ഒാസ്കർ ജേതാവായ വിഖ്യാത ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യയും നടിയുമായ റീറ്റ വിൽസണും കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. വിഖ്യാത ഗായകൻ എൽവിസ് പ്രിസ്ലിയെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണത്തിനായി ഓസ്ട്രേലിയയിലെത്തിയപ്പോഴാണു രോഗം സ്ഥിരികീരിച്ചത്. ഇരുവരെയുംഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ക്ഷീണവും ശരീരവേദനയും പനിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഭാര്യയും താനും ഡോക്ടറുടെ സേവനം തേടുകയായിരുന്നുവെന്ന് ഹാങ്ക്സ് ട്വിറ്ററിൽ അറിയിച്ചു. കൊറോണ മഹാമാരിയാണെന്നു ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇവരെ പരിശോധനയ്ക്കു വിധേയരാക്കിയത്. ടോംഹാങ്ക്സിനും ഭാര്യക്കും അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചു.
നടിയും ഗായികയുമായ റീറ്റ കഴിഞ്ഞയാഴ്ച ബ്രിസ്ബെയ്നിലെ എംപറോറിയും ഹോട്ടലിലും സിഡ്നിയിലെ ഓപ്പറ ഹൗസിലും സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു. ഇതിനു പുറമേ ചാനൽ -9 ടിവി ടോക്ഷോയിലും പങ്കെടുത്തിരുന്നു. ഇതിൽ പങ്കെടുത്തുവരെയും അണിയറ പ്രവർത്തകരെയും ക്വാറന്റൈൻ ചെയ്തു.
സിഡ്നിയിലെ പരിപാടിയിൽ 207 പേർ പങ്കെടുത്തുവെന്നും അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഓപ്പറ ഹൗസ് ജീവനക്കാർ അറിയിച്ചു.
ക്ഷീണവും ശരീരവേദനയും പനിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഭാര്യയും താനും ഡോക്ടറുടെ സേവനം തേടുകയായിരുന്നുവെന്ന് ഹാങ്ക്സ് ട്വിറ്ററിൽ അറിയിച്ചു. കൊറോണ മഹാമാരിയാണെന്നു ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇവരെ പരിശോധനയ്ക്കു വിധേയരാക്കിയത്. ടോംഹാങ്ക്സിനും ഭാര്യക്കും അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചു.
നടിയും ഗായികയുമായ റീറ്റ കഴിഞ്ഞയാഴ്ച ബ്രിസ്ബെയ്നിലെ എംപറോറിയും ഹോട്ടലിലും സിഡ്നിയിലെ ഓപ്പറ ഹൗസിലും സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു. ഇതിനു പുറമേ ചാനൽ -9 ടിവി ടോക്ഷോയിലും പങ്കെടുത്തിരുന്നു. ഇതിൽ പങ്കെടുത്തുവരെയും അണിയറ പ്രവർത്തകരെയും ക്വാറന്റൈൻ ചെയ്തു.
സിഡ്നിയിലെ പരിപാടിയിൽ 207 പേർ പങ്കെടുത്തുവെന്നും അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഓപ്പറ ഹൗസ് ജീവനക്കാർ അറിയിച്ചു.