കോവിഡ്-19 ആശങ്കകൾക്കിടെ മീനമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. കൊറോണ പശ്ചാത്തലത്തിൽ തീർഥാടകർക്കു ദർശന സൗകര്യമില്ല. വിശേഷാൽ പൂജകളായ ഉദയാസ്തമന പൂജയും പടിപൂജയും ഒഴിവാക്കി.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നന്പൂതിരി നട തുറന്നു ദീപങ്ങൾ തെളിക്കും. നട അടയ്ക്കുന്ന 18ന് രാത്രി വരെ ക്ഷേത്രത്തിൽ ഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ ഉണ്ടാകും.
ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, സഹസ്രകലശം, വിശേഷാൽ വഴിപാടുകൾ എന്നിവ ഒഴിവാക്കി. പ്രസാദവിതരണം ഉണ്ടാകില്ല. അപ്പം, അരവണ കൗണ്ടറുകൾ തുറക്കില്ല. കുടിവെള്ള വിതരണം, അന്നദാനം, ആശുപത്രി, താമസം ഉൾപ്പെടെ ഭക്തർക്കുള്ള മറ്റു സംവിധാനങ്ങളൊന്നും ഉണ്ടാകില്ല. സ്ഥിരം ജീവനക്കാർ മാത്രമേ ഡ്യൂട്ടിയിലുണ്ടാകൂ.
കെഎസ്ആർടിസി സ്പെഷൽ സർവീസുകളും അയയ്ക്കില്ല. അടിയന്തര സാഹചര്യമുണ്ടായാൽ ആശുപത്രിയിലെത്തിക്കാൻ അയ്യപ്പസേവാസംഘത്തിന്റെ ആംബുലൻസും അഞ്ച് സന്നദ്ധ പ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. ശബരിമല ഉത്സവത്തിന് 29നു കൊടിയേറുകയാണ്. അന്നു മുതൽ ദർശനത്തിനുള്ള പതിവു ക്രമീകരണം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നന്പൂതിരി നട തുറന്നു ദീപങ്ങൾ തെളിക്കും. നട അടയ്ക്കുന്ന 18ന് രാത്രി വരെ ക്ഷേത്രത്തിൽ ഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ ഉണ്ടാകും.
ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, സഹസ്രകലശം, വിശേഷാൽ വഴിപാടുകൾ എന്നിവ ഒഴിവാക്കി. പ്രസാദവിതരണം ഉണ്ടാകില്ല. അപ്പം, അരവണ കൗണ്ടറുകൾ തുറക്കില്ല. കുടിവെള്ള വിതരണം, അന്നദാനം, ആശുപത്രി, താമസം ഉൾപ്പെടെ ഭക്തർക്കുള്ള മറ്റു സംവിധാനങ്ങളൊന്നും ഉണ്ടാകില്ല. സ്ഥിരം ജീവനക്കാർ മാത്രമേ ഡ്യൂട്ടിയിലുണ്ടാകൂ.
കെഎസ്ആർടിസി സ്പെഷൽ സർവീസുകളും അയയ്ക്കില്ല. അടിയന്തര സാഹചര്യമുണ്ടായാൽ ആശുപത്രിയിലെത്തിക്കാൻ അയ്യപ്പസേവാസംഘത്തിന്റെ ആംബുലൻസും അഞ്ച് സന്നദ്ധ പ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. ശബരിമല ഉത്സവത്തിന് 29നു കൊടിയേറുകയാണ്. അന്നു മുതൽ ദർശനത്തിനുള്ള പതിവു ക്രമീകരണം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.