ഇറ്റലിയില്‍നിന്ന് 52 പേര് കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. മൂന്നു വിമാനങ്ങളിലായാണ് ഇവർ എത്തിയത്. ഇതില്‍ പനി, ശ്വാസതടസം എന്നിവ പ്രകടിപ്പിച്ചവരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി.
35 പേരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ ഇവരോട് സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശത്തോടെയാണു വീടുകളില്‍ തുടരാന്‍ അനുവദിച്ചത്. എല്ലാവരില്‍നിന്നും സത്യവാങ്മൂലം എഴുതി ഒപ്പിട്ട് വാങ്ങുന്നുണ്ട്.
ആരോഗ്യവകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ ഇവരെ വീടുകളില്‍ എത്തിക്കും. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇവര്‍ കഴിയുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും.
28 ദിവസത്തെ നിരീക്ഷണമാണുള്ളത്. അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കും ഇവരുടെ വിവരം കൈമാറും.
35 പേരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ ഇവരോട് സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശത്തോടെയാണു വീടുകളില്‍ തുടരാന്‍ അനുവദിച്ചത്. എല്ലാവരില്‍നിന്നും സത്യവാങ്മൂലം എഴുതി ഒപ്പിട്ട് വാങ്ങുന്നുണ്ട്.
ആരോഗ്യവകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ ഇവരെ വീടുകളില്‍ എത്തിക്കും. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇവര്‍ കഴിയുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും.
28 ദിവസത്തെ നിരീക്ഷണമാണുള്ളത്. അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കും ഇവരുടെ വിവരം കൈമാറും.