കോവിഡ്-19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെ ലോകമെങ്ങും കന്പോളങ്ങളിൽ പരിഭ്രാന്തിയും അങ്കലാപ്പും. സാന്പത്തികമാന്ദ്യമാണു വരാൻ പോകുന്നതെന്നു നിക്ഷേപ വിദഗ്ധർ പ്രവചിച്ചതോടെ ഓഹരിക്കന്പോളങ്ങൾ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലായി.
ലോകത്താകമാനം 814 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്. ക്രൂഡ് ഓയിൽ വിലയും സ്വർണ വിലയും താഴോട്ടുപോയി. രൂപയുടെ വില കുത്തനേ ഇടിഞ്ഞതോടെ രക്ഷാനടപടികളുമായി റിസർവ് ബാങ്ക് രംഗത്തുവന്നു.
യൂറോപ്പിലേക്കും യൂറോപ്പിൽനിന്നുമുള്ള വിമാനയാത്രകൾ താത്കാലികമായി നിരോധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി സാന്പത്തികമാന്ദ്യത്തെപ്പറ്റിയുള്ള ആശങ്കകൾ ബലപ്പെടുത്തി. യൂറോപ്യൻ നേതാക്കൾ ട്രംപിനെ വിമർശിച്ചു.
കോവിഡ് -19 ബാധിച്ച രാജ്യങ്ങളിൽനിന്നുള്ളതടക്കം ടൂറിസ്റ്റ് വീസകൾ ഏപ്രിൽ 15 വരെ ഇന്ത്യയും റദ്ദാക്കി. ഇന്ത്യക്കാർ അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു കേന്ദ്ര വിദേശമന്ത്രാലയം ഉപദേശിച്ചു. വിദേശത്തുള്ള ഇന്ത്യക്കാർ ഇപ്പോൾ അതതിടങ്ങളിൽ തങ്ങുന്നതാണു നല്ലതെന്നും വിദേശകാര്യമന്ത്രി ഉപദേശിച്ചു.
2008-ലേതുപോലൊരു മഹാമാന്ദ്യത്തിന്റെ തുടക്കത്തിലാണ് ലോകമെന്നു പലരും പ്രവചിച്ചു. പെട്ടെന്നൊരു തിരിച്ചുവരവ് പ്രവചിക്കുന്നവർ കുറവാണ്. ഓഹരി സൂചികകൾ മിക്കതും റിക്കാർഡ് നിലവാരത്തിൽനിന്ന് 20 ശതമാനത്തിലധികം താഴെയാണ്. ഇത്രയും താണാൽ വിപണി വലിയ തിരുത്തലിനു ശേഷമേ കയറൂ എന്നാണു വിദഗ്ധർ പറയുന്നത്
വ്യാഴാഴ്ചത്തെ പ്രധാന സംഭവങ്ങൾ
ഇന്ത്യൻ ഓഹരികൾക്കു റിക്കാർഡ് വിലയിടിവ്. സെൻസെക്സ് 2919 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 868 പോയിന്റ് താഴോട്ടു പോയി. ഇന്ത്യൻ ഓഹരികളുടെ വിപണിമൂല്യം 11.27 ലക്ഷം കോടി രൂപ കണ്ടു നഷ്ടമായി.
ജപ്പാൻ മുതൽ ന്യൂയോർക്ക് വരെയുള്ള വിപണികളെല്ലാം നാലുമുതൽ 12 വരെ ശതമാനം താഴോട്ടുപോയി. ലോകമാകെ നിക്ഷേപകർക്കു നഷ്ടം 814 ലക്ഷം കോടി രൂപ.
ഡോളർ 74.24 രൂപയിലെത്തി. ഇനിയും താഴോട്ട് എന്ന സൂചന കണ്ടതോടെ റിസർവ് ബാങ്ക് ഡോളർ ലഭ്യത കൂട്ടാൻ നടപടി പ്രഖ്യാപിച്ചു. തിങ്കളാഴ്ച 200 കോടി ഡോളർ ആറുമാസ സ്വാപ്പിന് (ഡോളർ ഇപ്പോൾ വാങ്ങി പിന്നീടു തിരിച്ചു നല്കുന്ന കരാർ) ലേലം നടത്തും.
ക്രൂഡ് ഓയിൽ വില കഴിഞ്ഞ ദിവസങ്ങളിലെ നേട്ടമെല്ലാം കളഞ്ഞു. ബ്രെന്റ് ഇനം 5.76 ശതമാനം താണ് 33.73 ഡോളറായി. ഡബ്ല്യുടിഐ ഇനം വീപ്പയ്ക്ക് 4.94 ശതമാനം ഇടിഞ്ഞ് 31.35 ഡോളറിലെത്തി. സൗദിയും യുഎഇയും റഷ്യയും ഉത്പാദനം കൂട്ടുമെന്ന പ്രഖ്യാപനം ആവർത്തിച്ചിട്ടുണ്ട്.
സ്വർണവിപണിയും കുത്തനേ താഴോട്ടു പോന്നു. മാന്ദ്യമാണു വരുന്നതെങ്കിൽ ഡിമാന്റ് ഇടിയുമെന്ന തോന്നലിലാണു ലോകവിപണി. ഇന്നലെ ന്യൂയോർക്ക് വിപണി തുറന്നപ്പോൾ സ്വർണം ട്രോയ് ഔൺസിന് (31.1ഗ്രാം) 1640 ഡോളറായിരുന്നത് 1580 ഡോളറിലേക്കു താണു. മൂന്നു ശതമാനത്തിലേറെയാണു വിലയിലെ ഇടിവ്. ഇന്ത്യൻ വിപണിയിൽ ഇതിന്റെ ചലനം ഇന്നുണ്ടായേക്കാം. സ്വർണവില കുതിച്ചു കയറി 1700 ഡോളർ കടക്കുമെന്നു കരുതിയിരുന്നപ്പോഴാണ് ഈ അപ്രതീക്ഷിത വിലയിടിവ്.
അമേരിക്ക പ്രഖ്യാപിച്ച യാത്രാവിലക്ക് യൂറോ മേഖലയിലെ സന്പദ്ഘടനകളെ വല്ലാതെ ഉലയ്ക്കുമെന്നു നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഇതിന്റെ ഗൗരവം ഉൾക്കൊണ്ട് യൂറോപ്യൻ കേന്ദ്രബാങ്ക് കടപ്പത്രം തിരിച്ചുവാങ്ങൽ പരിപാടി ഏഴുമടങ്ങാക്കി. 2,000 കോടി യൂറോയുടെ കടപ്പത്രം പ്രതിമാസം തിരിച്ചുവാങ്ങിയിരുന്നത് 14,000 കോടി യൂറോ ആക്കും. ഇങ്ങനെ ചെയ്യുന്നതോടെ ബാങ്കുകൾക്കു വായ്പ കൊടുക്കാൻ വലിയ തുക ലഭിക്കും. അതു സാന്പത്തികവളർച്ചയെ സഹായിക്കുമെന്നാണു പ്രതീക്ഷ. 2008-09-ൽ അമേരിക്കൻ ഫെഡ് പരീക്ഷച്ചു വിജയിച്ചതാണ് ഈ തന്ത്രം.
ഇതിനിടെ കോവിഡ് -19 രോഗബാധ 1.3 ലക്ഷം പേരിലേക്ക് എത്തി. മരണസംഖ്യ 4700 കടന്നു.
ലോകത്താകമാനം 814 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്. ക്രൂഡ് ഓയിൽ വിലയും സ്വർണ വിലയും താഴോട്ടുപോയി. രൂപയുടെ വില കുത്തനേ ഇടിഞ്ഞതോടെ രക്ഷാനടപടികളുമായി റിസർവ് ബാങ്ക് രംഗത്തുവന്നു.
യൂറോപ്പിലേക്കും യൂറോപ്പിൽനിന്നുമുള്ള വിമാനയാത്രകൾ താത്കാലികമായി നിരോധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി സാന്പത്തികമാന്ദ്യത്തെപ്പറ്റിയുള്ള ആശങ്കകൾ ബലപ്പെടുത്തി. യൂറോപ്യൻ നേതാക്കൾ ട്രംപിനെ വിമർശിച്ചു.
കോവിഡ് -19 ബാധിച്ച രാജ്യങ്ങളിൽനിന്നുള്ളതടക്കം ടൂറിസ്റ്റ് വീസകൾ ഏപ്രിൽ 15 വരെ ഇന്ത്യയും റദ്ദാക്കി. ഇന്ത്യക്കാർ അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു കേന്ദ്ര വിദേശമന്ത്രാലയം ഉപദേശിച്ചു. വിദേശത്തുള്ള ഇന്ത്യക്കാർ ഇപ്പോൾ അതതിടങ്ങളിൽ തങ്ങുന്നതാണു നല്ലതെന്നും വിദേശകാര്യമന്ത്രി ഉപദേശിച്ചു.
2008-ലേതുപോലൊരു മഹാമാന്ദ്യത്തിന്റെ തുടക്കത്തിലാണ് ലോകമെന്നു പലരും പ്രവചിച്ചു. പെട്ടെന്നൊരു തിരിച്ചുവരവ് പ്രവചിക്കുന്നവർ കുറവാണ്. ഓഹരി സൂചികകൾ മിക്കതും റിക്കാർഡ് നിലവാരത്തിൽനിന്ന് 20 ശതമാനത്തിലധികം താഴെയാണ്. ഇത്രയും താണാൽ വിപണി വലിയ തിരുത്തലിനു ശേഷമേ കയറൂ എന്നാണു വിദഗ്ധർ പറയുന്നത്
വ്യാഴാഴ്ചത്തെ പ്രധാന സംഭവങ്ങൾ
ഇന്ത്യൻ ഓഹരികൾക്കു റിക്കാർഡ് വിലയിടിവ്. സെൻസെക്സ് 2919 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 868 പോയിന്റ് താഴോട്ടു പോയി. ഇന്ത്യൻ ഓഹരികളുടെ വിപണിമൂല്യം 11.27 ലക്ഷം കോടി രൂപ കണ്ടു നഷ്ടമായി.
ജപ്പാൻ മുതൽ ന്യൂയോർക്ക് വരെയുള്ള വിപണികളെല്ലാം നാലുമുതൽ 12 വരെ ശതമാനം താഴോട്ടുപോയി. ലോകമാകെ നിക്ഷേപകർക്കു നഷ്ടം 814 ലക്ഷം കോടി രൂപ.
ഡോളർ 74.24 രൂപയിലെത്തി. ഇനിയും താഴോട്ട് എന്ന സൂചന കണ്ടതോടെ റിസർവ് ബാങ്ക് ഡോളർ ലഭ്യത കൂട്ടാൻ നടപടി പ്രഖ്യാപിച്ചു. തിങ്കളാഴ്ച 200 കോടി ഡോളർ ആറുമാസ സ്വാപ്പിന് (ഡോളർ ഇപ്പോൾ വാങ്ങി പിന്നീടു തിരിച്ചു നല്കുന്ന കരാർ) ലേലം നടത്തും.
ക്രൂഡ് ഓയിൽ വില കഴിഞ്ഞ ദിവസങ്ങളിലെ നേട്ടമെല്ലാം കളഞ്ഞു. ബ്രെന്റ് ഇനം 5.76 ശതമാനം താണ് 33.73 ഡോളറായി. ഡബ്ല്യുടിഐ ഇനം വീപ്പയ്ക്ക് 4.94 ശതമാനം ഇടിഞ്ഞ് 31.35 ഡോളറിലെത്തി. സൗദിയും യുഎഇയും റഷ്യയും ഉത്പാദനം കൂട്ടുമെന്ന പ്രഖ്യാപനം ആവർത്തിച്ചിട്ടുണ്ട്.
സ്വർണവിപണിയും കുത്തനേ താഴോട്ടു പോന്നു. മാന്ദ്യമാണു വരുന്നതെങ്കിൽ ഡിമാന്റ് ഇടിയുമെന്ന തോന്നലിലാണു ലോകവിപണി. ഇന്നലെ ന്യൂയോർക്ക് വിപണി തുറന്നപ്പോൾ സ്വർണം ട്രോയ് ഔൺസിന് (31.1ഗ്രാം) 1640 ഡോളറായിരുന്നത് 1580 ഡോളറിലേക്കു താണു. മൂന്നു ശതമാനത്തിലേറെയാണു വിലയിലെ ഇടിവ്. ഇന്ത്യൻ വിപണിയിൽ ഇതിന്റെ ചലനം ഇന്നുണ്ടായേക്കാം. സ്വർണവില കുതിച്ചു കയറി 1700 ഡോളർ കടക്കുമെന്നു കരുതിയിരുന്നപ്പോഴാണ് ഈ അപ്രതീക്ഷിത വിലയിടിവ്.
അമേരിക്ക പ്രഖ്യാപിച്ച യാത്രാവിലക്ക് യൂറോ മേഖലയിലെ സന്പദ്ഘടനകളെ വല്ലാതെ ഉലയ്ക്കുമെന്നു നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഇതിന്റെ ഗൗരവം ഉൾക്കൊണ്ട് യൂറോപ്യൻ കേന്ദ്രബാങ്ക് കടപ്പത്രം തിരിച്ചുവാങ്ങൽ പരിപാടി ഏഴുമടങ്ങാക്കി. 2,000 കോടി യൂറോയുടെ കടപ്പത്രം പ്രതിമാസം തിരിച്ചുവാങ്ങിയിരുന്നത് 14,000 കോടി യൂറോ ആക്കും. ഇങ്ങനെ ചെയ്യുന്നതോടെ ബാങ്കുകൾക്കു വായ്പ കൊടുക്കാൻ വലിയ തുക ലഭിക്കും. അതു സാന്പത്തികവളർച്ചയെ സഹായിക്കുമെന്നാണു പ്രതീക്ഷ. 2008-09-ൽ അമേരിക്കൻ ഫെഡ് പരീക്ഷച്ചു വിജയിച്ചതാണ് ഈ തന്ത്രം.
ഇതിനിടെ കോവിഡ് -19 രോഗബാധ 1.3 ലക്ഷം പേരിലേക്ക് എത്തി. മരണസംഖ്യ 4700 കടന്നു.