യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിലാദ്യമായി കൈയിൽ വിശുദ്ധ കുർബാന നൽകും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണു നിർണായക തീരുമാനം താത്കാലികമായി സഭ നടപ്പാക്കുന്നത്.
വിശുദ്ധ കുർബാന വൈദികനിൽനിന്നും വിശ്വാസികൾ വലതുകൈയ്യും ഇടതു കൈയ്യും മുകളിലും താഴെയുമായി പിടിച്ചു വലതുകൈയ്യിൽ സ്വീകരിച്ചു സ്വയം ആദരവോടെ ഭക്ഷിക്കണമെന്നു യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് തീമോത്തിയോസ് മെത്രാപ്പോലീത്താ പള്ളികൾക്ക് അയച്ച കല്പനയിൽ പറയുന്നു.
സ്പർശനത്തിലൂടെ വൈറസ് വ്യാപിക്കുന്നതിനാൽ കൈയ്സ്തുതി ഒഴിവാക്കി പരസ്പരം കൈകൂപ്പി സമാധാനം കൈമാറുന്ന ക്രമീകരണം താത്കാലികമായി ഏർപ്പെടുത്തിയത്. പള്ളികളിൽ കൈമുത്ത് (സീബാ) തത്കാലം നിറുത്തി വിശ്വാസികൾ വിശുദ്ധ സ്ലീബായേയും വിശുദ്ധ വേദപുസ്തകത്തെയും വണങ്ങി, സ്തോത്രകാഴ്ചയർപ്പിച്ചു പിരിയണം. പള്ളികളിൽ സൂനോറോയൊ, തിരുശേഷിപ്പോ വച്ചിരിക്കുന്ന ഇടങ്ങളിൽനിന്നും ഉൗറാൻ തത്കാലം എടുത്തു മാറ്റുകയും പകരം ആസ്ഥാനത്ത് വിശ്വാസികൾ പ്രാർഥിച്ചു വണങ്ങി പോകണം. നിലവിളക്കുകളിൽനിന്ന് എണ്ണ വിരലിൽ പുരട്ടി നെറ്റിയിൽ പൂശുന്നത് ഒഴിവാക്കണമെന്നും കല്പനയിൽ പറയുന്നു.
കുന്പസാരത്തിനുള്ളവരെ ഒരുമിച്ച് നിർത്തി പാപബോധമുണ്ടാക്കുന്നതിനുള്ള പ്രാർഥന ആദ്യമായി ചൊല്ലി കേൾപ്പിക്കുകയും പിന്നീട് പാപമോചനത്തിനുള്ള പ്രാർഥനയും ഉറക്കെചൊല്ലി പിതൃപുത്രപരിശുദ്ധാത്മാവിന്റെ നാമത്തിൽ പാപമോചനം പൊതുവായി നൽകി വിശുദ്ധ കുന്പസാരം പൂർത്തീകരിക്കുവാനും വൈദികരെ ചുമതലപ്പെടുത്തി. സണ്ഡേസ്കൂൾ, മറ്റുകൂടിവരവുകൾ, നോന്പുകാല പ്രാർഥന യോഗങ്ങൾ നടത്തണമോയെന്ന് പള്ളികാര്യത്തിൽനിന്നും തീരുമാനം എടുക്കാം. പള്ളികളിലെ മദ്ബഹാകളിൽ ഉപയോഗിക്കുന്ന ടൗവ്വലുകളും മറ്റും ഉപയോഗത്തിനുശേഷം മാറാനും ഉപയോഗിച്ചവ അലക്കി തേച്ചുമാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം.
പനിയോ തുടർച്ചയായ ചുമയോ ഉള്ളവർ കഴിവതും ഭവനങ്ങളിൽത്തന്നെ അത് മാറുന്നതുവരെ ആയിരിക്കാൻ ശ്രദ്ധിക്കുക. പള്ളികളിൽ വരുന്ന വിശ്വാസികൾക്കു കൈ സോപ്പുകൊണ്ടു കഴുകി ആരാധനയ്ക്കായി പള്ളി അകത്തേക്ക് പ്രവേശിക്കുവാനുള്ള സൗകര്യവും വിശുദ്ധ കുർബാന അനുഭവിച്ചശേഷം കൈ കഴുകാനുള്ള പ്രത്യേക ക്രമീകരണവും ചെയ്യണമെന്ന് എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് തീമോത്തിയോസ് മെത്രാപ്പോലീത്താ പള്ളികൾക്ക് അയച്ച കല്പനയിൽ പറയുന്നു.
വിശുദ്ധ കുർബാന വൈദികനിൽനിന്നും വിശ്വാസികൾ വലതുകൈയ്യും ഇടതു കൈയ്യും മുകളിലും താഴെയുമായി പിടിച്ചു വലതുകൈയ്യിൽ സ്വീകരിച്ചു സ്വയം ആദരവോടെ ഭക്ഷിക്കണമെന്നു യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് തീമോത്തിയോസ് മെത്രാപ്പോലീത്താ പള്ളികൾക്ക് അയച്ച കല്പനയിൽ പറയുന്നു.
സ്പർശനത്തിലൂടെ വൈറസ് വ്യാപിക്കുന്നതിനാൽ കൈയ്സ്തുതി ഒഴിവാക്കി പരസ്പരം കൈകൂപ്പി സമാധാനം കൈമാറുന്ന ക്രമീകരണം താത്കാലികമായി ഏർപ്പെടുത്തിയത്. പള്ളികളിൽ കൈമുത്ത് (സീബാ) തത്കാലം നിറുത്തി വിശ്വാസികൾ വിശുദ്ധ സ്ലീബായേയും വിശുദ്ധ വേദപുസ്തകത്തെയും വണങ്ങി, സ്തോത്രകാഴ്ചയർപ്പിച്ചു പിരിയണം. പള്ളികളിൽ സൂനോറോയൊ, തിരുശേഷിപ്പോ വച്ചിരിക്കുന്ന ഇടങ്ങളിൽനിന്നും ഉൗറാൻ തത്കാലം എടുത്തു മാറ്റുകയും പകരം ആസ്ഥാനത്ത് വിശ്വാസികൾ പ്രാർഥിച്ചു വണങ്ങി പോകണം. നിലവിളക്കുകളിൽനിന്ന് എണ്ണ വിരലിൽ പുരട്ടി നെറ്റിയിൽ പൂശുന്നത് ഒഴിവാക്കണമെന്നും കല്പനയിൽ പറയുന്നു.
കുന്പസാരത്തിനുള്ളവരെ ഒരുമിച്ച് നിർത്തി പാപബോധമുണ്ടാക്കുന്നതിനുള്ള പ്രാർഥന ആദ്യമായി ചൊല്ലി കേൾപ്പിക്കുകയും പിന്നീട് പാപമോചനത്തിനുള്ള പ്രാർഥനയും ഉറക്കെചൊല്ലി പിതൃപുത്രപരിശുദ്ധാത്മാവിന്റെ നാമത്തിൽ പാപമോചനം പൊതുവായി നൽകി വിശുദ്ധ കുന്പസാരം പൂർത്തീകരിക്കുവാനും വൈദികരെ ചുമതലപ്പെടുത്തി. സണ്ഡേസ്കൂൾ, മറ്റുകൂടിവരവുകൾ, നോന്പുകാല പ്രാർഥന യോഗങ്ങൾ നടത്തണമോയെന്ന് പള്ളികാര്യത്തിൽനിന്നും തീരുമാനം എടുക്കാം. പള്ളികളിലെ മദ്ബഹാകളിൽ ഉപയോഗിക്കുന്ന ടൗവ്വലുകളും മറ്റും ഉപയോഗത്തിനുശേഷം മാറാനും ഉപയോഗിച്ചവ അലക്കി തേച്ചുമാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം.
പനിയോ തുടർച്ചയായ ചുമയോ ഉള്ളവർ കഴിവതും ഭവനങ്ങളിൽത്തന്നെ അത് മാറുന്നതുവരെ ആയിരിക്കാൻ ശ്രദ്ധിക്കുക. പള്ളികളിൽ വരുന്ന വിശ്വാസികൾക്കു കൈ സോപ്പുകൊണ്ടു കഴുകി ആരാധനയ്ക്കായി പള്ളി അകത്തേക്ക് പ്രവേശിക്കുവാനുള്ള സൗകര്യവും വിശുദ്ധ കുർബാന അനുഭവിച്ചശേഷം കൈ കഴുകാനുള്ള പ്രത്യേക ക്രമീകരണവും ചെയ്യണമെന്ന് എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് തീമോത്തിയോസ് മെത്രാപ്പോലീത്താ പള്ളികൾക്ക് അയച്ച കല്പനയിൽ പറയുന്നു.