+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭയപ്പെടാനുള്ളതല്ല മഹാമാരി

കോവിഡ്19 ബാധയെ ലോകാരോഗ്യസംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത് ആരെയും പരിഭ്രാന്തരാക്കേണ്ടതില്ല. മഹ
ഭയപ്പെടാനുള്ളതല്ല മഹാമാരി
കോവിഡ്-19 ബാധയെ ലോകാരോഗ്യസംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത് ആരെയും പരിഭ്രാന്തരാക്കേണ്ടതില്ല. മഹാമാരി എന്നതു രോഗത്തിന്‍റെ കാഠിന്യം അഥവാ തീവ്രത കാണിക്കുന്ന ഒരു വിശേഷണമല്ല. രോഗം കൂടുതൽ സ്ഥലത്തു പടരുന്നു എന്നതുകൊണ്ടു മാത്രം നല്കുന്ന വിശേഷണമാണ്. ഒരു വലിയ പകർച്ചവ്യാധിയിൽനിന്ന് ആഗോള മഹാമാരിയിലേക്ക് കോവിഡ്-19 ബാധയെ മാറ്റി പ്രഖ്യാപിച്ചതിന് ഒരു കാരണമേയുള്ളൂ-രോഗത്തിന്‍റെ ഭൂമിശാസ്ത്രപരമായ വ്യാപനം.

ഡിസംബറിൽ തെക്കുകിഴക്കൻ ചൈനയിലെ ഹുബൈ പ്രവിശ്യയിൽ കണ്ടെത്തിയതാണ് ഈ വൈറസ് രോഗബാധ. ജനുവരി അവസാനം വരെ ഇതു മറ്റു രാജ്യങ്ങളിലേക്കു കാര്യമായി പടരുകയോ ഇതുമൂലം അധികം പേർ മരിക്കുകയോ ചെയ്തിരുന്നില്ല. ചൈനയ്ക്കു പുറത്ത് നൂറിൽ താഴെ പേർക്കേ വൈറസ് ബാധ ഉണ്ടായിരുന്നുള്ളൂ.

ഫെബ്രുവരി പകുതിക്കുപോലും മരണസംഖ്യ 1700-നു താഴെയായിരുന്നു. രോഗം ബാധിച്ചവരുടെ സംഖ്യ 70,000-ൽ താഴെയും. പിന്നീട് അതിവേഗമായിരുന്നു രോഗവ്യാപനം. ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിക്കുന്പോഴേക്ക് മരണം 4300 കവിഞ്ഞു. രോഗബാധിതർ ഒന്നേകാൽ ലക്ഷത്തോളമായി. രോഗം ബാധിച്ച രാജ്യങ്ങളുടെ എണ്ണം 120-ലെത്തി.

ആറു ഘട്ടങ്ങൾ

പകർച്ചവ്യാധി (Epidemic) എന്ന നിലവാരത്തിൽനിന്നു മഹാമാരി (Pand emic) എന്ന നിലവാരത്തിലേക്ക് ഒരു രോഗബാധയെ ഉയർത്തുന്നതിനു ലോകാരോഗ്യസംഘടന നേരത്തേ ആറുഘട്ടങ്ങളുള്ള ഒരു പരിശോധനാരീതി ഏർപ്പെടുത്തിയിരുന്നു. 2009-ൽ എച്ച്‌വൺഎൻവൺ (പന്നിപ്പനി) മഹാമാരിയായി പ്രഖ്യാപിച്ചത് അങ്ങനെ ആറുഘട്ട പരിശോധന കഴിഞ്ഞാണ്.

ഇൻഫ്ളുവൻസയുടെ കാര്യത്തിൽ മഹാമാരിയായി പ്രഖ്യാപിക്കാൻ ലോകാരോഗ്യസംഘടന (ഹു) പരിശോധിക്കുന്ന ആറു ഘട്ടങ്ങൾ ഇവയാണ്. (2009-ലെ മാർഗരേഖ).

ഒന്ന്: മൃഗങ്ങൾക്കിടയിൽ മാത്രം വൈറസ് ബാധ.
രണ്ട്: മനുഷ്യരിലേക്ക് വൈറസ് ബാധ എത്തുന്നു.
മൂന്ന്: പല സ്ഥലങ്ങളിൽ മൃഗങ്ങളിൽനിന്നു മനുഷ്യരിൽ വൈറസ് എത്തുന്നു.
നാല്: മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരുന്നു. പല പ്രദേശങ്ങളിൽ വ്യാപിക്കുന്നു.
അഞ്ച്: രണ്ടോ അതിലധികമോ രാജ്യങ്ങളിൽ രോഗം പടരുന്നു.
ആറ്: പല ഭൂഖണ്ഡങ്ങളിലേക്കു രോഗം പടരുന്നു.

ലോകവ്യാപകം

ഇപ്പോൾ ഈ ആറുഘട്ട പരിശോധനാ രീതി അല്ല അവലംബിക്കുന്നത്. ഹു അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ആയിരുന്ന ഡോ. കൈജി ഫുക്കൂഡ ഇതേപ്പറ്റി 2009-ൽ പറഞ്ഞത് ഇപ്രകാരമാണ്. "ഒരു മഹാമാരിയെ എളുപ്പം മനസിലാക്കാവുന്നത് ഇങ്ങനെയാണ്. അതൊരു ആഗോളരോഗബാധയാണ്. എന്താണ് ആഗോളരോഗബാധ? അത് വൈറസും രോഗവാഹികളും രോഗവും പരക്കെ വ്യാപിക്കുന്നതാണ്.’ലോകവ്യാപകമായി രോഗം പടരുന്നത് എന്നു ചുരുക്കം.

നേരത്തേ രോഗത്തിന്‍റെ തീവ്രത, മരണനിരക്ക് തുടങ്ങിയവയും കണക്കിലെടുത്തുവേണം മഹാമാരിയായി പ്രഖ്യാപിക്കാൻ എന്നുണ്ടായിരുന്നു. ഇപ്പോൾ അതു മാനദണ്ഡമാക്കാറില്ല.

ഡോ. തെദ്രോസ് അഥാനോം ഗെബ്രയാസസ്
ഡയറക്ടർ ജനറൽ, ലോകാരോഗ്യ സംഘടന