വിദേശ പൗരൻമാർക്കു വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്കു വീസ അനുവദിക്കുന്നതാണ് ഇന്ത്യ നിർത്തിവച്ചത്.
കൊറോണ വൈറസ് നിയന്ത്രണമില്ലാതെ പടരുന്ന സാഹചര്യത്തിലാണു സർക്കാർ നടപടി. താത്കാലികമായാണു വിലക്കെന്നാണു കേന്ദ്ര വിശദീകരണം. ഇ-വീസകൾക്കും വിലക്ക് ബാധകമാണ്.
രാജ്യത്ത് 56 പേർക്കാണ് ഇതുവരെ കോവിഡ്-19 ബാധിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഇറാനിലേക്കയച്ച വ്യോമസേനാ വിമാനത്തിൽ 58 ഇന്ത്യൻ തീർഥാടകരെ ചൊവ്വാഴ്ച തിരിച്ചെത്തിച്ചു. ഇവരെ സൂക്ഷ്മപരിശോധനകൾക്കായി പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി. ഇന്ത്യക്കാരായ 340 പേർ ഇപ്പോഴും ഇറാനിലുണ്ടെന്നാണു കണക്കുകൾ.
വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യ- മ്യാൻമാർ അതിർത്തിയിലെ രണ്ട് ഗേറ്റുകൾ അടച്ചു. നേപ്പാൾ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലും അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. വിദേശത്തുനിന്നു വരുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. 34,536 പേർ രാജ്യത്ത് നിരീക്ഷണത്തിലാണ്.
കൊറോണ വൈറസ് നിയന്ത്രണമില്ലാതെ പടരുന്ന സാഹചര്യത്തിലാണു സർക്കാർ നടപടി. താത്കാലികമായാണു വിലക്കെന്നാണു കേന്ദ്ര വിശദീകരണം. ഇ-വീസകൾക്കും വിലക്ക് ബാധകമാണ്.
രാജ്യത്ത് 56 പേർക്കാണ് ഇതുവരെ കോവിഡ്-19 ബാധിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഇറാനിലേക്കയച്ച വ്യോമസേനാ വിമാനത്തിൽ 58 ഇന്ത്യൻ തീർഥാടകരെ ചൊവ്വാഴ്ച തിരിച്ചെത്തിച്ചു. ഇവരെ സൂക്ഷ്മപരിശോധനകൾക്കായി പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി. ഇന്ത്യക്കാരായ 340 പേർ ഇപ്പോഴും ഇറാനിലുണ്ടെന്നാണു കണക്കുകൾ.
വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യ- മ്യാൻമാർ അതിർത്തിയിലെ രണ്ട് ഗേറ്റുകൾ അടച്ചു. നേപ്പാൾ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലും അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. വിദേശത്തുനിന്നു വരുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. 34,536 പേർ രാജ്യത്ത് നിരീക്ഷണത്തിലാണ്.