേന എല്ലാ റിക്രൂട്ട്മെന്‍റുകളും ഒരു മാസത്തേക്കു നീട്ടിവച്ചു. ഇതിനുള്ള നിർദേശം ബന്ധപ്പെട്ടവർക്കു നല്കിയതായി കരസേനാ ആസ്ഥാനത്തുനിന്ന് അറിയിച്ചു.

സെബി മാത്യു