കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂളുകളും കോളജുകളും സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശിച്ചിട്ടുള്ള കണ്ടെയ്ൻമെന്റ് രീതി സംസ്ഥാനത്തു തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ പറഞ്ഞു.
എന്നാൽ, സ്ഥാപനങ്ങൾ അടച്ചിടുന്ന പ്രതിരോധ നടപടി കേരളത്തെ സാന്പത്തികമായി തകർക്കുമെന്നും പകരം അമേരിക്കയിലും മറ്റും നടപ്പാക്കുന്ന, ചെറിയ രോഗ ലക്ഷണമുള്ളവരെ വീടുകളിൽ തന്നെ പരിചരിക്കുന്ന മിറ്റിഗേഷൻ രീതിയാണു നടപ്പാക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളുപയോഗിക്കുന്ന അമേരിക്കയിൽ 10 മരണമുണ്ടായെന്നു മന്ത്രി മറുപടി നൽകി. കൊറോണയെച്ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോരിനു നിയമസഭ സാക്ഷ്യം വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനിടെയായിരുന്നു ബഹളം.
സന്പർക്ക ലിസ്റ്റിലുള്ള അവസാനത്തെയാളെയും കണ്ടെത്തി രോഗത്തിനു ഫുൾസ്റ്റോപ്പിടണമെന്നു മന്ത്രി പറഞ്ഞു. അതിനാൽ കണ്ടെയ്ൻമെന്റ് രീതി ഉപേക്ഷിക്കാനാവില്ല. കൊറോണ മരണം കേരളത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനാവില്ല. കൊറോണയെ നേരിടാനുള്ള കേരള മോഡൽ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാൻ കേന്ദ്രം നിർദേശിച്ചിരിക്കുകയാണ്. ആരുടെയും പുകഴ്ത്തലോ അംഗീകാരമോ വേണ്ട. പകരം ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മതി.
രോഗലക്ഷണമില്ലാത്തവരിൽ നിന്നു മറ്റുള്ളവരിലേക്ക് പകരുന്ന കൊറോണ നിപ്പയേക്കാൾ വേഗത്തിൽ വ്യാപിക്കും. കൊറോണ ബാധിച്ചുള്ള മരണങ്ങൾ ഒഴിവാക്കാൻ, ഒരു വീഴ്ചയും വരുത്താതെ അതിസാഹസികമായ പ്രതിരോധ പ്രവർത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. രോഗബാധിതർ സന്പർക്കം പുലർത്തിയവരെ കണ്ടെത്താൻ രാപകൽ ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കുന്നതിലടക്കം ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. കണ്ടുപിടിക്കാൻ ഏറെ പ്രയാസമാണ്. വിമാനത്താവളത്തിനുള്ളിൽ സർക്കാരിന് നിയന്ത്രണമില്ലാത്തതിനാൽ കേന്ദ്രവുമായി ആലോചിച്ചാണ് നിരീക്ഷണം നടത്തുന്നത്. ആദ്യഘട്ടത്തിൽ ചൈനയിൽ നിന്നെത്തിയവരെയാണ് നിരീക്ഷിച്ചത്.
ചൈനയിൽ നിന്നെത്തിയ മൂന്നു രോഗികളിൽ നിന്ന് ഒരാൾക്കും രോഗം പകരാൻ അനുവദിച്ചില്ല. ഇറ്റലിയിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ കേന്ദ്രനിർദേശം ലഭിച്ചത് മാർച്ച് മൂന്നിനാണ്.
റാന്നിയിലെ കുടുംബം വിമാനത്താവളത്തിൽനിന്നു സൂത്രത്തിൽ രക്ഷപ്പെടുകയായിരുന്നു. വിമാനത്താവളത്തിലിറങ്ങുന്പോൾ ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡെസ്കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്നു വിമാനത്തിൽ മൂന്നു തവണ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. പക്ഷേ പഴുതുകളുപയോഗിച്ച് ഇവർ പുറത്തിറങ്ങി. മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇവർ പോയ സ്ഥലങ്ങൾ കണ്ടെത്തി. നിയമനടപടിക്കും മറ്റുമായി ഈ കുടുംബത്തെ ഇപ്പോൾ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല- മന്ത്രി പറഞ്ഞു.
വിമാനത്താവളത്തിലെ പരിശോധനയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വി.ഡി.സതീശൻ ആരോപിച്ചു. പരിശോധനയിൽ വീഴ്ചയുണ്ടായെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ ചീപ്പായി പെരുമാറരുതെന്നും ദോഷൈകദൃക്കാവരുതെന്നും ഷാനിയോട് മന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു.
മന്ത്രിക്കു ധാർഷ്ട്യമാണെന്ന് അൻവർ സാദത്തും പി.ടി.തോമസും ആരോപിച്ചു. ഭരണപക്ഷത്തു നിന്ന് എ.എൻ.ഷംസീർ അടക്കമുള്ളവർ പ്രതിരോധിക്കാൻ ശ്രമിച്ചു.
കൗണ്‍സലിംഗും
പത്തനംതിട്ട ജില്ലയിൽ കൊറോണയുമായി ബന്ധപ്പെട്ട് ഐസൊലേഷനിലുള്ളവർക്ക് കൗണ്‍സലിംഗ് നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. ഇതിനായി 24 കൗണ്‍സലർമാരെ നിയോഗിച്ചിട്ടുണ്ടെന്നും വീണ ജോർജിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു. ക്വാറന്റൈനിൽ ഉള്ളവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള കാര്യത്തിൽ ഒരു ബുദ്ധിമുട്ടും വരാതെ നോക്കുന്നുണ്ട്.
ഇറ്റലിയിൽ നിന്ന് എത്തിയവർ ബന്ധം പുലർത്തിയവരെ കണ്ടെത്തുന്നതിനായി 11 സംഘങ്ങൾ ശ്രമം നടത്തുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണിത്. 18 ടെക്നീഷ്യൻമാരെയും ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐസലേഷൻ വാർഡുകളുടെ എണ്ണം വർധിപ്പിച്ചു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ചർച്ച നടത്തി കൂടുതൽ വാർഡ് ഒരുക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രവർത്തനം മുടങ്ങിയ ഒരു ആശുപത്രി ഐസൊലേഷൻ വാർഡ് ആക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നൂറുകണക്കിന് ആള്‍ക്കാരാണ് കോള്‍സെന്ററിലേക്ക് വിളിക്കുന്നത്. ചിലര്‍ക്ക് ഫോണ്‍ കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ഇത് പരിഹരിക്കാന്‍ കൂടിയാണ് ആറു ഹെല്പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കിയത്.
കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 21 പേരാണ് കോള്‍സെന്ററില്‍ 24 മണിക്കൂറും ഷിഫ്റ്റടിസ്ഥാനത്തില് സേവനമനുഷ്ഠിക്കുന്നത്. പരിശീലനം സിദ്ധിച്ച ആരോഗ്യ ഡയറക്ടറേറ്റിലേയും എന്എച്ച്എമ്മിലേയും പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സ്കൂളിലേയും ജീവനക്കാര്‍, നഴ്സിംഗ് കോളജ്, ജെഎച്ച്ഐ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവരാണ് കോള്‍സെന്ററില്‍ സേവനമനുഷ്ഠിക്കുന്നത്. 54 പേര്‍ക്കാണ് പരിശീലനം നല്കി സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്.
എന്നാൽ, സ്ഥാപനങ്ങൾ അടച്ചിടുന്ന പ്രതിരോധ നടപടി കേരളത്തെ സാന്പത്തികമായി തകർക്കുമെന്നും പകരം അമേരിക്കയിലും മറ്റും നടപ്പാക്കുന്ന, ചെറിയ രോഗ ലക്ഷണമുള്ളവരെ വീടുകളിൽ തന്നെ പരിചരിക്കുന്ന മിറ്റിഗേഷൻ രീതിയാണു നടപ്പാക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളുപയോഗിക്കുന്ന അമേരിക്കയിൽ 10 മരണമുണ്ടായെന്നു മന്ത്രി മറുപടി നൽകി. കൊറോണയെച്ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോരിനു നിയമസഭ സാക്ഷ്യം വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനിടെയായിരുന്നു ബഹളം.
സന്പർക്ക ലിസ്റ്റിലുള്ള അവസാനത്തെയാളെയും കണ്ടെത്തി രോഗത്തിനു ഫുൾസ്റ്റോപ്പിടണമെന്നു മന്ത്രി പറഞ്ഞു. അതിനാൽ കണ്ടെയ്ൻമെന്റ് രീതി ഉപേക്ഷിക്കാനാവില്ല. കൊറോണ മരണം കേരളത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനാവില്ല. കൊറോണയെ നേരിടാനുള്ള കേരള മോഡൽ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാൻ കേന്ദ്രം നിർദേശിച്ചിരിക്കുകയാണ്. ആരുടെയും പുകഴ്ത്തലോ അംഗീകാരമോ വേണ്ട. പകരം ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മതി.
രോഗലക്ഷണമില്ലാത്തവരിൽ നിന്നു മറ്റുള്ളവരിലേക്ക് പകരുന്ന കൊറോണ നിപ്പയേക്കാൾ വേഗത്തിൽ വ്യാപിക്കും. കൊറോണ ബാധിച്ചുള്ള മരണങ്ങൾ ഒഴിവാക്കാൻ, ഒരു വീഴ്ചയും വരുത്താതെ അതിസാഹസികമായ പ്രതിരോധ പ്രവർത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. രോഗബാധിതർ സന്പർക്കം പുലർത്തിയവരെ കണ്ടെത്താൻ രാപകൽ ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കുന്നതിലടക്കം ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. കണ്ടുപിടിക്കാൻ ഏറെ പ്രയാസമാണ്. വിമാനത്താവളത്തിനുള്ളിൽ സർക്കാരിന് നിയന്ത്രണമില്ലാത്തതിനാൽ കേന്ദ്രവുമായി ആലോചിച്ചാണ് നിരീക്ഷണം നടത്തുന്നത്. ആദ്യഘട്ടത്തിൽ ചൈനയിൽ നിന്നെത്തിയവരെയാണ് നിരീക്ഷിച്ചത്.
ചൈനയിൽ നിന്നെത്തിയ മൂന്നു രോഗികളിൽ നിന്ന് ഒരാൾക്കും രോഗം പകരാൻ അനുവദിച്ചില്ല. ഇറ്റലിയിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ കേന്ദ്രനിർദേശം ലഭിച്ചത് മാർച്ച് മൂന്നിനാണ്.
റാന്നിയിലെ കുടുംബം വിമാനത്താവളത്തിൽനിന്നു സൂത്രത്തിൽ രക്ഷപ്പെടുകയായിരുന്നു. വിമാനത്താവളത്തിലിറങ്ങുന്പോൾ ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡെസ്കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്നു വിമാനത്തിൽ മൂന്നു തവണ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. പക്ഷേ പഴുതുകളുപയോഗിച്ച് ഇവർ പുറത്തിറങ്ങി. മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇവർ പോയ സ്ഥലങ്ങൾ കണ്ടെത്തി. നിയമനടപടിക്കും മറ്റുമായി ഈ കുടുംബത്തെ ഇപ്പോൾ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല- മന്ത്രി പറഞ്ഞു.
വിമാനത്താവളത്തിലെ പരിശോധനയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വി.ഡി.സതീശൻ ആരോപിച്ചു. പരിശോധനയിൽ വീഴ്ചയുണ്ടായെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ ചീപ്പായി പെരുമാറരുതെന്നും ദോഷൈകദൃക്കാവരുതെന്നും ഷാനിയോട് മന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു.
മന്ത്രിക്കു ധാർഷ്ട്യമാണെന്ന് അൻവർ സാദത്തും പി.ടി.തോമസും ആരോപിച്ചു. ഭരണപക്ഷത്തു നിന്ന് എ.എൻ.ഷംസീർ അടക്കമുള്ളവർ പ്രതിരോധിക്കാൻ ശ്രമിച്ചു.
കൗണ്‍സലിംഗും
പത്തനംതിട്ട ജില്ലയിൽ കൊറോണയുമായി ബന്ധപ്പെട്ട് ഐസൊലേഷനിലുള്ളവർക്ക് കൗണ്‍സലിംഗ് നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. ഇതിനായി 24 കൗണ്‍സലർമാരെ നിയോഗിച്ചിട്ടുണ്ടെന്നും വീണ ജോർജിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു. ക്വാറന്റൈനിൽ ഉള്ളവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള കാര്യത്തിൽ ഒരു ബുദ്ധിമുട്ടും വരാതെ നോക്കുന്നുണ്ട്.
ഇറ്റലിയിൽ നിന്ന് എത്തിയവർ ബന്ധം പുലർത്തിയവരെ കണ്ടെത്തുന്നതിനായി 11 സംഘങ്ങൾ ശ്രമം നടത്തുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണിത്. 18 ടെക്നീഷ്യൻമാരെയും ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐസലേഷൻ വാർഡുകളുടെ എണ്ണം വർധിപ്പിച്ചു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ചർച്ച നടത്തി കൂടുതൽ വാർഡ് ഒരുക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രവർത്തനം മുടങ്ങിയ ഒരു ആശുപത്രി ഐസൊലേഷൻ വാർഡ് ആക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നൂറുകണക്കിന് ആള്‍ക്കാരാണ് കോള്‍സെന്ററിലേക്ക് വിളിക്കുന്നത്. ചിലര്‍ക്ക് ഫോണ്‍ കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ഇത് പരിഹരിക്കാന്‍ കൂടിയാണ് ആറു ഹെല്പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കിയത്.
കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 21 പേരാണ് കോള്‍സെന്ററില്‍ 24 മണിക്കൂറും ഷിഫ്റ്റടിസ്ഥാനത്തില് സേവനമനുഷ്ഠിക്കുന്നത്. പരിശീലനം സിദ്ധിച്ച ആരോഗ്യ ഡയറക്ടറേറ്റിലേയും എന്എച്ച്എമ്മിലേയും പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സ്കൂളിലേയും ജീവനക്കാര്‍, നഴ്സിംഗ് കോളജ്, ജെഎച്ച്ഐ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവരാണ് കോള്‍സെന്ററില്‍ സേവനമനുഷ്ഠിക്കുന്നത്. 54 പേര്‍ക്കാണ് പരിശീലനം നല്കി സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്.