കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങൾക്കു പൂർണ പിന്തുണയെന്നു ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവാ. ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം ഇല്ലാതാക്കുവാനുമായി അടിയന്തരവും കാര്യക്ഷമമവുമായ നടപടികൾ കൈക്കൊള്ളണം. പൊതുസമൂഹം മുഴുവനും മഹാമാരിയെ പ്രതിരോധിക്കുവാൻ നടത്തുന്ന ശ്രമങ്ങളോട് മലങ്കര ഓർത്തഡോക്സ് സഭ സഹകരിക്കും.
ആരാധനയ്ക്കായുള്ള കൂടിവരവുകൾ രോഗവ്യാപനത്തിനു സാധ്യത വർധിപ്പിക്കുന്നു എന്നതിനാൽ ശനി, ഞായർ ദിവസങ്ങളിലെ വിശുദ്ധ കുർബാന ഒഴികെ മലങ്കരസഭയുടെ പള്ളികളിലും പൊതുസ്ഥലങ്ങളിലുമുള്ള സമ്മേളനങ്ങൾ പ്രാർഥനാ യോഗങ്ങൾ സണ്ഡേസ്കൂൾ ക്ലാസുകൾ എന്നിവ ഇക്കാലയളവിൽ ഒഴിവാക്കണം.
സഭയുടെ കീഴിലുളള സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ആതുരാലയങ്ങളും അധികാരികളുടെ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കണം. സംസ്കാരത്തിൽ പങ്കെടുക്കുന്നവരുടെ സംഖ്യ പരമാവധി കുറയ്ക്കുവാൻ ശ്രദ്ധിക്കണം. സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സഭയുടെ ആത്മീയ സംഘടനകളും പ്രസ്ഥാനങ്ങളും ആത്മാർഥമായി സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആരാധനയ്ക്കായി ദേവാലയത്തിൽ എത്തിച്ചേരുന്ന സാഹചര്യം ഒഴിവാക്കി ഭവനങ്ങളിൽ പ്രാർഥന നടത്തുവാൻ ശ്രദ്ധിക്കണമെന്നും കരസ്പർശനത്തിലൂടെ സമാധാനം കൊടുക്കുന്നതും കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതും ഒഴിവാക്കി അതിനുപകരം തലവണങ്ങുന്ന രീതി സ്വീകരിക്കണമെന്നും കുർബാനാനുഭവവുമായി ബന്ധപ്പെട്ട് വൈദികർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണെന്നും കാതോലിക്കാബാവാ പറഞ്ഞു.
ആരാധനയ്ക്കായുള്ള കൂടിവരവുകൾ രോഗവ്യാപനത്തിനു സാധ്യത വർധിപ്പിക്കുന്നു എന്നതിനാൽ ശനി, ഞായർ ദിവസങ്ങളിലെ വിശുദ്ധ കുർബാന ഒഴികെ മലങ്കരസഭയുടെ പള്ളികളിലും പൊതുസ്ഥലങ്ങളിലുമുള്ള സമ്മേളനങ്ങൾ പ്രാർഥനാ യോഗങ്ങൾ സണ്ഡേസ്കൂൾ ക്ലാസുകൾ എന്നിവ ഇക്കാലയളവിൽ ഒഴിവാക്കണം.
സഭയുടെ കീഴിലുളള സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ആതുരാലയങ്ങളും അധികാരികളുടെ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കണം. സംസ്കാരത്തിൽ പങ്കെടുക്കുന്നവരുടെ സംഖ്യ പരമാവധി കുറയ്ക്കുവാൻ ശ്രദ്ധിക്കണം. സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സഭയുടെ ആത്മീയ സംഘടനകളും പ്രസ്ഥാനങ്ങളും ആത്മാർഥമായി സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആരാധനയ്ക്കായി ദേവാലയത്തിൽ എത്തിച്ചേരുന്ന സാഹചര്യം ഒഴിവാക്കി ഭവനങ്ങളിൽ പ്രാർഥന നടത്തുവാൻ ശ്രദ്ധിക്കണമെന്നും കരസ്പർശനത്തിലൂടെ സമാധാനം കൊടുക്കുന്നതും കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതും ഒഴിവാക്കി അതിനുപകരം തലവണങ്ങുന്ന രീതി സ്വീകരിക്കണമെന്നും കുർബാനാനുഭവവുമായി ബന്ധപ്പെട്ട് വൈദികർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണെന്നും കാതോലിക്കാബാവാ പറഞ്ഞു.