ഇറ്റലിയിൽ നിന്നെത്തിയവരുമായി നേരിട്ട് ഇടപഴകിയ കൂടുതൽ പേരിൽ കോവിഡ് 19 സ്ഥിരീകരിച്ചത് നാട്ടിലെ ആശങ്കയുടെ ആഴം വർധിപ്പിച്ചു. രണ്ടുദിവസമായി കൊറോണ പരിഭ്രാന്തിയിലായ പത്തനംതിട്ടയിൽ ഇന്നലെ കൂടുതൽ ആളുകളിൽ രോഗം സ്ഥിരീകരിച്ച റിപ്പോർട്ടുകൾ വന്നതോടെയാണ് ആശങ്ക വർധിച്ചത്.
കോവിഡ് 19 കൂടുതൽ ആളുകളിൽ സ്ഥിരീകരിച്ചാൽ ഇവരുമായി ഇടപഴകിയവരെയും കർശന നിരീക്ഷണത്തിലേക്കു കൊണ്ടുവരേണ്ടിവരുമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. നിലവിൽ ജില്ലയിൽ 900 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിലാക്കിയത്.
ഇതിൽ ഏറെയും ഇറ്റലിയിൽനിന്നെത്തിയ റാന്നി ഐത്തല സ്വദേശിയുടെ കുടുംബവുമായി നേരിട്ട് ഇടപഴകിയവരാണ്. വടശേരിക്കര സ്വദേശികളായ അമ്മയ്ക്കും മകൾക്കും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽനിന്നെത്തിയ കുടുംബം ഇവരുടെ വീട് സന്ദർശിച്ചിരുന്നതാണ്. ഇനി ഈ കുടുംബം ഇടപഴകിയവരെ ഉൾപ്പെടെ നിരീക്ഷണത്തിലേക്ക് കൊണ്ടുവരികയാണ്. ഇന്നലെ രാത്രിയോടെ നിരീക്ഷണത്തിൽ വയ്ക്കേണ്ടവരുടെ വിവരശേഖരണ പ്രക്രിയ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നു. 12 മെഡിക്കൽ ടീമാണ് ജില്ലയിൽ ഈ പ്രവൃത്തി ചെയ്തുവരുന്നത്.
കൂടുതൽ ആളുകൾ വീട്ടിലും ആശുപത്രിയിലുമായി നിരീക്ഷണത്തിലായതോടെ പത്തനംതിട്ട, റാന്നി പ്രദേശങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. കോവിഡ് 19 പേരിലുള്ള മുൻകരുതലുകളും സ്തംഭനാവസ്ഥയും വൻ പ്രതിസന്ധിയാണ് നാട്ടിൽ സൃഷ്ടിച്ചിരിക്കുന്നത്. തൊഴിൽ മേഖലയിലാണ് ഇത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
പത്തനംതിട്ടയിലെ സ്ഥിതിഗതികൾ
* നിരീക്ഷണത്തിലായ ദിവസവേതനക്കാരായ തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ഡ്രൈവർമാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരുടെ കുടുംബങ്ങൾ പട്ടിണിയിലേക്ക്.
* വ്യാപാരമേഖലയിൽ വൻ തകർച്ച. നിരത്തുകളിൽ ആളില്ലാതായതോടെ ഓട്ടോറിക്ഷകൾ, ടാക്സികൾ, സ്വകാര്യ, കെഎസ്ആർടിസി ബസുകൾ എന്നിവയിൽ വരുമാനം കുറഞ്ഞു.
* ഇ പോസ് മെഷീനിലൂടെയുള്ള റേഷൻ വിതരണം നിലച്ചു. പകരം നടപടികളായില്ല.
* സർക്കാർ ആശുപത്രികളിലേക്ക് ആളുകളെത്താൻ മടിക്കുന്നു.
* പത്തനംതിട്ട ജില്ലയിലെ കോടതികളിൽ അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം.
* ടൂറിസം കേന്ദ്രങ്ങൾ അടച്ചു.
* എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ കർശന നിരീക്ഷണത്തിൽ. രോഗബാധിതരുമായി ഇടപഴകിയ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത് പ്രത്യേക ക്ലാസ് മുറികളിൽ.
* നിർമാണത്തിലിരിക്കുന്ന കോന്നി മെഡിക്കൽ കോളജിലടക്കം ഐസോലേഷൻ വാർഡുകൾ തുറക്കാൻ തീരുമാനം.
കോവിഡ് 19 കൂടുതൽ ആളുകളിൽ സ്ഥിരീകരിച്ചാൽ ഇവരുമായി ഇടപഴകിയവരെയും കർശന നിരീക്ഷണത്തിലേക്കു കൊണ്ടുവരേണ്ടിവരുമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. നിലവിൽ ജില്ലയിൽ 900 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിലാക്കിയത്.
ഇതിൽ ഏറെയും ഇറ്റലിയിൽനിന്നെത്തിയ റാന്നി ഐത്തല സ്വദേശിയുടെ കുടുംബവുമായി നേരിട്ട് ഇടപഴകിയവരാണ്. വടശേരിക്കര സ്വദേശികളായ അമ്മയ്ക്കും മകൾക്കും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽനിന്നെത്തിയ കുടുംബം ഇവരുടെ വീട് സന്ദർശിച്ചിരുന്നതാണ്. ഇനി ഈ കുടുംബം ഇടപഴകിയവരെ ഉൾപ്പെടെ നിരീക്ഷണത്തിലേക്ക് കൊണ്ടുവരികയാണ്. ഇന്നലെ രാത്രിയോടെ നിരീക്ഷണത്തിൽ വയ്ക്കേണ്ടവരുടെ വിവരശേഖരണ പ്രക്രിയ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നു. 12 മെഡിക്കൽ ടീമാണ് ജില്ലയിൽ ഈ പ്രവൃത്തി ചെയ്തുവരുന്നത്.
കൂടുതൽ ആളുകൾ വീട്ടിലും ആശുപത്രിയിലുമായി നിരീക്ഷണത്തിലായതോടെ പത്തനംതിട്ട, റാന്നി പ്രദേശങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. കോവിഡ് 19 പേരിലുള്ള മുൻകരുതലുകളും സ്തംഭനാവസ്ഥയും വൻ പ്രതിസന്ധിയാണ് നാട്ടിൽ സൃഷ്ടിച്ചിരിക്കുന്നത്. തൊഴിൽ മേഖലയിലാണ് ഇത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
പത്തനംതിട്ടയിലെ സ്ഥിതിഗതികൾ
* നിരീക്ഷണത്തിലായ ദിവസവേതനക്കാരായ തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ഡ്രൈവർമാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരുടെ കുടുംബങ്ങൾ പട്ടിണിയിലേക്ക്.
* വ്യാപാരമേഖലയിൽ വൻ തകർച്ച. നിരത്തുകളിൽ ആളില്ലാതായതോടെ ഓട്ടോറിക്ഷകൾ, ടാക്സികൾ, സ്വകാര്യ, കെഎസ്ആർടിസി ബസുകൾ എന്നിവയിൽ വരുമാനം കുറഞ്ഞു.
* ഇ പോസ് മെഷീനിലൂടെയുള്ള റേഷൻ വിതരണം നിലച്ചു. പകരം നടപടികളായില്ല.
* സർക്കാർ ആശുപത്രികളിലേക്ക് ആളുകളെത്താൻ മടിക്കുന്നു.
* പത്തനംതിട്ട ജില്ലയിലെ കോടതികളിൽ അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം.
* ടൂറിസം കേന്ദ്രങ്ങൾ അടച്ചു.
* എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ കർശന നിരീക്ഷണത്തിൽ. രോഗബാധിതരുമായി ഇടപഴകിയ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത് പ്രത്യേക ക്ലാസ് മുറികളിൽ.
* നിർമാണത്തിലിരിക്കുന്ന കോന്നി മെഡിക്കൽ കോളജിലടക്കം ഐസോലേഷൻ വാർഡുകൾ തുറക്കാൻ തീരുമാനം.