ഇറ്റലിയിൽ കൊറോണ നിയന്ത്രണാതീതമായി പടരുന്പോൾ ആശങ്കയുമായി പട്ടാന്പി എംഎൽഎ മുഹമ്മദ് മുഹസിൻ. ഗവേഷണ വിദ്യാർഥിയായ ഭാര്യ ഷഫക് കാസിം ഇറ്റലിയിൽ കുടുങ്ങിക്കിടക്കുകയാണ്.
കൊറോണ നിയന്ത്രണങ്ങൾ മൂലം പ്രവാസി ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിലുള്ള ചർച്ചയ്ക്കിടെ പി.സി. ജോർജ് ആണ് മുഹസിന്റെ വിഷയം സഭയിൽ ഉന്നയിച്ചത്. ഈ വിഷയത്തിൽ താൻ എംബസിയുമായി ഇമെയിലിൽ ബന്ധപ്പെട്ടിരുന്നെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്ന് മുഹസിൻ സഭയിൽ പറഞ്ഞു.
ഇറ്റലിയിലെ സർക്കാർ ഇപ്പോൾ യാത്രാവിലക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുകയാണ്.
മുഹസിന്റെ ഭാര്യ മറ്റീരിയൽ ഫിസിക്സിൽ കാമറീനോ യൂണിവേഴ്സിറ്റിയിൽ ഒന്നര വർഷമായി ഗവേഷണം നടത്തുകയാണ്. ഇനി ഇന്ത്യയിലേക്ക് എത്തുന്നതിനു തത്കാലം കഴിയില്ല.
ഇതുവരെ സർവകലാശാലയുടെ ലാബിൽ പോകാൻ അനുവാദമുണ്ടായിരുന്നു. ഇപ്പോൾ അതും വിലക്കി. അപ്പാർട്ട്മെന്റിൽ തന്നെ കഴിയാനാണ് നിർദേശം. ഫെലോഷിപ്പുള്ളതിനാൽ ഷഫക് കാസിമിന് സാന്പത്തികമായി ബുദ്ധിമുട്ടില്ല. എന്നാൽ, പാർട് ടൈം ജോലി ചെയ്തു കഴിയുന്ന വിദ്യാർഥികൾ വലിയ ബുദ്ധിമുട്ടിലാണെന്നു മുഹസിൻ പറഞ്ഞു.
കടകളും സ്ഥാപനങ്ങളുമെല്ലാം അടച്ചുപൂട്ടിയതിനാൽ ഇത്തരം വിദ്യാർഥികളുടെ വരുമാനമാർഗങ്ങൾ അടഞ്ഞിരിക്കുകയാണ്.
ഒരാഴ്ച മുന്പ് ഇന്ത്യൻ എംബസി ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാമായിരുന്നു. ആശുപത്രികളിൽ പരിശോധന നടത്താനുള്ള സൗകര്യം പോലും ലഭ്യമല്ലെന്നും മുഹസിൻ പറഞ്ഞു.
കൊറോണ നിയന്ത്രണങ്ങൾ മൂലം പ്രവാസി ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിലുള്ള ചർച്ചയ്ക്കിടെ പി.സി. ജോർജ് ആണ് മുഹസിന്റെ വിഷയം സഭയിൽ ഉന്നയിച്ചത്. ഈ വിഷയത്തിൽ താൻ എംബസിയുമായി ഇമെയിലിൽ ബന്ധപ്പെട്ടിരുന്നെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്ന് മുഹസിൻ സഭയിൽ പറഞ്ഞു.
ഇറ്റലിയിലെ സർക്കാർ ഇപ്പോൾ യാത്രാവിലക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുകയാണ്.
മുഹസിന്റെ ഭാര്യ മറ്റീരിയൽ ഫിസിക്സിൽ കാമറീനോ യൂണിവേഴ്സിറ്റിയിൽ ഒന്നര വർഷമായി ഗവേഷണം നടത്തുകയാണ്. ഇനി ഇന്ത്യയിലേക്ക് എത്തുന്നതിനു തത്കാലം കഴിയില്ല.
ഇതുവരെ സർവകലാശാലയുടെ ലാബിൽ പോകാൻ അനുവാദമുണ്ടായിരുന്നു. ഇപ്പോൾ അതും വിലക്കി. അപ്പാർട്ട്മെന്റിൽ തന്നെ കഴിയാനാണ് നിർദേശം. ഫെലോഷിപ്പുള്ളതിനാൽ ഷഫക് കാസിമിന് സാന്പത്തികമായി ബുദ്ധിമുട്ടില്ല. എന്നാൽ, പാർട് ടൈം ജോലി ചെയ്തു കഴിയുന്ന വിദ്യാർഥികൾ വലിയ ബുദ്ധിമുട്ടിലാണെന്നു മുഹസിൻ പറഞ്ഞു.
കടകളും സ്ഥാപനങ്ങളുമെല്ലാം അടച്ചുപൂട്ടിയതിനാൽ ഇത്തരം വിദ്യാർഥികളുടെ വരുമാനമാർഗങ്ങൾ അടഞ്ഞിരിക്കുകയാണ്.
ഒരാഴ്ച മുന്പ് ഇന്ത്യൻ എംബസി ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാമായിരുന്നു. ആശുപത്രികളിൽ പരിശോധന നടത്താനുള്ള സൗകര്യം പോലും ലഭ്യമല്ലെന്നും മുഹസിൻ പറഞ്ഞു.